Connect with us

More

നവോത്ഥാന മുന്നേറ്റത്തെ തീവ്രവാദമാരോപിച്ച് തടയിടുന്നതിനെ ചെറുക്കും: ഐ.എസ്.എം

Published

on

സ്വന്തം ലേഖകന്‍
കോഴിക്കോട്‌

മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തെ തീവ്രവാദ ആരോപണമുയര്‍ത്തി തടയിടാനുള്ള ഫാസിസ്റ്റുകളുടെയും ചില യാഥാസ്ഥിതിക മുസ്‌ലിം സംഘടനകളുടെയും സംഘടിത നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐ.എസ്.എം. മുസ്‌ലിം നവോത്ഥാന സംരംഭങ്ങളെ നശിപ്പിക്കുകയെന്ന ഫാസിസ്റ്റ് ഗൂഢശ്രമങ്ങള്‍ക്ക് മുസ്‌ലിം സംഘടനകള്‍ തന്നെ ശക്തിപകരുന്നത് ആശങ്കാജനകമാണെന്നും ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി ഭാഗമായുള്ള ‘നവോത്ഥാനം തീവ്രവാദമല്ല’ എന്ന സംസ്ഥാന കാംപയ്‌ന്റെ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.

മുസ്‌ലിം സ്ത്രീകളെ സമുദായത്തിന്റെ പൊതു മണ്ഡലങ്ങളുടെ പങ്കാളികളാക്കി മാറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവണം. മഹല്ല് സംവിധാനങ്ങളിലും മുസ്‌ലിം സംഘടനാ നേതൃതലങ്ങളിലും മുസ്‌ലിം സ്ത്രീകളുടെ പങ്ക് ഉറപ്പുവരുത്താന്‍ സമുദായ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിംഗ് പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തെ കീഴ്‌മേല്‍ മറിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്പ് ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍വൈസ് ചാന്‍സലറുമായിരുന്ന ഡോ.കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയായി. ചരിത്രം വികലമാക്കപ്പെടുന്ന പുതിയ സാഹചര്യത്തില്‍ പുതിയ നവോത്ഥാനത്തിന്റെ പിറവിക്കായി ലോകം കാതോര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിന്റെ സ്രഷ്ടാക്കള്‍ ജനങ്ങളാണ്. പൗരോഹിത്യമല്ല മതങ്ങളാണ് നവോത്ഥാന ധര്‍മം നിര്‍വഹിക്കേണ്ടത്. ചരിത്രത്തെ സാമുദായികമായി വിഭജിക്കുന്നത് അത്യന്തം അപകടകരമാണ്. സര്‍വമത സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയിലൂടെ മാത്രമേ സഹിഷ്ണുത കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ജെ.യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഇ. കെ അഹ്മദ്കുട്ടി, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ഫോക്കസ് ഇന്ത്യാ പ്രസിഡന്റ് പ്രഫ.യു.പി യഹ്‌യാഖാന്‍, കെ.ഇ.എന്‍, അബ്ദുന്നാസര്‍ മുണ്ടക്കയം, എം.എസ്.എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹാസില്‍ മുട്ടില്‍, എം.ജി.എം സംസ്ഥാന ട്രഷറര്‍ റാഫിദ ഖാലിദ്, റിഹാസ് പുലാമന്തോള്‍, ഡോ. ഫുക്കാര്‍ അലി, അലി മദനി മൊറയൂര്‍, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ ചക്കരക്കല്ല്, ഇസ്മാഈല്‍ കരിയാട്, എം അഹ്മദ്കുട്ടി മദനി എടവണ്ണ, ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഫൈസല്‍ നന്മണ്ട, ഷാനിഫ് വാഴക്കാട്, അന്‍ഫസ് നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഡോ. ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending