Connect with us

Video Stories

വസ്ത്രമുരിഞ്ഞത് പ്രാകൃത നടപടി

Published

on

ഞായറാഴ്ച അഖിലേന്ത്യാതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് – നീറ്റ് ) എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രം വെട്ടിമാറ്റുകയും വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തുകയും ചെയ്ത സംഭവം ആ കുട്ടികള്‍ക്കുമാത്രമല്ല രാജ്യത്തിനാകെ കൊടിയ നാണക്കേട് വരുത്തിവെച്ചിരിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും പെണ്‍കുട്ടികളുടെ വസ്ത്രത്തിലെ കൈയുടെ നീളം കത്രികകൊണ്ട് മുറിച്ചുമാറ്റി. ഒരുപെണ്‍കുട്ടിയുടെ അടിവസ്ത്രവും പാന്റ്‌സും അഴിച്ചുമാറ്റിയ ശേഷമാണ് പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചത്. കണ്ണൂര്‍ കുഞ്ഞിമംഗലം ടി.കെ.എസ്.കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കണ്ണൂരിലെ തന്നെ സെന്‍ട്രല്‍ ആര്‍മി സ്‌കൂളിലുമാണ് സംഭവങ്ങള്‍. മറ്റുചില കേന്ദ്രങ്ങളിലും സമാനമായ സംഭവമുണ്ടായെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഏതായാലും ഇത് കുട്ടികളോടുള്ള കടുത്തഅനീതിയും അപമാനകരവും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്നതില്‍ തര്‍ക്കമില്ല.

കേരളത്തില്‍ നീറ്റ് പരീക്ഷ എഴുതാന്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വിവിധ കേന്ദ്രങ്ങളിലായി ഞായറാഴ്ച എത്തിയത്. രാജ്യത്ത് 1900 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ബഹുഭൂരിപക്ഷം കേന്ദ്രങ്ങളിലും വസ്ത്രം സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കെ കേരളത്തില്‍ മാത്രം ചില കേന്ദ്രങ്ങളില്‍ ചിലരുടെ കുബുദ്ധികാരണമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കൈമുട്ടിനുതാഴെ വസ്ത്രം പാടില്ലെന്നുപറഞ്ഞാണത്രെ മുറിച്ചുമാറ്റല്‍. പരിശോധനക്കിടെ അടിവസ്ത്രത്തിലെ ഹുക്ക് കാരണം മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ് ശബ്ദം വന്നതിനാല്‍ അത് പരിശോധിക്കാനായാണ് വസ്ത്രം അഴിപ്പിച്ചതെന്നാണ് അധികൃതരുടെ മറ്റൊരു വിശദീകരണം. ഇതുകാരണം ഏറെ സമ്മര്‍ദത്തിലായിരുന്നു പല കുട്ടികളും പരീക്ഷ എഴുതാന്‍ ഇടയായത്. സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ പരീക്ഷയുടെ സംഘാടകരായ സി.ബി.എസ്.ഇയുടെ മേഖലാ കമ്മീഷണര്‍ മൂന്നാഴ്ചക്കകം വിശദീകരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയും വിശദീകരണം നല്‍കണം. വടക്കേ ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിനും കോപ്പിയടിക്കും ശ്രമിച്ചതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍, അനുബന്ധ സീറ്റുകളിലേക്ക് പ്രവേശനപരീക്ഷ കഴിഞ്ഞവര്‍ഷം മുതലാണ് സുപ്രീംകോടതി നിര്‍ബന്ധമാക്കിയത്. ഇതുകാരണം സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ റദ്ദായിരിക്കുകയാണ്. കുട്ടികളുടെ ബന്ധപ്പെട്ട വിഷയത്തിലുള്ള അറിവും കഴിവും പരിശോധിക്കുന്നതിന് അഖിലേന്ത്യാതലത്തില്‍ സംവിധാനം നിലവില്‍ വന്നതോടെ ഇതുവരെയും കേരളത്തിലെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും ഇളവുകളും ഇല്ലാതാകുമോ എന്നഭീതിയിലാണ് പൊതുവെ വിദ്യാര്‍ഥികളും രക്ഷിതാക്കളും. കുട്ടികളുടെ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു കേരളത്തിലെ ഇത്തവണത്തെ നീറ്റ് പരീക്ഷ. പത്തുമണിയുടെ പരീക്ഷക്ക് രാവിലെ എട്ടരയോടെ തന്നെ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥിനികളെ കൈമുട്ടിനുതാഴെ വസ്ത്രം ഇറങ്ങരുതെന്ന് നിബന്ധനയുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. വാസ്തവത്തില്‍ ഇതില്‍ വലഞ്ഞത് അധികവും മുസ്്‌ലിം വിദ്യാര്‍ഥിനികളായിരുന്നു. തട്ടം അണിഞ്ഞെത്തിയ ഒരു വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ ശാഠ്യവും അല്‍പനേരത്തെ ആശയക്കുഴപ്പത്തിന് വഴിവെച്ചു.
വാസ്തവത്തില്‍ തലമറക്കരുതെന്ന മുന്‍നിബന്ധന സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നുവെന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കാതെ പോകുകയായിരുന്നു. പാന്റ്‌സിലും മറ്റും ഇരുമ്പുകൊളുത്തുകള്‍ സ്വാഭാവികമായിരിക്കെ അതും പാടില്ലെന്ന നിര്‍ബന്ധബുദ്ധി സത്യത്തില്‍ ചിലരുടെ കുബുദ്ധിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെന്‍സില്‍, ജോമട്രി, മൊബൈല്‍, കാമറ, ഷൂ തുടങ്ങിയവയും ഒളിപ്പിച്ചുവെക്കാവുന്ന തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കരുതെന്നാണ് കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള രേഖാമൂലമുള്ള നിബന്ധനകള്‍. ഇതിലെവിടെയും ജീന്‍സ് ധരിക്കരുതെന്നോ ഹുക്ക് ഇരുമ്പിലാകരുതെന്നോ നിര്‍ദേശിച്ചിട്ടില്ല. പരീക്ഷയില്‍ കോപ്പിയടിയില്ലെന്ന് കര്‍ശനമായി ഉറപ്പുവരുത്തണമെന്നാണ് സി.ബി.എസ്.ഇയുടെ താല്‍പര്യമെങ്കില്‍ അക്കാര്യത്തില്‍ ചെയ്യേണ്ടുന്നത് ഹാളിനുള്ളില്‍ അത് ഉറപ്പുവരുത്തുകയായിരുന്നു. പലപ്പോഴും പരീക്ഷകര്‍ കാട്ടുന്ന അലംഭാവമോ പൊല്ലാപ്പിനൊന്നും പോകേണ്ടെന്ന അലസതയോ ആണ് കോപ്പിയടിക്ക് കാരണം. ഇതുമുതലെടുത്താണ് കുട്ടികള്‍, അതും വളരെ ചെറിയൊരു ശതമാനം മാത്രം പകര്‍ത്തിയെഴുത്തിന് മുതിരുന്നത്.
മെഡിക്കല്‍ പ്രവേശനം പോലെ നിര്‍ണായകമായൊരു വിഷയത്തില്‍ കുട്ടികള്‍ മെറിറ്റിലല്ലാതെ കോപ്പിയടിച്ച് വിജയിക്കുക എന്നുവെച്ചാല്‍ അത് ആ കുട്ടിയുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ ആരോഗ്യത്തെ ബാധിക്കുന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ മിടുക്കരും അര്‍ഹതപ്പെട്ടവരുമായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കേണ്ടത് രാജ്യത്തിന് തന്നെ അത്യാവശ്യമാണ്.
11,38,890 കുട്ടികളാണ് എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ എഴുതിയത്. ഇതില്‍ തന്നെ വെറും ഒരു ലക്ഷത്തില്‍ താഴെ പേര്‍ക്കുമാത്രമേ പ്രവേശനം ലഭിക്കാനുള്ള സീറ്റുകള്‍ രാജ്യത്താകമാനമുള്ളൂ. കേരളത്തില്‍ ഒരു ലക്ഷത്തിലധികം കുട്ടികളെഴുതിയതില്‍ അമ്പതിനായിരത്തില്‍ താഴെ കുട്ടികളെ മാത്രമേ എം.ബി.ബി.എസിന് പ്രവേശിപ്പിക്കാന്‍ കഴിയൂ. ബാക്കിയുള്ളവരെയാണ് ബി.ഡി.എസ്. ആയുര്‍വേദം, ഹോമിയോ, യുനാനി, കാര്‍ഷികം പോലുള്ള സീറ്റുകളില്‍ പ്രവേശിക്കുക. ഇതാണ് നീറ്റ് പരീക്ഷക്ക് ഇത്രയും വലിയ പ്രിയംവരാന്‍ കാരണം. മക്കളെ ഡോക്ടറും എഞ്ചിനീയറും പോലുള്ള ഉന്നതജോലികളില്‍ എത്തിക്കാന്‍ വെമ്പല്‍കൊള്ളുന്ന രക്ഷിതാക്കളാണ് മറ്റൊന്ന് .
ഇതൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാരിനുകീഴിലെ സെക്കണ്ടറി വിദ്യാഭ്യാസബോര്‍ഡ് കുട്ടികളുടെ കഴിവുപരിശോധനക്ക് പകരം അവരുടെ മതവിശ്വാസവും സ്വകാര്യതയും സ്വാതന്ത്ര്യവും പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ ഇടപെട്ടത് ഗുരുതരമായ കൃത്യവിലോപമായിപ്പോയി. കഴിഞ്ഞ മാസമാണ് ഗുജറാത്തില്‍ നടന്ന ഒരു കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ കേരളത്തില്‍ നിന്നുപോയ വനിതാജനപ്രതിനിധികളോട് തലമറക്കുന്ന വസ്ത്രം നീക്കണമെന്ന് ശഠിച്ചത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ മാനിക്കുന്നതിനുപകരം അവരെ പരിഹസിക്കുകയും ഭത്‌സിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഭാഷ ഏതായാലും സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് ഒട്ടും യോജിച്ചതായില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊലീസും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending