Connect with us

Video Stories

ഐ.എസ് ഭീകരത ദക്ഷിണേഷ്യയിലേക്കും

Published

on


ഇരുണ്ട ഞായറാഴ്ച എന്നു വിശേഷിപ്പിക്കപ്പെട്ട ഇക്കഴിഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ മരിച്ചുവീണവരുടെ സംഖ്യ 320 കടന്നെന്നാണ് വിവരം. ലോകത്തെയും വിശിഷ്യാ ദക്ഷിണേഷ്യയെയും നടുക്കിയ കൂട്ടനരനായാട്ടാണ് ലങ്കയിലെ മൂന്നിടങ്ങളിലെ ക്രിസ്ത്യന്‍പള്ളികളിലും ഹോട്ടലുകളിലുമായി അരങ്ങേറിയിരിക്കുന്നത്. തലസ്ഥാനമായ കൊളംബോ, നെഗംബോ, ബട്ടികലോവ എന്നീ നഗരങ്ങളില്‍ പ്രാതല്‍ സമയത്താണ് ലോകത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഇത്രയുംപേരെ ഒറ്റയടിക്ക് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതും നടപ്പാക്കിയതുമായ ബുദ്ധിയെയും മാനസികനിലവാരത്തെയും എന്തുവാക്കുകളുപയോഗിച്ചാണ് അപലപിക്കുക. ഒരുവാക്കും ഇതിന ്മതിയാകുമെന്ന് തോന്നുന്നില്ല. അത്രക്ക് മനുഷ്യത്വരഹിതവും ക്രൂരവുമായാണ് മരണത്തിന്റെ വക്താക്കള്‍ ഈ മനുഷ്യമഹാദുരന്തം നടപ്പാക്കിയത്. കൊല്ലപ്പെട്ടവരില്‍ അമ്പതോളംപേര്‍ കുട്ടികളാണ്. അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍ തുടങ്ങി 12 വിദേശരാജ്യങ്ങളിലെ മുപ്പതിലധികവും.പൗരന്മാരും. ഇന്ത്യക്കാരുടെ സംഖ്യ പത്തിലധികംവരും. ജീവനുവേണ്ടി മല്ലടിക്കുന്നവരുടെ സംഖ്യ അതിലേറെ. മാര്‍ച്ച്15ന് ന്യൂസിലാന്‍ഡില്‍നടന്ന മുസ്്‌ലിംകൂട്ടക്കുരുതിയുടെ നടുക്കത്തില്‍നിന്ന് ലോകം മെല്ലെ മാറുന്നതിനിടെയാണ് മറ്റൊരു മനുഷ്യനിര്‍മിതമഹാദുരന്തം.
ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും രാഷ്ട്രനേതാക്കളുടെവരെ കൊലപാതകത്തിനും ഹേതുവായതാണ് കാല്‍നൂറ്റാണ്ടുകാലത്തെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം. രാജ്യത്തെ തമിഴ്‌ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യരീതിയില്‍ അതിനു പരിഹാരംകാണാന്‍ കഴിയാതിരുന്നതാണ് കൂട്ടരക്തച്ചൊരിച്ചിലിലേക്ക് ഈ ദ്വീപുരാഷ്ട്രത്ത നയിച്ചത്. രണ്ടുമാസംമുമ്പ് ഭരണതലത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ ശ്രീലങ്കയെ മറ്റൊരു അനിശ്ചാതാവസ്ഥയിലേക്ക് തള്ളിവിടുമെന്ന ്ഭയപ്പെട്ടെങ്കിലും നീതിപീഠത്തിന്റെ തക്കസമയത്തെ ഇടപെടല്‍മൂലം അതൊഴിവാകുകയായിരുന്നു. എന്നാലിതാ തികച്ചും അപ്രതീക്ഷിതമായി തീര്‍ത്തും നിരപരാധികളായ മുന്നൂറിലധികംപേരെ കുരുതിക്കിരയാക്കിയത് ഇസ്്‌ലാമിന്റെ പേരുപറഞ്ഞും. ആഗോളഭീകരസംഘടനയായ ഐസിസ് അഥവാ ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ മഹാദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം. ന്യൂസിലാന്‍ഡലെ ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദിലുണ്ടായ ബോംബ്‌സ്ഥോടനത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഈകൂട്ടനരഹത്യ എന്നാണ് ഐസിസ് അവകാശപ്പെടുന്നതെന്നാണ് വിവരം. ഐ.എസിന്റെ അമാഖ് വാര്‍ത്താഏജന്‍സിയാണ് ഇന്നലെ ഉച്ചയോടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്. അതിനുമുമ്പുള്ള മണിക്കൂറുകളിലും ഇത്തരമൊരുബന്ധം സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുണ്ടാകുമെന്ന സംശയംബലപ്പെട്ടിരുന്നു. ഐസിസിന്റെ കുറിപ്പനുസരിച്ച് അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളിലേക്കാണ് അവര്‍ കാട്ടാളത്തിന്റെ പുതിയ കുന്തമുന തുറന്നുവെച്ചിരിക്കുന്നതെന്നാണ് സൂചന. വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകളിലും ചര്‍ച്ചിലുമായിരുന്നു ആറ് ചാവേര്‍ആക്രമണങ്ങളെന്നത് ഇന്ത്യയെയും പൊതുവില്‍ ദക്ഷിണേഷ്യയെ ആകെയും ഭീതിപ്പെടുത്തുന്നതാണ്. ഇന്ത്യ അടുത്തകാലത്തായി അമേരിക്കന്‍പക്ഷത്തേക്ക് ചായുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്
വിനോദസഞ്ചാരത്തിനായും ആരാധനക്കായും ഹോട്ടലുകളിലും ചര്‍ച്ചുകളിലുമെത്തിയവരെ ഒരുവിധമുന്നറിയിപ്പുമില്ലാതെ കൊലപ്പെടുത്തുന്നത് ആര്‍ക്ക് എന്തുഗുണമാണ് ചെയ്യുയെന്ന് മനസ്സിലാകുന്നില്ല. കുറ്റക്കാര്‍ ആരായിരുന്നാലും അവരെ നിയമത്തിന്റെവഴിയില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ നല്‍കുകതന്നെ വേണം. എവിടെയായാലും കൊല്ലപ്പെടുന്നത് അക്രമികള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നവരല്ലെന്നും മറിച്ച് നിരപരാധികളായ മനുഷ്യരാണെന്നും വരുന്നത് എങ്ങനെയാണ് നീതീകരിക്കപ്പെടുക. അക്രമംകൊണ്ട് ഒന്നുംനേടാനാവില്ലെന്ന ്പഠിപ്പിച്ച പ്രത്യയശാസ്ത്രമാണ് ഇസ്്‌ലാം. ഒരുനിരപരാധിയെ കൊന്നാല്‍ മനുഷ്യകുലത്തെ ആകമാനം കൊന്നതിന ്തുല്യമെന്ന് ഇസ്്‌ലാം പഠിപ്പിക്കുന്നു. ഇന്ത്യയുടെ മഹാത്മാവും ലോകത്തോട് സ്വജീവിതത്തിലൂടെ തെളിയിച്ചുകാട്ടിയതും അക്രമരഹിതമായ മാതൃകാസമൂഹത്തെയാണ്.
നാലരലക്ഷത്തോളം വിദേശികളാണ് ശ്രീലങ്കയില്‍ 2015ല്‍ മാത്രം വിനോദസഞ്ചാരത്തിനെത്തിയത്. ഇത് വര്‍ധിച്ചുകൊണ്ടിരിക്കുകയും രാജ്യത്തെ പ്രധാനവരുമാനസ്രോതസ്സായി മാറുകയും ചെയ്യുമ്പോഴാണ് ഈ ദുരന്തം. ലങ്കയിലെ ഇരുപത് ലക്ഷത്തോളംവരുന്ന (9.7 ശതമാനം) ഇസ്്‌ലാമികവിശ്വാസികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ തലത്തിലും സാമൂഹികതലത്തിലുമൊക്കെ അവഗണനകള്‍ നേരിടുന്ന കാലഘട്ടംകൂടിയാണിത്. ഈ സംഭവത്താല്‍ അതിന്റെ വ്യാപ്തി വര്‍ധിക്കുകയല്ലാതെ കുറയുമെന്ന ്‌തോന്നാന്‍വഴിയില്ല. പെട്ടെന്നൊരു പ്രതികാരനടപടി ശ്രീലങ്കയില്‍ നിന്നുയര്‍ന്നില്ല എന്നത് സാമൂഹികമാധ്യമങ്ങളുടെ നിയന്ത്രണത്താലായിരിക്കണം. രാജ്യമൊട്ടാകെ വേദനതിന്നു കഴിയുന്ന ഈ സന്ദര്‍ഭത്തില്‍ ലോകത്തിന്റെയെല്ലാം പ്രത്യേകിച്ച് ഇന്ത്യയുടെ, സഹായഹസ്തം ഇവിടേക്ക് പതിയേണ്ടതുണ്ട്. എന്നാല്‍ അടുത്തിടെയായി ചൈനയോടാണ് നമ്മേക്കാള്‍ ശ്രീലങ്കക്ക് തന്ത്രപരമായ താല്‍പര്യം എന്നത് നമ്മെ അകറ്റുകയും ചെയ്യുന്നു. ചൈനയിലും ഇന്ത്യയിലും ശ്രീലങ്കയിലും മ്യാന്മാറിലുമൊക്കെ മുസ്്‌ലിംന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന പ്രതിലോമകരമായ നടപടികള്‍ ലോകസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുവരുന്ന കാലമാണിത്. അതിനിടെ ഐസിസ് പോലുള്ള ഭീകരര്‍ ഭീരുത്വത്തിന്റെ പേരില്‍ നിരപരാധികളെ ഈ മേഖലയിലും കൊലചെയ്യാന്‍ പുറപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. അതുകൊണ്ടുണ്ടാക്കുന്ന കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ക്ക് ഇരയാകുക അതാത് രാജ്യങ്ങളിലെ മുസ്്‌ലിംകളുമായിരിക്കും. ഇസ്്‌ലാമികരാജ്യങ്ങളിലേക്ക് ആളും അര്‍ത്ഥവും നല്‍കി പുത്തന്‍ സാമ്രാജ്യത്വത്തിന് ശ്രമിക്കുന്ന അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ ശക്തികളുടെയും നീക്കങ്ങള്‍ക്ക് എതിരായ വികാരം അറേബ്യയിലും പ്രത്യേകിച്ച് ഏഷ്യയിലും പ്രകടമായിത്തുടങ്ങിയിട്ട് ഏറെക്കാലമായി. ലോകസമ്പത്ത് വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ശക്തികള്‍ക്ക് അറേബ്യ ഇന്നും കിട്ടാക്കനിയാണ്. എന്നാല്‍ അവിടുത്തെ ദശലക്ഷക്കണക്കിന ്മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനേ അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോ കാര്യമായ ഇടപെടലുകള്‍ ഒരിടത്തുനിന്നും ഉണ്ടാകുന്നില്ല. യോഗം ചേരുമ്പോള്‍ പുറപ്പെടുവിക്കപ്പെടുന്ന ചടങ്ങുകളിലൊതുങ്ങുകയാണ് ഐക്യരാഷ്ട്രസംഘടനയുടെ ഉത്തരവുകള്‍ പോലും. ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊലചെയ്യപ്പെടുന്ന ഓരോനിരപരാധിയും ലോകസമൂഹത്തോട് വിളിച്ചുപറയുന്നത് തങ്ങളുടെപേരില്‍ അരുതേ എന്നാണ്. ഐസിസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അതെത്ര ഗൗരവമുള്ളതാണെങ്കിലും അവരത് ലോകവേദികളില്‍ എത്തിക്കുകയും ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ലോകരാജ്യങ്ങള്‍ ഒട്ടാകെ ഇനിയെങ്കിലും ഇതിനായി മുന്‍കൈയെടുത്തേ മതിയാകൂ. അല്ലാതിരുന്നാല്‍ ശ്രീലങ്കയിലേതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending