Connect with us

india

സംസാരിക്കാനുള്ള അവകാശം നമുക്ക് നൽകിയത് മനുസ്മൃതി അല്ല, ഭരണഘടന: മല്ലികാർജുൻ ഖാർഗെ

ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ പ്രാപ്തമാക്കിയതും എല്ലാവർക്കും പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നൽകിയതും മനുസ്മൃതിയല്ല, ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. 

Published

on

മനുസ്മൃതിയല്ല ഭരണഘടനയാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം നൽകിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ പ്രാപ്തമാക്കിയതും എല്ലാവർക്കും പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നൽകിയതും മനുസ്മൃതിയല്ല, ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഖാർഗെ സർക്കാരിനെതിരെ നിശിതമായ ആക്രമണം അഴിച്ചുവിട്ടു. ഒപ്പം ‘മനുവാദി’ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘ഭരണഘടന ഉണ്ടായത് കൊണ്ടാണ് ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. അല്ലാതെ മനുസ്മൃതി കാരണമല്ല. ഭരണഘടന ഉള്ളത് കൊണ്ടാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം ലഭിച്ചത്. മനുവാദികളെ അകറ്റി നിർത്തണം,’ അദ്ദേഹം പറഞ്ഞു.

2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെയാണ് മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഖാർഗെ എത്തിയത്.

വികസനം, തൊഴിൽ, കർഷക ക്ഷേമം, ഫെഡറൽ ഘടന എന്നീ മേഖലകളിൽ മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ പൂർണ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. ജി.ഡി.പി കുറയുന്നതും രൂപയുടെ മൂല്യത്തകർച്ചയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും തെളിയിക്കുന്നത് രാജ്യം ഒരു വികസനവും കണ്ടിട്ടില്ലെന്ന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

2004-14 കാലഘട്ടത്തിൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.8 ശതമാനമായിരുന്നു, അതേസമയം 2014 മുതൽ ബി.ജെ.പിയുടെ ഭരണകാലത്ത് ജി.ഡി.പി വളർച്ച 5.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വികസനമില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. രാജ്യത്ത് തൊഴിലില്ലാത്തതിനാൽ വിദ്യാസമ്പന്നർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. സർക്കാർ മേഖലയിൽ 35-40 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എന്തുകൊണ്ടാണ് ഈ തസ്തികകൾ നികത്താത്തത്?” ദളിതർക്ക് അവസരങ്ങൾ നിഷേധിക്കാനുള്ള മനഃപൂർവമായ തന്ത്രമാണിതെന്നും ഖാർഗെ പറഞ്ഞു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ ഉദ്ധരിച്ച്, കഴിഞ്ഞ ദശകത്തിൽ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാർഷിക വായ്പാ പരിധി വർധിപ്പിച്ചതുകൊണ്ട് മാത്രം കാർഷിക പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എൻ‌.സി‌.ആർ‌.ബി പ്രകാരം, 2014 മുതൽ ഇന്നുവരെ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആരാണ് ഇതിന് ഉത്തരവാദി?,’ അദ്ദേഹം ചോദിച്ചു.

വെറും നാല് മാസത്തിനുള്ളിൽ 12,000 എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി ഖാർഗെ പറഞ്ഞു. റെയിൽവേയുടെയും തുറമുഖങ്ങളുടെയും സ്വകാര്യവത്ക്കരണത്തെയും അദ്ദേഹം വിമർശിച്ചു, അവ അദാനിക്ക് കൈമാറിയതായി അദ്ദേഹം വിമർശിച്ചു. സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗക്കാർക്കും എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതും അദ്ദേഹം എടുത്തുകാണിച്ചു, അതേസമയം ശിക്ഷാ നിരക്കുകൾ കുറയുന്നത് മോശം ഭരണത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

Trending