Connect with us

More

ഗൗതമിയുമായുള്ള വേര്‍പിരിയല്‍; പ്രതികരണവുമായി കമല്‍ഹാസന്‍

Published

on

ചെന്നൈ: താലിയുടെ പിന്‍ബലമില്ലാതെ 13 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട് നടന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. പരസ്പരം പഴിച്ചാരാതെ വേര്‍പിരിയലിലും ഇരുവരും മറ്റുള്ളവര്‍ക്ക് മാതൃകയായി. എന്നാല്‍ ഗൗതമിയുമായുള്ള വേര്‍പിരിയല്‍ വിഷയത്തില്‍ പ്രതികരണവുമായി കമല്‍ഹാസനും രംഗത്തെത്തി.

kamal-haasan-and-gautami-at-yicc-event-photos-4

ഗൗതമിയെ തള്ളി പറയാതെയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ‘ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതൊരു കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് ഒരുവിലയുമില്ല. ഏത് അവസ്ഥയിലും ഗൗതമിയും മകള്‍ സുബ്ബുവും സന്തോഷവതികളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എന്ത് ആവശ്യത്തിനും ഏതു സമയത്തും ഞാന്‍ അവര്‍ക്കൊപ്പമുണ്ടാകും. മക്കളായ ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി എന്നിവരാല്‍ അനുഗ്രഹീതനാണ് ഞാന്‍. ഏറ്റവും ഭാഗ്യവാനായ അച്ഛന്‍ ഞാനാണ്’- കമല്‍ഹാസന്‍ പ്രതികരിച്ചു.

gautami-tadimalla-kamal-haasan_1436417575180

വേര്‍പിരിയല്‍ വാര്‍ത്ത ഇന്നലെയാണ് ഗൗതമി ബ്ലോഗിലൂടെ പുറത്തുവിട്ടത്. ഹൃദയഭേദകമായ അവസ്ഥയാണെന്നും ജീവിതത്തില്‍ സ്വീകരിച്ച ഏറ്റവും മനഃക്ലേശമുണ്ടാക്കിയ തീരുമാനമാണിതെന്നും പറഞ്ഞായിരുന്നു വേര്‍പിരിയല്‍ പ്രഖ്യാപനം. ‘കുറ്റം ആരുടെയെങ്കിലും തലയില്‍ ചുമത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാറ്റമെന്നത് അനിവാര്യമാണ്.’-ഗൗതമി ബ്ലോഗില്‍ പറയുന്നു.


Don’t Miss: കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു


hqdefault

kamal-haasan-cancer-awareness

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു

സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം

Published

on

നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.

7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.

കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

Trending