Connect with us

Culture

ഇതാണ് മെസി ഇതാവണം അര്‍ജന്റീന

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

മനസ്സും ശരീരവും അര്‍ജന്റീനക്കാര്‍ മൈതാനത്തിന് സമര്‍പ്പിച്ചപ്പോള്‍ അര്‍ഹമായ വിജയവും രണ്ടാം റൗണ്ടും ടീമിനെ തേടിയെത്തി. വിജയത്തില്‍ അഞ്ച് പേര്‍ക്കാണ് എന്റെ മാര്‍ക്ക്- മാന്‍ ഓഫ് ദ മാച്ച് ലയണല്‍ മെസി, മെസിയുടെ മനോഹര ഗോളിലേക്ക് കിടിലന്‍ ലോംഗ് പാസ് നല്‍കിയ എവര്‍ ബനേഗ, 94 മിനുട്ടും കഠിനാദ്ധ്വാനിയായി പൊരുതിയ ജാവിയര്‍ മഷ്‌ക്കരാനസ്, പ്രതിരോധകോട്ട കാത്തതിനൊപ്പം നിര്‍ണായക വേളയില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്ത മാര്‍ക്കസ് റോജ, മൈതാന നീക്കങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ നിയന്ത്രിച്ച എയ്ഞ്ചലോ ഡി മരിയ എന്നിവര്‍ക്ക്. ടീം എന്ന നിലയില്‍ അര്‍ജന്റീന ഒത്തിണക്കം കാട്ടി. മല്‍സരവീര്യം എല്ലാവരിലുമുണ്ടായി. പന്തിനായി എല്ലാവരും പറന്ന് കളിച്ചു. ദേശീയഗാന വേളയില്‍ നെഞ്ചു വിരിച്ച് തല ഉയര്‍ത്തി നിന്നു താരങ്ങള്‍. ഇടവേളയില്‍ നായകന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും. മൈതാനത്തുടനീളമുണ്ടായിരുന്നു ഇന്നലെ നായകസ്പര്‍ശം. തോല്‍ക്കാന്‍ മനസ്സില്ല എന്ന പ്രഖ്യാപനം എല്ലാ കണ്ണുകളിലും. ഇതാണ് എല്ലാവരും ആഗ്രഹിച്ച അര്‍ജന്റീന. ആരാധകര്‍ നെഞ്ചിനകത്ത്് സൂക്ഷിക്കുന്ന അര്‍ജന്റീന….


നിശ്ചയദാര്‍ഡ്യത്തിന്റെ ഉജ്ജ്വലഭാവമായിരുന്നില്ലേ എവര്‍ ബനേഗയുടെ ആ പാസ്. ഇങ്ങനെയരു പാസ് എന്ത് കൊണ്ട് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കണ്ടില്ല. മെസി എന്ന താരത്തിന് പന്ത് ലഭിക്കാത്തതായിരുന്നു ഐസ് ലാന്‍ഡിനെതിരെയും ക്രൊയേഷ്യക്കെതിരെയും ടീം തപ്പിതടയാന്‍ കാരണം. ബനേഗയിലെ സീനിയര്‍ താരം കൃത്യമായി മെസിയെ കണ്ടു-മധ്യവരക്ക് പിറകെ നിന്നുളള ആ പാസ് കാല്‍മുട്ടില്‍ സ്വീകരിച്ച് മുന്നോട്ട് കയറിയ മെസിയുടെ ബോള്‍ കണ്‍ട്രോള്‍ അപാരമായിരുന്നു. ഓട്ടത്തിനിടിയിലെ ആ ആങ്കിള്‍ നോക്കുക-ഒരു ഗോള്‍ക്കീപ്പര്‍ക്കും പിടികൊടുക്കാത്ത ദിശ. ഇത്തരത്തിലൊരു ശ്രമം എന്ത് കൊണ്ട് കഴിഞ്ഞ മല്‍സരങ്ങളില്‍ മെസി നടത്തിയില്ല…


ലോകത്തിനറിയാം പന്ത് കിട്ടിയാല്‍ മെസിയുടെ കുതിപ്പ്. അത് തടയുക എന്നത് ദുഷ്‌ക്കരമായ ദൗത്യവുമാണ്. നൈജീരിയക്കും ഇന്നലെ യഥേഷ്ടം മാര്‍ക്കിടണം. മെസിയെ തടയുക എന്നതായിരുന്നില്ല അവരുടെ ഗെയിം പ്ലാന്‍. സ്വന്തം കരുത്തില്‍ വിശ്വസിച്ച് ആക്രമിക്കുക. ആ പ്ലാനിലാണ് മെസി സ്വതന്ത്രനായത്. അല്ലാത്തപക്ഷം ഐസ്‌ലാന്‍ഡുകാര്‍ അദ്ദേഹത്തെ തടഞ്ഞത് പോലെ ഇന്നലെയും തടയപ്പെട്ടിരുന്നെങ്കില്‍ പ്രശ്‌നം സങ്കീര്‍ണ്ണമായേനേ. മെസിയെ തടഞ്ഞാല്‍ ആ അവസരത്തെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഒരു പക്ഷേ സാംപോളിയുടെ ഗെയിം പ്ലാന്‍. അങ്ങനെയാണ് ഗോണ്‍സാലോ ഹ്വിഗിന്‍ ഇറങ്ങിതയ്. ഗോളിന് പിറകെ മെസി പായിച്ച ഫ്രീകിക്കും സുന്ദരമായിരുന്നു. പോസ്റ്റായിരുന്നു അവിടെ വില്ലനായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നൈജീരിയക്ക്് റഫറി അനുവദിച്ച പെനാല്‍ട്ടിയുടെ സാധുത വീഡിയോ സമ്പ്രദായത്തില്‍ സംശയകരമായി തോന്നി. കോര്‍ണര്‍കിക്കില്‍ നിന്നും പന്ത് ഉയര്‍ന്ന വേളയില്‍ മഷ്‌ക്കരാനസ് നൈജീരിയന്‍ താരത്തെ തള്ളിയിട്ടിരുന്നില്ല. അദ്ദേഹം വീഴുകയായിരുന്നു. പക്ഷേ റഫറി പെനാല്‍ട്ടി അനുവദിച്ചപ്പോള്‍ അര്‍മാനി എന്ന പുത്തന്‍ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്താന്‍ നൈജീരിയന്‍ നായകന്‍ മോസസിന് പ്രയാസപ്പെടേണ്ടി വന്നില്ല-കൂള്‍ ഷോട്ട്. സമനില കുരുക്കിലെ അപകടം മനസ്സിലാക്കി തന്നെ അര്‍ജന്റീന കടന്നാക്രമണങ്ങള്‍ നടത്തിയതിന്റെ ഫലമായിരുന്നു റോജയുടെ ആ ഗോള്‍. ബ്രസീല്‍ ലോകകപ്പില്‍ നൈജീരിയക്കെതിരെ കളിച്ചപ്പോഴും ഇതേ പോലെ ഗോള്‍ നേടിയിരുന്നു റോജ. ആ ഗോളിന് ഞാന്‍ സാക്ഷിയായിരുന്നു.


അര്‍ജന്റീന തിരിച്ചുവന്നതോടെ ലോകകപ്പ് വേദികള്‍ കൂടുതല്‍ സജീവമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഫ്രാന്‍സാണ് അവരുടെ നോക്കൗട്ട് എതിരാളി. ലാലീഗയില്‍ പലപ്പോഴും കണ്ട് മുട്ടുന്ന ഗ്രിസ്മാനും മെസിയും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍.
സമര്‍പ്പണത്തിന്റെ ഈ അര്‍ജന്റീനിയന്‍ മുഖത്തിനാണ് ഫുട്‌ബോള്‍ ലോകത്തിന്റെ അഭിവാദ്യം. നല്ല ഫുട്‌ബോളിനെ മനസ്സില്‍ സുക്ഷിക്കുന്നവരുടെ മുന്നിലേക്ക് ഇപ്പോഴും വരുന്നത് മെസിയും ബനേഗയുമാണ്. കണ്ണിമ പൂട്ടാതെ കാണുന്ന കാല്‍പ്പന്തിന്റെ ആ മായിക ലോകമുണ്ടല്ലോ… അവിടെ എല്ലാവരും കാണുന്നത് നല്ല ഗോളുകളും നല്ല ഫ്രീകിക്കുകളും നല്ല പാസുകളും മനോഹരമായ ആക്ഷനുകളുമാണ്. അവിടെയാണ് ഫുട്‌ബോള്‍ മനസ്സില്‍ അനുഭൂതിയായി മാറുന്നത്. പ്രണയത്തിന്റെ മനസ് പോലെ പന്തിനെ ചുംബിക്കാന്‍ ഒരു മുന്‍നിരക്കാരന്‍ നടത്തുന്ന ആ ഓട്ടമുണ്ടല്ലോ-അതാണ് സാഫല്യം. അവിടെയാണ് വിജയം.


നൈജീരിയക്കാരുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കാതെ വയ്യ. ഐസ്‌ലാന്‍ഡുകാരെ തോല്‍പ്പിച്ച അഹമദ് മൂസയും സംഘവും അര്‍ജന്റീനക്കാരുടെ അനുഭവസമ്പത്തിനും പിന്നെ ഗ്യാലറിക്കും മുന്നിലാണ് പിറകിലായത്. ലോകകപ്പില്‍ ഇത് നാലാം തവണയാണ് രണ്ട് പേരും മുഖാമുഖം വരുന്നത്. എല്ലാ മല്‍സരത്തിലുംം ലാറ്റിനമേരിക്കക്കാര്‍ക്കായിരുന്നു വിജയം. മുസ്സയും മോസസും കാണികളുടെ ഓമനകളായി. പക്ഷേ ആഫ്രിക്കയില്‍ നിന്നും ഈജിപ്തും ടൂണീഷ്യയും മൊറോക്കോയും ഇതാ നൈജീരിയയും പോയിരിക്കുന്നു. ഇനി സെനഗല്‍ മാത്രം. ക്രൊയേഷ്യക്കാരാണ് അപ്രതീക്ഷിതമായി ഒമ്പത് പോയന്റുമായി ഗ്രൂപ്പില്‍ ശക്തന്മാരായത്. ഐസ്‌ലാന്‍ഡിനെയും തോല്‍പ്പിച്ചതോടെ ലുക്കാ മോദ്രിച്ചും സംഘവും വരും നാളുകളില്‍ എല്ലാവര്‍ക്കും ഭീഷണിയാവും. നോക്കൗട്ടില്‍ ഡെന്മാര്‍ക്കാണ് പ്രതിയോഗികള്‍. ഫ്രാന്‍സിനെതിരെ തണുപ്പന്‍ പ്രകടനം നടത്തിയ ഡെന്മാര്‍ക്കിനെ ഇന്നത്തെ ഫോമില്‍ വിറപ്പിക്കാന്‍ ക്രോട്ടുകാര്‍ക്ക് പ്രയാസപ്പെടേണ്ടി വരില്ല.
ഇന്ന് ബ്രസീലുണ്ട്. അവസാന കടമ്പ കടന്നിട്ടില്ല മഞ്ഞപ്പടക്കാര്‍. സെര്‍ബിയയാണ് എതിരാളികള്‍. സൂക്ഷിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending