More
നിങ്ങള്‍ പുതിയ ഐഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചവരാണോ? ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
ഓരോ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോഴും മറ്റുള്ള കമ്പനികള്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുമുണ്ട്

ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകും. ബ്രാന്‍ഡ് നെയിം, ഫോണ്‍ ഹാങ് ആവാതിരിക്കുന്നത് എന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് ഉപയോക്താക്കളെ ഐ ഫോണ്‍ വാങ്ങാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നഘടകം. ഓരോ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോഴും മറ്റുള്ള കമ്പനികള്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുമുണ്ട്. ഒരു പുതിയ ഐ ഫോണ്‍ വാങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.
ആപ്പിള്‍ ഐഡി ക്രിയേറ്റ് ചെയ്യുക: ഐട്യൂണ്‍സ്, ആപ്പ് സ്‌റ്റോര്‍ എന്നിവയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെങ്കില്‍ ആപ്പിള്‍ ഐഡി അത്യാവശ്യമാണ്. സംഗീതം, സിനിമ, ആപ്പുകള്‍ എന്നിവയിലേക്ക് ഉപയോക്താവിന് സുഗമമായി എത്താനുള്ള കീ കൂടിയാണ് ആപ്പിള്‍ ഐഡി.
ആക്ടിവേറ്റ് ഐഫോണ്‍: ഫോണിന്റെ സാധ്യതകളിലേക്ക് എത്താനായി ചെയ്യേണ്ട കാര്യമാണ് ഐഫോണ്‍ ആക്ടിവേറ്റ് ചെയ്യുക എന്നത്. നിമിഷങ്ങള്‍ കൊണ്ട് സാധ്യമാകുന്ന ഒരു പ്രവൃത്തിയാണത്.
ഐഫോണ്‍ സിങ്ക് ചെയ്യുക: നിങ്ങളുടെ ഫോണിലേക്ക് ആവശ്യമായ വിവിരങ്ങള്‍ മ്യൂസിക്, വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഐഫോണിലേക്ക് ലോഡ് ചെയ്യുക. എന്ത് ഉപകരണവുമായി ആണ് സിങ്ക് ചെയ്യുന്നത് എന്നത് പിന്നീട് സെറ്റിംഗ്‌സില്‍ മാറ്റം വരുത്താന്‍ സാധിക്കും.
ഐ ട്യൂണ്‍സ് ഇന്‍സ്റ്റാള്‍ ചെയ്യുക: പ്രിയപ്പെട്ട് പാട്ടുകള്‍, ചിത്രങ്ങള്, വീഡിയോകള്‍ എന്നിങ്ങളെ ഇഷ്ടപ്രകാരം ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും ഉപയോഗ്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ഐ ട്യൂണ്‍സ്. പഴയ ആപ്പിള്‍ മാകിലും പിസികളിലും മാത്രമാണ് നിലവില്‍ ഇത് ചെയ്യേണ്ടി വരാറുള്ളത്.
ഐഫോണിലെ ബില്‍റ്റ് ഇന്‍ ആപ്പുകള്‍ പഠിക്കുക: ബില്‍റ്റ് ഇന്‍ ആയിട്ടുള്ള വളരെയധികം ആപ്പുകളാണ് ഐഫോണ്‍ നല്‍കുന്നത്. ഉപഭോക്താവിന് അധികമായി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണ്ട അവസ്ഥയുണ്ടാവാത്ത രീതിയിലാണ് ബില്‍റ്റ് ഇന്‍ ആപ്പുകള്‍.
ആപ്പിള്‍ പേ സെറ്റപ്പ് ചെയ്യുക: ഐഫോണ്‍ 6 സീരീസിന് മുകളിലാണ് ഈ ഫീച്ചറുള്ളത്. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷനുകളേക്കാള്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതാണ് ആപ്പിള്‍ പേ സംവിധാനം.
ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുക: ഫോണിലെ ഡാറ്റകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള ഫീച്ചറാണ് ഐ ക്ലൌഡ്. നിങ്ങളുടെ ഫോണിലെ ഡാറ്റയുടെ ബാക്കപ്പ് ചെയ്യാനും ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ സാധിക്കും.
india
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അംഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.
ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.
kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
kerala
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.
കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
News17 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15ന് ചെന്നൈയില്‍
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india1 day ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം