Connect with us

More

ഭൂഗര്‍ഭ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴ്‌ന്നെന്ന് റിപ്പോര്‍ട്ട്

Published

on

അനീഷ് ചാലിയാര്‍
മലപ്പുറം: ഈ വര്‍ഷകാലത്ത് ഇടവിട്ട് മഴ ലഭിച്ചെങ്കിലും ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ജലനിരപ്പ് കൂടുതല്‍ താഴ്ന്നതായി സൂചിപ്പിക്കുന്നത്.

2016 ജൂലൈ മാസത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂലൈ മാസത്തില്‍ 23 ശതമാനം കുഴല്‍ കിണറുകളിലും ഒരു മീറ്ററിലധികം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 10 ശതമാനം നിരീക്ഷണ കുഴല്‍ കിണറുകളില്‍ ഒന്നു മുതല്‍ രണ്ട് മീറ്റര്‍ വരെയും രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ 6.5 ശതമാനവും, മൂന്ന് ശതമാനം കുഴല്‍ കിണറുകളില്‍ 3 ശതമാനവും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ സാധാരണ നിരീക്ഷണ കിണറുകളില്‍ 33 ശതമാനത്തിലും ഒരു മീറ്ററില്‍ താഴെ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 67 സാധരണ കിണറുകളില്‍ കഴിഞ്ഞവര്‍ഷത്തേതിന് തുല്യമാണ് ജലനിരപ്പ്. സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടിയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ജനലനിരപ്പ് താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള കുഴല്‍ കിണറില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 4 മീറ്റര്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജില്ലയില്‍ തിരൂരങ്ങാടിക്ക് പുറമെ താനൂര്‍, കൊണ്ടോട്ടി എന്നീ ബ്ലോക്കുകളും സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ പെടുന്നവയാണ്. തുറന്ന കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞത് കാവനൂരിലാണ്. ഇവിടെ 89 സെന്റീമീറ്റര്‍ ജലനിരപ്പ് താ്‌ഴ്ന്നത്. മലയോര മേഖലയായ കരുവാരക്കുണ്ടില്‍ കഴിഞ്ഞ ജൂലൈയില്‍ 5.5 സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ് താഴ്ന്നത്.
ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിനുള്ള 30 കുഴല്‍ കിണറുകളും, 28 കിണറുകളും കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ കടുത്ത വരള്‍ച്ചയായിരുന്നു ജില്ല നേരിട്ടത്. ഈ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ഇതാണ് ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴാന്‍ കാരണമായത്. ആഗസ്റ്റ് മാസത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് സംബന്ധിച്ച കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളൂ. മലയോര- തീരദേശമുള്‍പ്പെടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളിലെങ്കിലും ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധനവുണ്ടാകേണ്ടതായിരുന്നു.
എന്നാല്‍ നിരീക്ഷണ കിണറുകളിലൊന്നിലും ജനലനിരപ്പ് ഉയരാതിരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കുടുതല്‍ ജലനിരപ്പ് താഴ്ന്ന പെരിന്തല്‍മണ്ണയിലും ജലനിരപ്പ് താഴുന്നിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു മീറ്ററോളം ജലനിരപ്പ് ഇവിടെ താഴ്ന്നിട്ടുണ്ട്. കടുത്ത വേനലില്‍ ഇവിടെ 10 മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. കഴിഞ്ഞ ജൂണില്‍ 630 മില്ലീമീറ്ററും ജൂലൈയില്‍ 394 മില്ലീമീറ്ററും മഴമാത്രമാണ് ജില്ലാ ആസ്ഥാനത്തുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെ ആകെ ലഭിച്ചത് 1416.1 മില്ലീമീറ്റര്‍ മഴയാണ്.
സാധാരണ ഗതിയില്‍ ലഭിക്കേണ്ട മഴയുടെ 55 ശതമാനം മാത്രമേ ഇത് വരുന്നുള്ളൂ. ഈ കാലയളവില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നത് 2554.7 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴയില്‍ പകുതിയോളം കുറവ് വന്നതോടെ 2016 ഒക്ടോബര്‍ മുതല്‍ ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്ന പ്രവണതയാണ് കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending