kerala
പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം
പ്രതിഭയുടെയും പ്രയത്നത്തിന്റെയും കരുത്തുകൊണ്ട് ഉയര്‍ന്നുവന്ന പലരുടെയും വഴികളില്‍ ഭരണകൂടം വിലങ്ങുതടിയാവുന്ന പ്രവണത പോലും ഈയിടെ നമുക്ക് കാണേണ്ടി വരികയുണ്ടായി

സംസ്ഥാന സ്കൂള്‍ കലോത്സവം കേവലം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാമത്സരമല്ലെന്നും കേരളത്തിന്റെ ജനകീയോത്സവമാണെന്നും അനന്തപുരിയും അടിവരയിട്ടിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ 63ാം എഡിഷനില്‍ 14 ജില്ലകളില്‍ നിന്നായി 249 ഇനങ്ങളില്‍ 15000 ത്തോളം വിദ്യാര്‍ത്ഥികള്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍ അതിനു സാ ക്ഷിയാകാനെത്തിയത് ജനലക്ഷങ്ങളാണ്. ഉത്സവങ്ങള്‍ ഉണര്‍ത്തുപാട്ടാണ്. അത് ജനസമൂഹത്തെ ഒരേചരടില്‍ കോര്‍ക്കുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളി ഉയരുന്ന പുതിയ കാലത്ത് കൗമാരകേരളം കലയെ വര്‍ണ, ഭാഷ, ലിംഗ ഭേദമില്ലാതെ മനുഷ്യസ്നേഹവും നന്മയും വളര്‍ത്തുന്നതിനുള്ള പടച്ചട്ടയാക്കിമാറ്റുമ്പോള്‍ അനിര്‍വചനീയമായ മാനങ്ങളാണ് അഞ്ചുദിന രാത്രങ്ങളില്‍ അനന്തപത്മനാഭന്റെ മണ്ണ് മലയാളക്കരക്ക് പകര്‍ന്നു നല്‍കിയത്. അവസാനത്തെ മത്സരവും പൂര്‍ത്തിയാകുന്നതുവരെ വിവിധ ജില്ലകള്‍ ഇഞ്ചോടിഞ്ച് നടത്തിയ പോരാട്ടം കേവലം കലാകിരീടത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി പുതിയ തലമുറയുടെ പ്രതിഭയുടെ മാ റ്റുരക്കല്‍കൂടിയായിരുന്നു. 117 പവന്റെ സ്വര്‍ണകിരീടം കാല് നൂറ്റാണ്ടിനുശേഷം തൃശൂര്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ കണ്ണൂരും പാലക്കാടും കോഴിക്കോടുമെല്ലാം തൊട്ടുപിന്നില്‍ തന്നെയുണ്ടായിരുന്നുവെന്നത് സാക്ഷ്യപ്പെടുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. രണ്ടു പതിറ്റാണ്ടുകാലം കൊണ്ടും കൊടുത്തും കോഴിക്കോടും പാലക്കാടും കൈവശംവെച്ചിരുന്ന കലാകൗമാരത്തിന്റെ അമരത്വം കഴിഞ്ഞ വര്‍ഷം ഫോട്ടോ ഫിനിഷില്‍ കണ്ണൂര്‍ ഏറ്റെടുക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ പുതിയൊരു അവകാശിയിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുകയാണ്.
അസാമാന്യമായ പ്രകടനങ്ങളിലൂടെ സര്‍ഗവൈഭവങ്ങളെ പൂര്‍ണമായും പുറത്തെടുത്ത നമ്മുടെ കുട്ടികള്‍, തങ്ങളുടെ പ്രകടനങ്ങളില്‍ പങ്കുവെച്ച ആശയങ്ങളിലൂടെ പുതു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് അപ്പുറമാണെന്ന പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടുബാണ്ഡങ്ങളെ കുഴിച്ചുമൂടുകകൂടി ചെയ്തിരിക്കുകയാണ്. വിവിധ കലാ പ്രകടനങ്ങളില്‍ അനീതിക്കും അധര്‍മങ്ങള്‍ക്കുമെതിരെ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ വിസ്മയാവഹമായിരുന്നു. കഥയിലും കവിതയിലും മാത്രമല്ല, നാടകങ്ങളിലെ തീമുകളിലും എന്തിന് കോല്‍ക്കളിയിലെ വസ്ത്രധാരണയില്‍ പോലും മഹത്തരമായ ആശയങ്ങളെ അവര്‍ സന്നിവേശിപ്പിച്ചു. കാര്യമായ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ കലോത്സവം പര്യവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് സംഘാടകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്. അപ്പോഴും അപ്പീലുകളുടെ ആധിക്യംവഴിയുള്ള മത്സരങ്ങളുടെ ധാരാളിത്തം എല്ലാ പ്രാവശ്യവുമെന്നപോലെ ഇത്തവണയും കല്ലുകടിയായി നില്‍ക്കുന്നുണ്ട്. സമയകൃത്യത പാലിക്കാന്‍ കഴിയാത്തത് കാരണം മത്സരാര്‍ത്ഥികള്‍ മണിക്കൂറുകളോളം വേഷഭൂഷാധികള്‍ അണിഞ്ഞുനില്‍ക്കേണ്ടിവരികയാണ്. ഇത് കുട്ടികളുടെ പ്രകടനത്തെ മാത്രമല്ല ആരോഗ്യത്തെയും പരുങ്ങലിലാക്കുന്നുണ്ട്.
കലോത്സവങ്ങള്‍ കെങ്കേമമായി മാറുമ്പോഴും അവയുടെ അടയാളപ്പെടുത്തലായി മാറുന്ന പ്രതിഭകള്‍ പിന്നീട് വിസ്മൃതിയിലേക്ക് മറഞ്ഞുപോകുന്നുവെന്നത് ഓരോ കൊടിയിറക്കത്തിനുശേഷവും ഉയരുന്ന ആശങ്കയാണ്. കൊടിയുയര്‍ത്താനും തിരശ്ശീല താഴ്ത്താനുമൊക്കെയെത്തുന്ന വിശിഷ്ടാതിഥികളായ താരങ്ങള്‍ തങ്ങള്‍ ഒരു കലോത്സവത്തില്‍പോലും പങ്കെടുക്കാന്‍ ഭാഗ്യം കിട്ടാത്തവരാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ കലോത്സവ വേദികളില്‍ നിറഞ്ഞാടിയവര്‍ എവിടെ യെന്ന ചോദ്യം അന്തരീക്ഷത്തില്‍ പതിവായി ഉയരുകയാണ്. യുവ പ്രതിഭകള്‍ക്ക് അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും തങ്ങളുടെ കഴിവുകളെ ഒപ്പംനിര്‍ത്തി ജീവിതമാകുന്ന മഹത്തായ കലയെ അഭിമുഖീകരിക്കാനുമുള്ള സാഹചര്യങ്ങളും സൗകര്യങ്ങളുമൊക്കെയൊരുക്കുമെ ന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്ക് പക്ഷേ അല്പായുസ്സ് മാത്രമാണെന്നതിന് കാലം സാക്ഷിയാണ്. എന്നുമാത്രമല്ല പ്രതിഭയുടെയും പ്രയത്നത്തിന്റെയും കരുത്തുകൊണ്ട് ഉയര്‍ന്നുവന്ന പലരുടെയും വഴികളില്‍ ഭരണകൂടം വിലങ്ങുതടിയാവുന്ന പ്രവണത പോലും ഈയിടെ നമുക്ക് കാണേണ്ടി വരികയുണ്ടായി. സ്കൂള്‍ ഒളിമ്പിക്സ് എന്ന പേരില്‍ സര്‍ക്കാര്‍ ആഘോഷപൂര്‍വം കൊണ്ടാടിയ ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളയില്‍ സംഘാടകര്‍ക്ക് സംഭവിച്ച ഭീമാബദ്ധത്തിനെതിരെ പ്രതികരിച്ചതിന് മേളയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ സ്കൂളുകളെ അയോഗ്യമാക്കിയത് ഈ പ്രവണതയുടെ തെളിവാണ്. തലസ്ഥാ നനഗരിയില്‍ ഉദയം ചെയ്ത പ്രതിഭകളെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം അവരോട് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്താന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ശാഖ മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ക്ക് ജൂണ്‍ 25ന്, ബുധനാഴ്ച തുടക്കമാകും. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൃഹ സമ്പര്‍ക്കത്തിലൂടെയാണ് അംഗത്വ വിതരണത്തിന് ശാഖാ കമ്മറ്റികള്‍ നേതൃത്വം നല്‍കിയത്. സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മുസ്ലിം യൂത്ത് ലീഗിന് വന്‍ സ്വീകാര്യതയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയവാദം കൊണ്ടും ലഹരി പോലുള്ള സാമൂഹ്യ തിന്മകള് കൊണ്ടും പിടിമുറുക്കപ്പെട്ട യുവത്വത്തെ ബോധവാന്മാരാക്കി സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്നവരാക്കുക എന്ന ക്രിയാത്മക ദൗത്യമാണ് യൂത്ത് ലീഗ് ഏറ്റെടുത്തിട്ടുള്ളത്. മുസ്ലിം യൂത്ത് ലീഗിന്റെ ആശയാദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം അംഗങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെയാണ് മെമ്പര്‍ഷിപ്പ് പ്രക്രിയ അവസാനിച്ചിട്ടുള്ളത്.
അംഗത്വ വിതരണം പൂര്‍ത്തിയാക്കി സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും ജൂണ്‍ 25 മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും, ആഗസ്ത് 1 മുതല്‍ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബര്‍ 1 മുതല്‍ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതല്‍ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളില്‍ സംസ്ഥാന സമ്മേളനവും തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25 ന് കൊടുവള്ളി മണ്ഡലത്തിലെ സി.എം മടവൂര്‍ ശാഖയില്‍ നടക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പ്രവര്‍ത്തനം വിജയിപ്പിച്ച മുഴുവന്‍ ഘടകങ്ങളെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭിനന്ദിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും വിജയിപ്പിക്കാന്‍ പ്രവര്‍ത്തകരും കമ്മറ്റികളും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
india
ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.
500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ് ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നുമാണ് വിവരം.
ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ IRCTC വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നുമാണ് അറിയിപ്പ്. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.
kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ
വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂണ്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
കൊച്ചി കുമ്പളങ്ങിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി