Connect with us

More

എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ഇനി ഓര്‍മ്മ

Published

on

ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു. 77 വയസായിരുന്നു. വടക്കന്‍ ടോക്കിയോയിലെ സായിത്മാ ആസ്പത്രിയിലായിരുന്നു അന്ത്യം. ജാപ്പനീസ് പര്‍വ്വതാരോഹകയായ താബേ നാലു വര്‍ഷമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പര്‍വ്വതാരോഹണത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അവരുടെ ജീവിതം.

70ലേറെ രാജ്യങ്ങളിലെ ഏറ്റവും ഉയരംകൂടി പര്‍വ്വതങ്ങളിലെല്ലാം താബേ കയറിയിട്ടുണ്ട്. 1939ല്‍ ഫുകുഷിമയിലെ മിഹാരു ഗ്രാമത്തിലായിരുന്നു ജനനം. പത്താമത്തെ വയസിലായിരുന്നു ആദ്യ പര്‍വതാരോഹണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അധ്യാപക സഹായത്തോടെ 6289 അടി ഉയരമുള്ള നാസു പര്‍വ്വതം താബേ കീഴക്കി.

സ്ത്രീകളുടെ സ്ഥാനം വീട്ടിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്ത് ജാപ്പനീസ് സമൂഹത്തിന്റെ സങ്കല്‍പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചാണ് അവര്‍ പര്‍വ്വതാരോഹണം തെരഞ്ഞെടുത്തത്. ഭര്‍ത്താവിന്റെ പിന്തുണ താബേക്ക് കരുത്തു പകര്‍ന്നു. 1969ല്‍ ലേഡീസ് ക്ലൈമ്പിങ് ക്ലബ്ബ് സ്ഥാപിച്ചു.


Dont miss: നൃത്താവതരണത്തിനിടെ നടി വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

1972ല്‍ പര്‍വ്വതാരോഹകയായി ജപ്പാനില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. ആല്‍പ്‌സ് പര്‍വ്വതനിരകളിലെ ഫ്യൂജി ഉള്‍പ്പെടെയുള്ള രണ്ട് പര്‍വ്വതങ്ങള്‍ അതിനകം കീഴടക്കി. 1975 മെയ് നാലിനാണ് താബേയും സംഘവും എവറസ്റ്റിലേക്ക് തിരിച്ചത്. മെയ് പതിനാറിന് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായി ചരിത്രം കുറിക്കുകയും ചെയ്തു.

താന്‍സാനിയയിലെ കിളിമഞ്ചാരോ, അമേരിക്കയിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് തുടങ്ങി നിരവധി കൊടുമുടികള്‍ താബേയുടെ കാല്‍ക്കീഴില്‍ വന്നു.
ലോകത്തെ എല്ലാ ഉയരംകൂടിയ പര്‍വ്വതങ്ങളും കയറണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അര്‍ബുദം സ്ഥിരീകരിച്ച ശേഷവും അവര്‍ പര്‍വ്വതാരോഹണത്തില്‍നിന്ന് മാറി നിന്നില്ല.
കഴിഞ്ഞ ജൂലൈയില്‍ കുട്ടികളോടൊപ്പം ജപ്പാനിലെ ഫ്യൂജി കൊടുമുടി കയറി. അതു തന്നെയായിരുന്നു അവസാനത്തെ പര്‍വ്വതാരോഹണവും.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending