Connect with us

india

മുസ്‌ലിംലീഗിന്റെ അഭിമാനതാരകം- ഇ.അഹമ്മദ് ആറാം ചരമവാര്‍ഷിക അനുസ്മരണം

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായ ടി.പി ശ്രീനിവാസന്‍ ഒരിക്കല്‍ പറയുകയുണ്ടായി. പാകിസ്താന്‍ അറബ് രാജ്യങ്ങളെയും ഇറാനെയും ചൈനയെയും മറ്റും സ്വാധീനിച്ച് ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന് പറഞ്ഞ് ഒരു പ്രമേയം ജനീവയില്‍ അവതരിപ്പിച്ചുവത്രെ. ആ പ്രമേയത്തെ അനുകൂലിക്കാന്‍ അറബ് രാജ്യങ്ങള്‍ അടക്കം തയ്യാറായി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇ. അഹമ്മദ് സാഹിബിന്റെ നയതന്ത്ര ഇടപെടല്‍ ഉണ്ടാകുന്നത്.

Published

on

നൗഷാദ് മണ്ണിശ്ശേരി

പട്ടിക്കാട് ജാമിഅ: നൂരിയ, അഭിമാനസ്ഥാപനങ്ങളില്‍ ഒന്ന്. ആളും അര്‍ത്ഥവും സ്ഥാപനങ്ങളും എത്ര വര്‍ധിച്ചിട്ടുണ്ടെങ്കിലും ജാമിഅ അതിന്റെ തനിമയും മഹിമയും നിലനിര്‍ത്തി തലഉയര്‍ത്തി നില്‍ക്കുകയാണ്. ജാമിഅയുടെ വാര്‍ഷിക സമ്മേളനത്തിന്റെ സമാപന ദിവസം പട്ടര്‍കടവ് മഹല്ലില്‍ നിന്ന് അസര്‍ നമസ്‌കാരത്തിന് ശേഷമാണ് വാഹനം പുറപ്പെടുന്നത്. നേതാക്കളെ കൊണ്ട് സമ്പന്നമായ വേദി ദൂരെ നിന്ന് വീക്ഷിച്ചു. അന്നാണ് ആദ്യമായി അഹമ്മദ് സാഹിബിനെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രൗഢോജ്വലപ്രസംഗം ഇന്നും കാതുകളില്‍ മുഴങ്ങുന്നു. ഏറ്റവും തൊട്ടടുത്ത് നിന്ന് വീക്ഷിക്കാന്‍ കഴിഞ്ഞത് 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായി നാട്ടില്‍ വന്നപ്പോഴാണ്. അന്ന് എം.എസ്.എഫിന് വേണ്ടി ഹാരാര്‍പ്പണം നടത്താന്‍ അവസരം ലഭിച്ചു.
2004 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന് കേന്ദ്രമന്ത്രിയാവാന്‍ ലഭിച്ച അസുലഭ മുഹൂര്‍ത്തം. ആ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് അഹമ്മദ് സാഹിബ് ഒഴികെ മറ്റെല്ലാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. അഹമ്മദ് സാഹിബ് ജയിച്ചത് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനും. മന്ത്രിസ്ഥാനത്ത് അഹമ്മദ് സാഹിബ് അഭിമാനകരമായി മുന്നേറുന്ന ഘട്ടത്തിലാണ് ഇന്ത്യ അമേരിക്കയുമായി ആണവകരാറില്‍ ഒപ്പുവെച്ചത്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷത്തിലാണ് ഈ സംഭവം. അടുത്ത തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി. യു.പി.എയെ പിന്തുണക്കുന്ന ഇടതുപക്ഷത്തിന് തങ്ങള്‍ക്ക് സ്വാധീനമുള്ള കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ നേരിടാനുള്ളത് കോണ്‍ഗ്രസിനെയും. ഇത് മുന്നില്‍കണ്ട് ആണവകരാറിനെ പിടിവള്ളിയാക്കി സി. പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചു. യു.പി.എക്കെതിരെയും ആണവ കരാറിനെതിരെയും പ്രചണ്ഡമായപ്രചാരണം അഴിച്ചുവിട്ടു. അതില്‍ സ്വാധീനിക്കപ്പെട്ട പലരും പറഞ്ഞു അഹമ്മദ് സാഹിബ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന്. സി. പി.എം പ്രതിനിധിയായ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പോലും സി. പി.എം തീരുമാനം അംഗീകരിച്ചില്ല. എന്നിട്ടും രാഷ്ട്രീയമായ സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ മുസ്‌ലിംലീഗും മുസ്‌ലിം യൂത്ത്‌ലീഗും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയും ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗവും ആദ്യ മുസ്‌ലിം വനിത ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമബീവിയുടെ ‘നീതിയുടെ ധീര സഞ്ചാരം’ എന്ന ആത്മകഥയില്‍ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായത്തില്‍ അഹമ്മദ് സാഹിബിന്റെ മഹത്തായ സേവനങ്ങളെ കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്. 1989 ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന ഭീകരസംഘടന തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992 ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ജസ്റ്റിന് ഫാത്തിമാബീവി എഴുതുന്നു. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമാബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു അന്ന് ഫാത്തിമാബീവി.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായ ടി.പി ശ്രീനിവാസന്‍ ഒരിക്കല്‍ പറയുകയുണ്ടായി. പാകിസ്താന്‍ അറബ് രാജ്യങ്ങളെയും ഇറാനെയും ചൈനയെയും മറ്റും സ്വാധീനിച്ച് ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന് പറഞ്ഞ് ഒരു പ്രമേയം ജനീവയില്‍ അവതരിപ്പിച്ചുവത്രെ. ആ പ്രമേയത്തെ അനുകൂലിക്കാന്‍ അറബ് രാജ്യങ്ങള്‍ അടക്കം തയ്യാറായി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇ. അഹമ്മദ് സാഹിബിന്റെ നയതന്ത്ര ഇടപെടല്‍ ഉണ്ടാകുന്നത്. അതിലൂടെയാണ് ഇറാന്റെയും അറബ് രാജ്യങ്ങളുടെയും പാകിസ്താന്‍ അനുകൂല നിലപാട് മാറ്റിയെടുത്തതും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്ക് എക്കാലത്തും നാണക്കേട് ഉണ്ടാകുമായിരുന്ന ആ പ്രമേയം പരാജപ്പെടുത്തിയതും.
ന്യൂനപക്ഷ കമ്മീഷന് സ്റ്റാറ്റിയൂട്ടറി പദവി ലഭിച്ചതിന്റെയും ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളുടെ മാഗ്‌നാകാര്‍ട്ട എന്നറിയപ്പെടുന്ന സര്‍ക്കാര്‍ സമിതിയെ നിയമിച്ചതിന്റെയും ഉറുദുവിന് ഔദ്യോഗിക ഭാഷയുടെ അംഗീകാരം ലഭ്യമാക്കിയതിന്റെയും ചാലകശക്തി അഹമ്മദ് സാഹിബായിരുന്നു.
നവഭാരത സൃഷ്ടിപ്പില്‍ ഇതുപോലെ ആരുമറിയാത്ത ഒട്ടനവധി കാര്യങ്ങള്‍ സമര്‍പ്പിക്കുകയും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അന്തര്‍ ദേശീയ ഖ്യാതിക്ക് കാരണമായ അഭിമാനകരമായ സംഭാവനകള്‍ സമ്മാനിക്കുകയും ചെയ്ത ഇ. അഹമ്മദ് സാഹിബിനെ പോലെ ഇത്രയേറെ ഉന്നതങ്ങളില്‍ വിരാജിക്കാന്‍ അവസരം ലഭിച്ച ഒരു മുസ്‌ലിംലീഗുകാരന്‍ ഒരുപക്ഷേ വേറെയുണ്ടാവില്ല. മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് എന്നും അഭിമാനമായിരുന്നു അഹമ്മദ് സാഹിബ്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും എപ്പോഴും കയറിചെല്ലാവുന്ന ഇടമായിരുന്നു. ഏതു കാര്യങ്ങള്‍ക്കും എപ്പോഴും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും കര്‍ക്കശക്കാരനായിരുന്നു. ഉദ്യോഗസ്ഥന്‍മാരുടെ പിടിപ്പുകേടില്‍ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനിട വരുന്നത് അദ്ദേഹത്തിന് പൊറുക്കാന്‍ കഴിയുന്നതായിരുന്നില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending