Connect with us

Culture

2014 മുതല്‍ രാജ്യം തെറ്റായ ദിശയില്‍, പ്രതിപക്ഷ ഐക്യം അനിവാര്യം; അമൃത്യാസെന്‍

Published

on

ന്യൂഡല്‍ഹി: രാജ്യം 2014 മുതല്‍ തെറ്റായ പാദയിലാണ് സഞ്ചരിക്കുന്നതെന്നും നിലവില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യയെന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമൃത്യാസെന്‍ പറഞ്ഞു. അമര്‍ത്യ സെന്നും ഴാങ് ദ്രെസ്സെയും ചേര്‍ന്നെഴുതിയ ‘ഇന്ത്യയും ഇന്ത്യയുടെ വൈരുദ്ധ്യങ്ങളും'(India and its Contradictions) എന്ന പുതിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്കിടെയാണ് നൊബേല്‍ പുരസ്‌കാരജേതാവ് കൂടിയായി അമൃത്യാസെന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

കാര്യങ്ങള്‍ വളരെ മോശമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ സര്‍ക്കാറുകള്‍ വേണ്ടത്ര പരിഗണന കൊടുത്തിരുന്നില്ലെങ്കിലും 2014 ന് ശേഷം പൂര്‍ണമായും തെറ്റായ ദിശയിലേയ്ക്കുളള കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. 20 വര്‍ഷം മുന്‍പ് ദക്ഷിണേഷ്യയിലെ ആറ് രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയില്‍ രണ്ടാമതായിരുന്നു നമ്മുടെ രാജ്യം.എന്നാല്‍ ഇന്ന് പാകിസ്ഥാന് പിന്നില്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.ഏറ്റവും മോശം രാജ്യമായി മാറുന്നതില്‍ നിന്നും നമ്മളെ തടയുന്നത് തൊട്ട് മുകളില്‍ നിര്‍ത്തുന്നതായ പാക്കിസ്ഥാനിലെ പ്രശ്‌നങ്ങളാണ്. ഇന്ത്യയുടെ കാര്യത്തില്‍ അഭിമാനത്തോടെ പറയുന്ന കാര്യങ്ങളെ കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍ അത് അവര്‍ക്ക് ലജ്ജ ഉളവാക്കുന്നവയാണെന്ന് മനസ്സിലാകും. അമര്‍ത്യാസെന്‍ പറഞ്ഞു.

ലോകത്തെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് ഇന്ത്യ അവകാളപ്പെടുമ്പോഴും ഇന്ത്യയുടെ പിന്നോക്കാവസ്ഥയിലേയ്ക്കുളള പോക്കും തമ്മിലുളള വൈരുദ്ധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. ജാതി വ്യവസ്ഥ, അസമത്വം, ദളിത് വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ഓടകളിലും മറ്റും ജോലിയെടുക്കുന്നവരുടെ അവകാശങ്ങള്‍ ഇവിടെ ഹനിക്കപ്പെടുന്നു.അതിവേഗം വളരുന്ന സാമ്പത്തിക രാജ്യം എന്ന നിലയില്‍ നിന്നും രാജ്യം വളരെ പിറകോട്ട് പോയെന്നും അമൃത്യാസെന്‍ പറഞ്ഞു. പ്രതിപക്ഷം ഐക്യപ്പെടുക എന്നത് രാജ്യത്തിന് അനിവാര്യമാണെന്നും അമൃത്യാസെന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തികള്‍ തമ്മിലുള്ള യുദ്ധമായി ഇതിനെകാണരുതെന്നും അദ്ദേഹം പറഞ്ഞു.

വികസനമാണ് ലക്ഷ്യമെങ്കില്‍ സാമ്പത്തിക വളര്‍ച്ച എന്നത് ആ ലക്ഷ്യം നേടാനുളള മാധ്യമം മാത്രമാണ്. ആകെ ആഭ്യന്തര ഉത്പാദനത്തില്‍ ഏഴ് ശതമാനം ഉണ്ടെന്ന് കരുതുക, എന്നാല്‍ ഗ്രാമീണ തൊഴിലാളിയുടെ കൂലി പഴയതു പോലെ തന്നെ നിലനില്‍ക്കുകയാണ്. ഇതേ കുറിച്ച് ആരും സംസാരിക്കുന്നില്ല. ബംഗ്ലാദേശിനെക്കാള്‍ ഇന്ത്യ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നുവെന്ന് പറയുമ്പോഴും ആരോഗ്യ മേഖലയുടെ കാര്യമെടുത്താല്‍ നമ്മള്‍ ബംഗ്ലാദേശിനേക്കാള്‍ പിന്നിലാണ്. ഇത് ബംഗ്ലാദേശിനെ അപേക്ഷിച്ച് പബ്ലിക്ക് ആക്ഷന്‍ ഇന്ത്യയില്‍ കുറവായതാണ് ഇതിന് കാരണം. ഇതുപോലെ തന്നെ വിദ്യാഭ്യാസം, പോഷകാഹാരം, സാമൂഹിക സുരക്ഷ, സമത്വം , പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലും പബ്ലിക് ആക്ഷന്‍ ആവശ്യമാണ് ഴാങ് ദ്രെസ്സെ ഴാങ് ദ്രെസ്സെ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending