kerala
എ.ഐ ക്യാമറ തന്നെ തട്ടിപ്പെന്ന് ഐടി വിദഗ്ധര്‍
എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതി വിവാദമായിരിക്കെ ക്യാമറകള്‍ തന്നെ തട്ടിപ്പാണെന്ന വിവരം പുറത്തുവരുന്നു.

തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതി വിവാദമായിരിക്കെ ക്യാമറകള്‍ തന്നെ തട്ടിപ്പാണെന്ന വിവരം പുറത്തുവരുന്നു. സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തില്‍ യാതൊരു ആര്‍ട്ടിഫിഷ്യല്‍ കഴിവും ഈ ക്യാമറകള്‍ക്ക് ഇല്ലെന്നാണ് ഐ.ടി വിദഗ്ധര്‍ പറയുന്നത്. ചില ഐ.ടി പ്രൊഫഷണലുകള്‍ ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഈ ക്യാമറകള്‍ക്ക് സ്പീഡ് ഡിറ്റക്ട് ചെയ്യാനുള്ള കഴിവ് ഇല്ലെന്നതാണ് ഇതില്‍ പ്രധാനം. കൂടതെ ക്യാമറയിലോ, എഡ്ജിലോ പ്രത്യേകിച്ച് ഒരു എ.ഐ പ്രോസസ്സിംഗും ചെയ്യുന്നില്ല. വീഡിയോ ക്ലിപ്സ് സെര്‍വറിലേക്ക് മാറ്റി അവ ഇമേജ് പ്രോസസ്സിങ്ങിന്റെ സഹായത്തോടെ വ്യക്തികള്‍ വിശകലനം ചെയ്ത് പിഴ അടക്കാനുള്ള ചെല്ലാന്‍ അയക്കുന്നതാവാം പ്രോസസ്സ്. ആക്ഷനെബിള് സ്റ്റാറ്റിക് ഇമേജസ് പോലുമല്ല എന്നാണ് മനസിലായതെന്ന് ഐ.ടി വിദഗ്ധര്‍ പറയുന്നു. ക്യാമറയില്‍ ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് ഐഡന്റിഫിക്കേഷന്‍ പോലും ഉണ്ടോയെന്ന് സംശയമാണ്. അതുകൊണ്ട് ഇവ സാധാരണ ഔട്ഡോര്‍ സെക്യൂരിറ്റിക്ക് വെക്കുന്ന വെറും ക്യാമറകള്‍ മാത്രമാവാം. എന്നാല്‍ ഈ ക്യാമറയുടെ കൂടെ ഫ്ളാഷ് ലൈറ്റും പല ചിത്രത്തിലും കാണുന്നുണ്ട്. ഈ ക്യാമറകളെ എ.ഐ ക്യാമറ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ തെറ്റാണെന്നും ഐ.ടി പ്രൊഫഷണലുകള്‍ പറയുന്നു. ക്യാമറ യൂണിറ്റ് സൗകര്യം പോലെ മാറ്റി സ്ഥാപിക്കാന്‍ കഴിയുന്നതാണ്.
ഓട്ടോമേറ്റഡ് പ്രോസസ്സിംഗ് ആണോ, അതോ വ്യക്തികള്‍ ഓരോ ഇമേജും ക്ലിപ്പും നോക്കി തീരുമാനം എടുക്കുകയാണോ, ഓട്ടോമേറ്റഡ് ആണെകില്‍ എന്തൊക്കെയാണ് ഓട്ടോമേറ്റഡ്, അതിന്റെ റീലിയബിലിറ്റി എന്താണ്, മെഷീന് ലേര്‍ണിംഗ് ഉണ്ടെങ്കില്‍ അതിന്റെ ഡീറ്റെയില്‍സ് എന്താണ്, ഒരു ദിവസം എത്ര വയലേഷന്‍സ് പ്രൊസസ്സ് ചെയ്തു തീരുമാനം എടുക്കാന്‍ പറ്റും, എത്ര വ്യക്തികളുടെ സഹായം വേണം, ഇതില്‍ പ്രൈവറ്റ് കമ്പനി ചെയ്യുന്നത് എന്തൊക്കെയാണ്, ആരാണ് ചെല്ലാന്‍ അയക്കുന്നത്, വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങളും വിവരങ്ങളും ആരാണ് കൈകാര്യം ചെയ്യുന്നത്, ഇതിന്റെ സെര്‍വര്‍ എവിടെയാണ്, ആരാണ് പ്രൊവൈഡര്‍, ഡാറ്റാ സെക്യൂരിറ്റി, പ്രിവസി കണ്ട്രോള്സ് എന്തൊക്കെയാണ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഈ രംഗത്തെ വിദഗ്ധര്‍ ഉന്നയിക്കുന്നത്.
kerala
ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് മാതാവെന്ന് മൊഴി
റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു.

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതി റൂറല്‍ എസ്.പിക്ക്മൊഴി നല്കി. റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന് ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹരികുമാര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
എന്നാല്‍ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. നേരത്തെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
kerala
അഹമ്മദാബാദ് വിമാന അപകടം; രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല
ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. സഹോദരന് രതീഷ് ഡിഎന്‍എ ഫലത്തിനായി അഹമ്മദാബാദില്‍ തുടരുകയാണ്.
അതേസമയം, ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധകള്‍ തുടരും.
kerala
കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് പരിക്ക്
ഇന്നലെ നഗരത്തില്‍ 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു

കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം. 11 പേര്‍ക്ക് കൂടി പരിക്കേറ്റു. ഇന്ന് രാവിലെയാണ് കണ്ണൂര്‍ നഗരത്തില്‍ വെച്ച് ഇവര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ നഗരത്തില്‍ 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആക്രമിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf18 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
crime3 days ago
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22കാരന് അറസ്റ്റില്‍
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്