Video Stories
‘ക്രിസ്റ്റ്യാനോയുമായുള്ള ചങ്ങാത്തം ഹാമിസ് റോഡ്രിഗസിന്റെ സ്വഭാവം വഷളാക്കി’

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ചങ്ങാത്തം റയല്‍ മാഡ്രിഡ് ഫോര്‍വേഡ് ഹാമിസ് റോഡ്രിഗസിന്റെ കളിക്കളത്തിലെ പെരുമാറ്റം മോശമാക്കുന്നുവെന്ന് പരാതി. കൊളംബിയന്‍ ഇതിഹാസ താരം ഫോസ്റ്റിനോ അസ്പ്രില്ലയാണ് കൊളംബിയന്‍ താരത്തിനും ക്രിസ്റ്റ്യാനോക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുമ്പ് സഹതാരങ്ങളുായി ധാരണയില്‍ കളിക്കാറുണ്ടായിരുന്ന ഹാമിസ് റോഡ്രിഗസ്, ഇപ്പോള്‍ മറ്റുള്ളവര്‍ തനിക്ക് പന്ത് പാസ് ചെയ്തില്ലെങ്കില്‍ ക്ഷുഭിതനാവുന്നുണ്ടെന്നും ഇത് ക്രിസ്റ്റ്യാനോയില്‍ നിന്ന് പഠിച്ചതാണെന്നുമാണ് അസ്പ്രില്ലയുടെ വിമര്‍ശനം.
‘ഹാമിസിനെ ഞാന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഈയിടെയായി ക്രിസ്റ്റിയാനോ അവന്റെ സ്വഭാവം വഷളാക്കുന്നതായാണ് കാണുന്നത്. റയലില്‍ സഹതാരങ്ങള്‍ പന്ത് നല്‍കിയില്ലെങ്കില്‍ ക്രിസ്റ്റ്യാനോ അരിശം പ്രകടിപ്പിക്കാറുണ്ട്. കൊളംബിയന്‍ ടീമില്‍ ഇപ്പോള്‍ ഹാമിസും അത് തുടങ്ങിയിട്ടുണ്ട്.’ അസ്പ്രില്ല പറഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ സഹതാരം അലവാറസ് ബലാന്തയോട് ഹാമിസ് അരിശം പ്രകടിപ്പിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോസ്റ്റിനോ അസ്പ്രില്ല
‘ഹാമിസ് ആദ്യം ചെയ്യേണ്ടത് തന്റെ സഹകളിക്കാരെ മെച്ചപ്പെടാന്‍ സഹായിക്കുകയാണ്. തന്നെ ബഹുമാനിക്കുന്ന ചെറുപ്പക്കാര്‍ക്കൊപ്പമാണ് അദ്ദേഹം കളിക്കുന്നത്. മറ്റൊരു ടീമിലാണെങ്കില്‍ ചിലപ്പോള്‍ ഈ സ്വഭാവത്തിന് തല്ലുകിട്ടിയെന്നിരിക്കും. ഞാന്‍ ഇപ്പോള്‍ കളിക്കുന്നുണ്ടെങ്കില്‍ ഇത്തരം സ്വഭാവങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല.’
‘മത്സരത്തിനിടെ റഫറിയുമായി തര്‍ക്കിക്കുന്നതും എതിര് കളിക്കാരുമായി ഏറ്റുമുട്ടുന്നതുമെല്ലാം സ്വാഭാവികമാണ്. പക്ഷേ, സ്വന്തം കളിക്കാരുടെ അടുത്ത് ഇതൊന്നും പാടില്ല. തനിക്ക് പാസ് കിട്ടാത്തതിന്റെ പേരില്‍ അവരോട് കയര്‍ക്കുന്നത് ഏറ്റവും മോശം സ്വഭാവമാണ്. ക്രിസ്റ്റ്യാനോ ആഴ്ച തോറും ചെയ്യുന്നത് ഇതാണ്.’ കൊളംബിയക്കു വേണ്ടി 57 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അസ്പ്രില്ല പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
-
kerala21 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; സംരക്ഷണ ഭിത്തി തകര്‍ന്ന് വീണു
-
kerala3 days ago
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
kerala3 days ago
കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; നാല് മീറ്ററോളം ആഴം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി