Connect with us

kerala

സംസ്ഥാന കലോത്സവം: പ്രധാനവേദിയുടെ മുന്‍വശം മാസങ്ങളായി ചളിയില്‍ മുങ്ങിക്കിടക്കുന്നു കണ്ണടച്ച് അധികൃതരും

ചളിയും വെള്ളക്കെട്ടുമായതിനാല്‍ ബസുകളും ആ ഭാഗം വിട്ടിട്ട് റോഡിന്റെ മധ്യഭാഗത്തേക്കോ അല്ലെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു മാറിയോ ആണ് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും

Published

on

കൊല്ലം ആശ്രമത്തെ ബസ് സ്‌റ്റോപ്പിന് മുന്‍വശം ചളിയില്‍ പുതഞ്ഞു നില്‍ക്കുന്നതിനാല്‍ ബസ് കാത്തിരിക്കുന്നവരും കലോത്സവത്തിന്റെ പ്രധാന വേദിയായതിനാല്‍ കാണികളും വലിയ രീതിയില്‍ ബുദ്ധിമുട്ടിലായി. പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, ഇളമ്പള്ളൂര്‍ തുടങ്ങിയ ബസുകള്‍ ചിന്നക്കടയില്‍ നിന്ന് ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴ ചെറുതായി ഒന്നു പെയ്താല്‍ ബസ്‌സ്‌റ്റേപ്പിന് മുന്‍വശമാകെ വെള്ളക്കെട്ട് രൂപപ്പെടും. വെയില്‍ നേരിട്ടു പതിക്കാത്ത ഇടമായതിനാല്‍ തന്നെ വെള്ളം വറ്റാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. ഇതെല്ലാം കുറെ നാളുകളായി ഇവിടെ സംഭവിക്കുന്നതാണ്. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്.

വെള്ളക്കെട്ടും ചളിയുമായതിനാല്‍ യാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടി വേണം ബസിന് അടുത്തേക്കു പോകാനും പ്രധാനവേദിയിലേക്ക് പോകാനും വലിയ ബുദ്ധിമുട്ടാണ്. ബസ് സ്‌റ്റോപിന്റെ മുന്‍വശത്ത് ഏറെ നീളത്തിലാണ് ഇപ്പോള്‍ ചളി നിറഞ്ഞു നില്‍ക്കുന്നത്. ആശ്രമത്ത് വന്നിറങ്ങുന്നവര്‍ക്കും ബസില്‍ നിന്ന് ഈ ചളിയിലേക്കോ വെള്ളക്കെട്ടിലേക്കോ ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചളിയും വെള്ളക്കെട്ടുമായതിനാല്‍ ബസുകളും ആ ഭാഗം വിട്ടിട്ട് റോഡിന്റെ മധ്യഭാഗത്തേക്കോ അല്ലെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു മാറിയോ ആണ് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ തിരക്കാണ് വേദിയിലും പുറത്തും ഇത് കാരണം വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും.

ബസ് സ്‌റ്റോപ്പില്‍ കയറി ഇരുന്നു വിശ്രമിച്ചു ബസ് കാത്തിരിക്കാമെന്നു കരുതിയാലും ചിലപ്പോള്‍ നടക്കില്ല. ബസിന് നിര്‍ത്താന്‍ കാണിക്കാനോ നിര്‍ത്തുമ്പോഴേക്ക് ചളിയും വെള്ളക്കെട്ടും മറികടന്നു എത്താനോ പെട്ടെന്നു കഴിയില്ല എന്നതാണ് കാരണം. ഇത് യാത്രക്കാര്‍ റോഡില്‍ തന്നെ ബസ് കാത്തിരിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായ ആശാമത്തെ ബസ്‌സ്‌റ്റോപ്പിന് മുന്‍വശം വെള്ളക്കെട്ടും ചളിയും നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്രയൊ മാസങ്ങള്‍ കഴിഞ്ഞു.

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending