Connect with us

kerala

നീതിനിഷേധങ്ങള്‍ക്കെതിരായ സമരങ്ങളുടെ പ്രതിജ്ഞ പുതുക്കലാണ് ജൂലൈ 30: സാദിഖലി ശിഹാബ് തങ്ങള്‍

മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനകത്ത് അനിവാര്യമായ ഘട്ടങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്

Published

on

ഭാഷാ സമര സ്മരണയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍. ഭാഷാ സമരത്തിന്റെ ഒരു ഓര്‍മ്മ ദിനം കൂടി, ജനാധിപത്യ സംവിധാനത്തിനകത്ത് യോജിപ്പുകള്‍ മാത്രമല്ല, വിയോജിപ്പുകളും പ്രധാനമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനകത്ത് അനിവാര്യമായ ഘട്ടങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭ മുതല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാനങ്ങളിലെ നിയമസഭകളിലും വിയോജിപ്പിന്റെ പോരാട്ടങ്ങള്‍ സൃഷ്ടിക്കുകയും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് നമ്മള്‍.

അതോടൊപ്പം അവകാശ നിഷേധങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളും നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ചരിത്രത്തിലെ ശ്രദ്ധേയമായ സമരമായിരുന്നു 1980 ജൂലൈ 30 ലെ ഭാഷാ സമരം. ഭാഷാ പഠന രംഗത്തെ പരിഷ്‌ക്കാരക്കാരത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ അവകാശ നിഷേധങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഐതിഹാസികമായ ആ സമരത്തില്‍ മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പ, തേഞ്ഞിപ്പലത്തെ അബ്ദുറഹിമാന്‍ എന്നിവര്‍ രക്തസാക്ഷികളായി.

ഈ സമരത്തിന് തുടര്‍ച്ചകള്‍ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചതോടെ അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്ന പേരിട്ട് നടപ്പിലാക്കിയ നീതി നിഷേധങ്ങളായ ആ പരിഷ്‌ക്കരണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ആ സമരത്തിന്റെ നാല്‍പത്തിമൂന്ന് വര്‍ഷക്കള്‍ക്കു ശേഷം ധാരാളം സമരങ്ങള്‍ പിന്നേയുമുണ്ടായിട്ടുണ്ട്.
ശരീഅത്ത്, പൗരത്വം, വഖഫ് ബോര്‍ഡ് വിഷയങ്ങളിലൊക്കെ വലിയ സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കി. ഏക സിവില്‍കോഡ് വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയോടെ കൂട്ടായി നിന്ന് വിയോജിപ്പിന്റെ ശബ്ദങ്ങള്‍ മുഴക്കുകയാണ് നമ്മള്‍.

വര്‍ത്തമാനകാലത്തും വരാനിരിക്കുന്ന കാലത്തും ജനാധിപത്യ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനും നീതി നിഷേധങ്ങള്‍ക്കെതിരേയും, അവകാശ ധ്വംസനങ്ങള്‍ക്കെതിരേയും പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാനുള്ള ദിനമാണ് ഓരോ ജൂലൈ മുപ്പതും. ചരിത്രത്തിലെ ആവേശകരമായ ആ സമര പാരമ്പര്യം വര്‍ത്തമാനത്തിലൂടെ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയട്ടെ എന്നും തങ്ങള്‍ ഉണര്‍ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending