More
ഭൂഗര്‍ഭ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴ്‌ന്നെന്ന് റിപ്പോര്‍ട്ട്

അനീഷ് ചാലിയാര്‍
മലപ്പുറം: ഈ വര്‍ഷകാലത്ത് ഇടവിട്ട് മഴ ലഭിച്ചെങ്കിലും ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ജലനിരപ്പ് കൂടുതല്‍ താഴ്ന്നതായി സൂചിപ്പിക്കുന്നത്.
2016 ജൂലൈ മാസത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂലൈ മാസത്തില്‍ 23 ശതമാനം കുഴല്‍ കിണറുകളിലും ഒരു മീറ്ററിലധികം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 10 ശതമാനം നിരീക്ഷണ കുഴല്‍ കിണറുകളില്‍ ഒന്നു മുതല്‍ രണ്ട് മീറ്റര്‍ വരെയും രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ 6.5 ശതമാനവും, മൂന്ന് ശതമാനം കുഴല്‍ കിണറുകളില്‍ 3 ശതമാനവും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ സാധാരണ നിരീക്ഷണ കിണറുകളില്‍ 33 ശതമാനത്തിലും ഒരു മീറ്ററില്‍ താഴെ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 67 സാധരണ കിണറുകളില്‍ കഴിഞ്ഞവര്‍ഷത്തേതിന് തുല്യമാണ് ജലനിരപ്പ്. സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടിയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ജനലനിരപ്പ് താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള കുഴല്‍ കിണറില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 4 മീറ്റര്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജില്ലയില്‍ തിരൂരങ്ങാടിക്ക് പുറമെ താനൂര്‍, കൊണ്ടോട്ടി എന്നീ ബ്ലോക്കുകളും സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ പെടുന്നവയാണ്. തുറന്ന കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞത് കാവനൂരിലാണ്. ഇവിടെ 89 സെന്റീമീറ്റര്‍ ജലനിരപ്പ് താ്‌ഴ്ന്നത്. മലയോര മേഖലയായ കരുവാരക്കുണ്ടില്‍ കഴിഞ്ഞ ജൂലൈയില്‍ 5.5 സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ് താഴ്ന്നത്.
ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിനുള്ള 30 കുഴല്‍ കിണറുകളും, 28 കിണറുകളും കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ കടുത്ത വരള്‍ച്ചയായിരുന്നു ജില്ല നേരിട്ടത്. ഈ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ഇതാണ് ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴാന്‍ കാരണമായത്. ആഗസ്റ്റ് മാസത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് സംബന്ധിച്ച കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളൂ. മലയോര- തീരദേശമുള്‍പ്പെടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളിലെങ്കിലും ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധനവുണ്ടാകേണ്ടതായിരുന്നു.
എന്നാല്‍ നിരീക്ഷണ കിണറുകളിലൊന്നിലും ജനലനിരപ്പ് ഉയരാതിരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കുടുതല്‍ ജലനിരപ്പ് താഴ്ന്ന പെരിന്തല്‍മണ്ണയിലും ജലനിരപ്പ് താഴുന്നിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു മീറ്ററോളം ജലനിരപ്പ് ഇവിടെ താഴ്ന്നിട്ടുണ്ട്. കടുത്ത വേനലില്‍ ഇവിടെ 10 മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. കഴിഞ്ഞ ജൂണില്‍ 630 മില്ലീമീറ്ററും ജൂലൈയില്‍ 394 മില്ലീമീറ്ററും മഴമാത്രമാണ് ജില്ലാ ആസ്ഥാനത്തുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെ ആകെ ലഭിച്ചത് 1416.1 മില്ലീമീറ്റര്‍ മഴയാണ്.
സാധാരണ ഗതിയില്‍ ലഭിക്കേണ്ട മഴയുടെ 55 ശതമാനം മാത്രമേ ഇത് വരുന്നുള്ളൂ. ഈ കാലയളവില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നത് 2554.7 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴയില്‍ പകുതിയോളം കുറവ് വന്നതോടെ 2016 ഒക്ടോബര്‍ മുതല്‍ ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്ന പ്രവണതയാണ് കാണുന്നത്.
kerala
സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സിപിഎം

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.
kerala
ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.
india
സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘നായ സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
india3 days ago
‘പാഠഭാഗങ്ങള്‍ നീക്കിയ നടപടി ചരിത്രബോധം കവര്‍ന്നെടുക്കാന്‍’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍