Connect with us

Culture

നാല്‍പാടി വാസു വധക്കേസ്: മുഖ്യമന്ത്രി കള്ള് കുടിച്ചവനെ പോലെ പുലമ്പുന്നുവെന്ന് കെ.സുധാകരന്‍

Published

on

കണ്ണൂര്‍: സി.പി.എം ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ചുള്ള എണ്ണം പറയാനാകില്ലെന്ന് കെ.സുധാകരന്‍. സി.പി.എം അക്രമത്തില്‍ കയ്യും കാലും നഷ്ടപ്പെട്ടവര്‍ നിരവധിയാണെന്നും സുധാകരന്‍ പറഞ്ഞു. നാല്‍പാടി വാസു വധത്തെ കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. തെരുവില്‍ കള്ളുകുടിച്ചവന്‍ പറയുന്നത് പോലെയാണ് മുഖ്യമന്ത്രി പുലമ്പുന്നത്. അന്തസും മാന്യതയുമില്ലാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് നിയമ സഭയുടെ അന്തസിന് ചേരുന്നതല്ല. യാഥാര്‍ത്ഥ്യം മനസിലാക്കി മുഖ്യമന്ത്രി പ്രതികരിക്കണം. കേസുമായി ബന്ധപ്പെട്ട് എന്നെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല. പൊലീസ് സ്‌റ്റെയിറ്റ്‌മെന്റില്‍ എവിടെയും തന്റെ പേരില്ല. എവിടെയെങ്കിലും കെ.സുധാകരന്റെ പേര് തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചാല്‍ പറയുന്ന പണിയെടുക്കും. നിയമ സഭയിലെ ആരോപണം പിന്‍വലിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

എന്നെ ക്രിമിനലെന്ന് പറയുന്നവര്‍ എന്നെയും പിണറായി വിജയനെയും വിലയിരുത്തണം. ഇ.പി ജയരാജന് ഒരു വെടിയും കൊണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശരീരത്തിനകത്ത് ഒരു ഉണ്ടയുമില്ല. വെടികൊണ്ടെന്ന് തെളിയിക്കാന്‍ ജയരാജന്‍ തയ്യാറാകണം. ഉണ്ടയുണ്ടോയെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിയിക്കാന്‍ ജയരാജന്‍ തയ്യാറാകുമോയെന്നും സുധാകരന്‍ ചോദിച്ചു.

ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം വന്നാല്‍ ഉന്നതര്‍ കുടുങ്ങും. പ്രതികളുമായി പി.ജയരാജന് അടുത്ത ബന്ധമാണ്. സമരത്തിലൂടെ നാടിന്റെ മനസുണര്‍ത്താനായി. ഇവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. ആരോപണങ്ങള്‍ വസ്തുതാപരമായിരിക്കണം. തന്നെ കുറിച്ച് പറഞ്ഞത് ചേരുന്നത് പിണറായി വിജയനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കണ്ടെത്തിയ വാളിനെ കുറിച്ചും സുധാകരന്‍ സംശയം പ്രകടിപ്പിച്ചു. പൊലീസ് കണ്ടെടുത്ത ആയുധങ്ങളെ കുറിച്ച് സൂക്ഷ്മമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending