Connect with us

Culture

“പുള്ളിക്കാരന്‍ സ്റ്റാറാ” ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി

Published

on

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി

കൊച്ചി: സിനിമ സൈറ്റിലെ ദുരനുഭവമുണ്ടായതുമായി ബന്ധപ്പെട്ട് യുവനടി അര്‍ച്ചന പത്മിനി തന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണ വിധേയനായ വ്യക്തിയെയും അര്‍ച്ചനയെയും തങ്ങള്‍ ഓഫീസില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.

സംഭവം ക്രിമിനല്‍ കുറ്റമായതിനാല്‍ ഇത് സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും പൊലീസില്‍ പരാതി നല്‍കണമെന്നും താന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതിനു തയ്യാറായില്ല. സംഘടന തലത്തില്‍ നടിപടിയെടുത്താല്‍ മതിയെന്നാണ് തന്നോട് അവര്‍ പറഞ്ഞത്.
അതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ പുറത്താക്കിയിരുന്നുവെന്നും സംഘടനപരമായ നടപടി മതിയെന്ന രേഖയില്‍ അര്‍ച്ചന ഒപ്പിട്ടിട്ടുണ്ടെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍ നടത്തിയ നടി അര്‍ച്ചന പത്മിനി കൂടുതല്‍ വിശദാശങ്ങള്‍ പുറത്തുവിട്ടു.

ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് നടി വീണ്ടും രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അര്‍ച്ചന വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

അര്‍ച്ചനയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

സുഹൃത്തുക്കളേ ഒരു കാര്യത്തില്‍ വ്യക്തത വരുത്തിക്കോട്ടെ…പ്രഹസനപരമെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കിയ ഒരു സസ്പെന്‍ഷന്‍ പ്രതിക്ക് (കുറ്റം സമ്മതിച്ചതാണ്) കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നു. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. അയാള്‍ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി.

തുടര്‍ന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കല്‍ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ല.പ്രസ്സ് ക്ലബ്ബില്‍ കൂടിയ മൊബിന് മുമ്പാകെ കൂടുതലൊന്നും പറയാനുള്ള അവസ്ഥ ഉണ്ടായില്ല.

മീ ടൂ ക്യാമ്പയിന് ചൂടുപിടിക്കുന്നതിന് പിന്നാലെയാണ് മലയാള സിനിമ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി തിയേറ്റര്‍ ആര്‍ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പത്മിനി രംഗത്തെത്തിത്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സഹായിയായ ഷെറിന്‍ സ്റ്റാലിയില്‍ നിന്നും ദുരനുഭവം ഉണ്ടായതായി തിയേറ്റര്‍ ആര്‍ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പത്മിനി വെളിപ്പെടുത്തി. ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് യുവനടിയുടെ വെളിപ്പെടുത്തല്‍.
സംഭവത്തെ കുറിച്ച് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കക്കും ഭാരവാഹികളായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലിനും രണ്ടു വട്ടം പരാതി നല്‍കി. എന്നാല്‍ സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി. സോഹന്‍ റോയിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകളാണ് ഇപ്പോഴും നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമ സൈറ്റിലെ ദുരനുഭവത്തെ കുറിച്ച് നടി നേരത്തെ തന്നെ ചില മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നെങ്കിലും പേരടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.
ഡബ്ല്യു.സി.സി ഭാരവാഹികളുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി രേവതിയാണ് പീഡന കാര്യം ആദ്യം വെളിപ്പെടുത്തിയത്. 17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ചേച്ചി എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ ഒരു സംഭവമുണ്ടായെന്നും ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുതെന്നുമായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവള്‍ക്കും സമൂഹത്തിനുമിടയില്‍ മറ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും രേവതി പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ഇതിന്റെ വിശദാംശങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് യുവനടി തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വളരെ കുറച്ച് സിനിമകളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. എന്ത് കൊണ്ട് പരാതി കൊടുക്കുന്നില്ലെന്ന് പറയുന്നതിനുള്ള മറുപടിയാണ് ഞാന്‍ പറയുന്നത്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ നിന്നും ഷെറിന്‍ സ്റ്റാലി എന്ന വ്യക്തിയില്‍ നിന്നും എനിക്ക് മോശമായ അനുഭവമാണ് നേരിടേണ്ടി വന്നത്. പരാതി കൊടുത്തതിന്റെ പേരില്‍ തനിക്ക് സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം ഇന്നും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ്. ഇക്കാര്യം ചൂണ്ടികാണിച്ച് ഫെഫ്ക്കയില്‍ പരാതി കൊടുത്തിരുന്നെന്നും ഇതുവരെ നീതി ലഭിച്ചില്ലെന്നും അര്‍ച്ചന പറഞ്ഞു.
പൊലീസിന് പരാതി കൊടുക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വേര്‍ബല്‍ റേപ്പിന് ഇരയാവാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നും തനിക്ക് സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ ഈ ഊളകളുടെ പുറകെ പോവാന്‍ താല്‍പര്യമില്ലെന്നും താരം മറുപടി നല്‍കി. ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വരുന്ന മോശം മെസേജുകളെ കുറിച്ചുള്ള തുറന്നു പറച്ചിലിനും വാര്‍ത്താസമ്മേളനം വേദിയായി. വാര്‍ത്താസമ്മേളനത്തിനിടെ ഡബ്ല്യൂസിസിയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന യുവതിയാണ് നടിമാര്‍ക്കെതിരെയുള്ള മോശം സന്ദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending