Connect with us

Video Stories

വസ്ത്രമുരിഞ്ഞത് പ്രാകൃത നടപടി

Published

on

ഞായറാഴ്ച അഖിലേന്ത്യാതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് – നീറ്റ് ) എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രം വെട്ടിമാറ്റുകയും വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തുകയും ചെയ്ത സംഭവം ആ കുട്ടികള്‍ക്കുമാത്രമല്ല രാജ്യത്തിനാകെ കൊടിയ നാണക്കേട് വരുത്തിവെച്ചിരിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും പെണ്‍കുട്ടികളുടെ വസ്ത്രത്തിലെ കൈയുടെ നീളം കത്രികകൊണ്ട് മുറിച്ചുമാറ്റി. ഒരുപെണ്‍കുട്ടിയുടെ അടിവസ്ത്രവും പാന്റ്‌സും അഴിച്ചുമാറ്റിയ ശേഷമാണ് പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചത്. കണ്ണൂര്‍ കുഞ്ഞിമംഗലം ടി.കെ.എസ്.കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കണ്ണൂരിലെ തന്നെ സെന്‍ട്രല്‍ ആര്‍മി സ്‌കൂളിലുമാണ് സംഭവങ്ങള്‍. മറ്റുചില കേന്ദ്രങ്ങളിലും സമാനമായ സംഭവമുണ്ടായെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഏതായാലും ഇത് കുട്ടികളോടുള്ള കടുത്തഅനീതിയും അപമാനകരവും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്നതില്‍ തര്‍ക്കമില്ല.

കേരളത്തില്‍ നീറ്റ് പരീക്ഷ എഴുതാന്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വിവിധ കേന്ദ്രങ്ങളിലായി ഞായറാഴ്ച എത്തിയത്. രാജ്യത്ത് 1900 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ബഹുഭൂരിപക്ഷം കേന്ദ്രങ്ങളിലും വസ്ത്രം സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കെ കേരളത്തില്‍ മാത്രം ചില കേന്ദ്രങ്ങളില്‍ ചിലരുടെ കുബുദ്ധികാരണമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കൈമുട്ടിനുതാഴെ വസ്ത്രം പാടില്ലെന്നുപറഞ്ഞാണത്രെ മുറിച്ചുമാറ്റല്‍. പരിശോധനക്കിടെ അടിവസ്ത്രത്തിലെ ഹുക്ക് കാരണം മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ് ശബ്ദം വന്നതിനാല്‍ അത് പരിശോധിക്കാനായാണ് വസ്ത്രം അഴിപ്പിച്ചതെന്നാണ് അധികൃതരുടെ മറ്റൊരു വിശദീകരണം. ഇതുകാരണം ഏറെ സമ്മര്‍ദത്തിലായിരുന്നു പല കുട്ടികളും പരീക്ഷ എഴുതാന്‍ ഇടയായത്. സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ പരീക്ഷയുടെ സംഘാടകരായ സി.ബി.എസ്.ഇയുടെ മേഖലാ കമ്മീഷണര്‍ മൂന്നാഴ്ചക്കകം വിശദീകരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയും വിശദീകരണം നല്‍കണം. വടക്കേ ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിനും കോപ്പിയടിക്കും ശ്രമിച്ചതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍, അനുബന്ധ സീറ്റുകളിലേക്ക് പ്രവേശനപരീക്ഷ കഴിഞ്ഞവര്‍ഷം മുതലാണ് സുപ്രീംകോടതി നിര്‍ബന്ധമാക്കിയത്. ഇതുകാരണം സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ റദ്ദായിരിക്കുകയാണ്. കുട്ടികളുടെ ബന്ധപ്പെട്ട വിഷയത്തിലുള്ള അറിവും കഴിവും പരിശോധിക്കുന്നതിന് അഖിലേന്ത്യാതലത്തില്‍ സംവിധാനം നിലവില്‍ വന്നതോടെ ഇതുവരെയും കേരളത്തിലെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും ഇളവുകളും ഇല്ലാതാകുമോ എന്നഭീതിയിലാണ് പൊതുവെ വിദ്യാര്‍ഥികളും രക്ഷിതാക്കളും. കുട്ടികളുടെ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു കേരളത്തിലെ ഇത്തവണത്തെ നീറ്റ് പരീക്ഷ. പത്തുമണിയുടെ പരീക്ഷക്ക് രാവിലെ എട്ടരയോടെ തന്നെ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥിനികളെ കൈമുട്ടിനുതാഴെ വസ്ത്രം ഇറങ്ങരുതെന്ന് നിബന്ധനയുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. വാസ്തവത്തില്‍ ഇതില്‍ വലഞ്ഞത് അധികവും മുസ്്‌ലിം വിദ്യാര്‍ഥിനികളായിരുന്നു. തട്ടം അണിഞ്ഞെത്തിയ ഒരു വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ ശാഠ്യവും അല്‍പനേരത്തെ ആശയക്കുഴപ്പത്തിന് വഴിവെച്ചു.
വാസ്തവത്തില്‍ തലമറക്കരുതെന്ന മുന്‍നിബന്ധന സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നുവെന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കാതെ പോകുകയായിരുന്നു. പാന്റ്‌സിലും മറ്റും ഇരുമ്പുകൊളുത്തുകള്‍ സ്വാഭാവികമായിരിക്കെ അതും പാടില്ലെന്ന നിര്‍ബന്ധബുദ്ധി സത്യത്തില്‍ ചിലരുടെ കുബുദ്ധിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെന്‍സില്‍, ജോമട്രി, മൊബൈല്‍, കാമറ, ഷൂ തുടങ്ങിയവയും ഒളിപ്പിച്ചുവെക്കാവുന്ന തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കരുതെന്നാണ് കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള രേഖാമൂലമുള്ള നിബന്ധനകള്‍. ഇതിലെവിടെയും ജീന്‍സ് ധരിക്കരുതെന്നോ ഹുക്ക് ഇരുമ്പിലാകരുതെന്നോ നിര്‍ദേശിച്ചിട്ടില്ല. പരീക്ഷയില്‍ കോപ്പിയടിയില്ലെന്ന് കര്‍ശനമായി ഉറപ്പുവരുത്തണമെന്നാണ് സി.ബി.എസ്.ഇയുടെ താല്‍പര്യമെങ്കില്‍ അക്കാര്യത്തില്‍ ചെയ്യേണ്ടുന്നത് ഹാളിനുള്ളില്‍ അത് ഉറപ്പുവരുത്തുകയായിരുന്നു. പലപ്പോഴും പരീക്ഷകര്‍ കാട്ടുന്ന അലംഭാവമോ പൊല്ലാപ്പിനൊന്നും പോകേണ്ടെന്ന അലസതയോ ആണ് കോപ്പിയടിക്ക് കാരണം. ഇതുമുതലെടുത്താണ് കുട്ടികള്‍, അതും വളരെ ചെറിയൊരു ശതമാനം മാത്രം പകര്‍ത്തിയെഴുത്തിന് മുതിരുന്നത്.
മെഡിക്കല്‍ പ്രവേശനം പോലെ നിര്‍ണായകമായൊരു വിഷയത്തില്‍ കുട്ടികള്‍ മെറിറ്റിലല്ലാതെ കോപ്പിയടിച്ച് വിജയിക്കുക എന്നുവെച്ചാല്‍ അത് ആ കുട്ടിയുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ ആരോഗ്യത്തെ ബാധിക്കുന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ മിടുക്കരും അര്‍ഹതപ്പെട്ടവരുമായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കേണ്ടത് രാജ്യത്തിന് തന്നെ അത്യാവശ്യമാണ്.
11,38,890 കുട്ടികളാണ് എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ എഴുതിയത്. ഇതില്‍ തന്നെ വെറും ഒരു ലക്ഷത്തില്‍ താഴെ പേര്‍ക്കുമാത്രമേ പ്രവേശനം ലഭിക്കാനുള്ള സീറ്റുകള്‍ രാജ്യത്താകമാനമുള്ളൂ. കേരളത്തില്‍ ഒരു ലക്ഷത്തിലധികം കുട്ടികളെഴുതിയതില്‍ അമ്പതിനായിരത്തില്‍ താഴെ കുട്ടികളെ മാത്രമേ എം.ബി.ബി.എസിന് പ്രവേശിപ്പിക്കാന്‍ കഴിയൂ. ബാക്കിയുള്ളവരെയാണ് ബി.ഡി.എസ്. ആയുര്‍വേദം, ഹോമിയോ, യുനാനി, കാര്‍ഷികം പോലുള്ള സീറ്റുകളില്‍ പ്രവേശിക്കുക. ഇതാണ് നീറ്റ് പരീക്ഷക്ക് ഇത്രയും വലിയ പ്രിയംവരാന്‍ കാരണം. മക്കളെ ഡോക്ടറും എഞ്ചിനീയറും പോലുള്ള ഉന്നതജോലികളില്‍ എത്തിക്കാന്‍ വെമ്പല്‍കൊള്ളുന്ന രക്ഷിതാക്കളാണ് മറ്റൊന്ന് .
ഇതൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാരിനുകീഴിലെ സെക്കണ്ടറി വിദ്യാഭ്യാസബോര്‍ഡ് കുട്ടികളുടെ കഴിവുപരിശോധനക്ക് പകരം അവരുടെ മതവിശ്വാസവും സ്വകാര്യതയും സ്വാതന്ത്ര്യവും പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ ഇടപെട്ടത് ഗുരുതരമായ കൃത്യവിലോപമായിപ്പോയി. കഴിഞ്ഞ മാസമാണ് ഗുജറാത്തില്‍ നടന്ന ഒരു കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ കേരളത്തില്‍ നിന്നുപോയ വനിതാജനപ്രതിനിധികളോട് തലമറക്കുന്ന വസ്ത്രം നീക്കണമെന്ന് ശഠിച്ചത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ മാനിക്കുന്നതിനുപകരം അവരെ പരിഹസിക്കുകയും ഭത്‌സിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഭാഷ ഏതായാലും സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് ഒട്ടും യോജിച്ചതായില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊലീസും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending