Connect with us

Culture

തല താഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്; തോറ്റ് മടക്കം

Published

on

ബംഗളൂരു: തല ഉയര്‍ത്തിയില്ല കേരളാ ബ്ലാസ്റ്റേഴ്‌സ്. താഴ്ത്തി തലയുമായി അവര്‍ ഐ.എസ്.എല്‍ സീസണോട് വിടചൊല്ലി. കളിയുടെ അവസാനം വരെ പിടിച്ചു നിന്ന് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബംഗളൂരുവിലെ കണ്ഠീവര സ്‌റ്റേഡിയത്തില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിയാണ് കേരളത്തെ തകര്‍ത്തത്. ബംഗളൂരുവിന് വേണ്ടി മിക്കുവും(90+1) ഉദാന്ത സിങ്ങും(90+3) ആണ് ലക്ഷ്യ കണ്ടത്. കേരളത്തില്‍ നടന്ന മത്സരത്തിലും ഇതേ രീതിയിലായില്‍ കളിയുടെ അവസാന മിനുട്ടുകളിലാണ് കേരളം ബംഗളൂരുവിന് മുന്നില്‍ തോറ്റത്.

ഇതോടെ 18 മത്സരങ്ങളില്‍ നിന്നും 25 പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ്. ഈ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കേരളത്തിന് സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കും. മുംബൈക്കും ഗോവക്കും ജംഷഡ്പൂരിനും കളി ബാക്കിയുള്ളതിനാല്‍ ഈ മത്സരങ്ങള്‍ കൂടി കഴിഞ്ഞേ കേരളത്തിന്റെ നില അറിയാന്‍ കഴിയുകയുള്ളൂ. 91ാം മിനുട്ടില്‍ പന്തുമായി ബോക്‌സിന്റെ വലത് വശത്തേക്ക് ഓടിക്കയറിയ മിക്കു ഇടത് പോസ്റ്റിലേക്ക് നിറയൊഴിച്ചാണ് അവസാന മത്സരത്തിലെ ജയം എന്ന കേരളത്തിന്റെ സ്വപ്‌നം ഊതി കെടുത്തിയത്. രണ്ട് മിനുട്ടിനുള്ളില്‍ ഉദാന്ത സിങ് കേരള പ്രതിരോധത്തിനിടയിലൂടെ ഗോളി റബൂക്കയെ തോല്‍പ്പിച്ചപ്പോള്‍ ഗാലറിയില്‍ നിറഞ്ഞ മഞ്ഞപ്പടയ്ക്ക് വിശ്വസിക്കാന്‍ കഴിയാതായി. ദയനീയമായിരുന്നു കേരളത്തിന്റെ ഈ തോല്‍വി.

സെമി സാധ്യത നേരത്തെ തന്നെ പൊലിഞ്ഞ കേരളം നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന രീതിയില്‍ മികച്ച രീതിയിലാണ് കളിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ കേരളത്തെ പിറകിലാക്കാന്‍ ആവുന്നത് ശ്രമിച്ചിട്ടും ബംഗളൂരുവിന് പറ്റിയുമില്ല. കളി സമനിലയിലവസാനിക്കും എന്ന് ഏകദേശം ഉറപ്പായ അവസരത്തിലാണ് ബ്ല്‌സറ്റേഴ്‌സിനെ ഞെട്ടിച്ച് മിക്കുവിന്റെ ഗോള്‍. മൂന്നു മിനുട്ട് മുമ്പ് മിക്കുവിന്റെ ഇതേ രീതിയിലുള്ള ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയിരുന്നു. 18 മത്സരങ്ങളില്‍ നിന്ന ബംഗളൂരു എഫ്‌സി 40 പോയിന്റാണ് നേടിയത്.

ഒന്നാം പകുതിയില്‍ ഇരു ടീമുകളും അവസരങ്ങള്‍ പാഴാക്കുന്നതിലാണ് മത്സരിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിനും അതേ പോലെ ബംഗളൂരു എഫ്‌സിയും ഗോളെന്നുറച്ച രണ്ട് അവസരങ്ങളെങ്കിലും നഷ്ടപ്പെടുത്തി. ബാള്‍ഡ്വിന്‍സണിന്റെ ശ്രമത്തോടെയാണ് കേരളം ആക്രമണം തുടങ്ങിയത്. എട്ടാം മിനുട്ടിലെ അദ്ദേഹത്തിന്റെ അടി പുറത്തേക്ക് പോയി. മൂന്നു മിനുട്ടിനുള്ളില്‍ ഛേത്രിയുടെ ലോങ് റേഞ്ച് ഇടതു പോസ്റ്റിനരികിലൂടെ പുറത്തേക്ക്. 13ാം മിനുട്ടില്‍ ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. ഇടതു വശത്ത് കൂടി ഓടിക്കയറിയ ജാക്കിചാന്ദ് സിങ് നല്‍കിയ ബാക്ക് പാസ് വിനീത് നഷ്ടപ്പെടുത്തുകയായിരുന്നു

രണ്ടാം പകുതിയിലും പന്ത് ഇരു‘ഭാഗത്തേക്കും കയറിയിറങ്ങി. ആദ്യ നീക്കം ഇവിടെയും കേരളത്തിന്റെ ‘ഭാഗത്ത് നിന്നായിരുന്നു. മൈതാനത്തിന്റെ മധ്യ‘ഭാഗത്ത് നിന്നുള്ള ഫ്രീ കിക്ക് പിടിച്ചെടുത്ത മിലാന്‍ സിങ്ങ് പന്ത് ബോക്‌സിലേക്ക് മറിച്ചു. അരാത്ത ഇസുമിയുടെ വോളി ബംഗളൂരു പ്രതിരോധത്തില്‍ തട്ടി പുറത്തേക്കാണ് പോയത്. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ എട്ടാം സമനില എന്ന് കണക്ക് കൂട്ടിയിരിക്കുമ്പോഴാണ് തുടരെ രണ്ട് ഗോളടിച്ച് ബംഗളൂരു ഞെട്ടിച്ചത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending