Connect with us

Culture

കാന്‍സറിനെ തോല്‍പിച്ച ചിരി

ചികിത്സക്കിടയില്‍ തന്നെയായിരുന്നു പിന്നീടുള്ള സിനിമ അഭിനയവും. പിന്നീട് രോഗം ഭേദമാവുകയും ചെയ്തു.

Published

on

കൊച്ചി: 2013ലാണ് ഇന്നസെന്റിന് കാന്‍സര്‍ ബാധിക്കുന്നത്. എന്നാല്‍ തന്റെ ശരീരത്തെ ബാധിച്ച അര്‍ബുദത്തെ തോല്‍പ്പിച്ച് ചിരിച്ചും ചിരിപ്പിച്ചും തമാശകള്‍ പറഞ്ഞും ഇന്നസന്റ് സിനിമയിലും പൊതുപരിപാടികളിലും സജീവമായി. കൃത്യമായ ചികിത്സയിലൂടെയാണ് താന്‍ ജീവിതം തിരിച്ചുപിടിച്ചതെന്ന് അദ്ദേഹം പലവേദികളിലും പറഞ്ഞിരുന്നു. തോംസണ്‍ വില്ലയെന്ന ചിത്രത്തിന്റെ കുട്ടിക്കാനത്തെ സെറ്റിലായിരുന്നു ഇന്നസെന്റിന് കാന്‍സര്‍ ലക്ഷണങ്ങള്‍ തുടങ്ങിയത്. ആഹാരം കഴിച്ചാല്‍ തൊണ്ടയില്‍നിന്നും ആഹാരവും വെള്ളവുമൊന്നും ശരിക്കും ഇറങ്ങിയില്ലെന്ന തോന്നലായിരുന്നു തുടക്കത്തില്‍. ബയോപ്‌സിക്കയച്ച ശേഷം 20 ദിവസത്തോളം ഷൂട്ടിങ് തുടരുകയും ചെയ്തു. കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ഇന്നസെന്റ് എഴുതിയ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. വയറിലും നെഞ്ചിലും കഴുത്തിലുമായിരുന്നു കാന്‍സര്‍ ബാധ. കാന്‍സര്‍രോഗ വിദഗ്ധനായ ഡോ. വി.പി ഗംഗാധരന്റെ കീഴിലായിരുന്നു ചികിത്സ. ചികിത്സക്കിടയില്‍ തന്നെയായിരുന്നു പിന്നീടുള്ള സിനിമ അഭിനയവും. പിന്നീട് രോഗം ഭേദമാവുകയും ചെയ്തു.
തന്റെ ചികിത്സയെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഇന്നസെന്റ് പറഞ്ഞിതങ്ങനെ: ‘പണ്ടൊക്കെ കാന്‍സര്‍ വന്നാല്‍ ചത്തുപോവുമെന്നാണ് ധാരണ. ഇന്ന് അതൊക്കെ മാറി. മരുന്നു കഴിച്ച് കാന്‍സറിനെ തോല്‍പ്പിച്ച് ജീവിക്കാം. നമ്മുടെ എല്ലാവരുടെയും ശരീരത്തില്‍ കാന്‍സറിന്റെ അണുക്കളുണ്ട്. ഇവന്‍ എപ്പോഴാണ് തലപൊക്കുന്നതെന്ന് അറിയാന്‍ കഴിയില്ലല്ലോ. ഒരിക്കല്‍ കാന്‍സര്‍ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ കീമോ ചെയ്യുകയാണ് പോംവഴി. നമ്മള്‍ ചെയ്യുന്ന ജോലി ആക്ടീവായി ചെയ്യുക. കാന്‍സറിനെ പ്രതിരോധിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാവും’. ഒരു സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം കാന്‍സര്‍ രോഗികള്‍ക്ക് വാക്കുകള്‍ കൊണ്ട് പ്രചോദനം നല്‍കി. ‘കാന്‍സര്‍ ഒരു മാല പോലെയാണ്. അതിനെ അതിജീവിക്കാന്‍ മരുന്നു മാത്രം പോരാ. മനഃശക്തിയും വേണം. എന്തായാലും രോഗം വന്നുപോയി. പക്ഷെ ഈ രോഗത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന വിശ്വാസം മനസില്‍ ഉറപ്പിക്കണം. ഈ ലോകത്ത് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനായി ദൈവം നമ്മെ നിലനിര്‍ത്തുമെന്ന് സ്വയം വിശ്വസിപ്പിക്കണം. തീര്‍ച്ചയായും രോഗം അകന്നു നില്‍ക്കും’.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending