Connect with us

kerala

കണ്ടല ബാങ്ക് തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിച്ച് ഇഡി; ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെക്കുറിച്ചറിയാന്‍ നീക്കം

കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.

Published

on

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി. മുന്‍ പ്രസിഡണ്ട് എന്‍ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെ കുറച്ച് ഇഡി അന്വേഷണം തുടങ്ങി. ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.

കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. ഭാസുരാംഗന്റെയും കുടുംബത്തിന്റേയും ഇടപാടുകള്‍ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇഡി.

ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. സാമ്പത്തിക സ്രോതസ്സ് ഹാജരാക്കാന്‍ ആവശ്യപ്പെടും. ബാങ്കില്‍ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടെന്നാണ് ഇഡിയുടെ സംശയം. ചികിത്സയില്‍ തുടരുന്ന ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യും. ഇഡി സംഘം ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്.

ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായി നടത്തിയ പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മകന്‍ അഖില്‍ ജിത്തിന്റെ ആഡംബരകാറും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്.

കണ്ടല ബാങ്കിന്റെ ശാഖ ഉള്‍പ്പടെ 8 ഇടങ്ങളില്‍ ബുധനാഴ്ച്ച രാവിലെ തുടങ്ങിയ പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. സഹകരണ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ 101 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.

നിയമം 68 പ്രകാരം പണം തിരിച്ചു പിടിക്കാന്‍ സഹകരണ വകുപ്പ് ഉത്തരവിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ ഇഡിക്ക് പരാതി നല്‍കിയത്. വായ്പയുടെയും ചിട്ടിയുടെയും മറവില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവന്നാണ് പരാതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടിയോട് കൂടെയുള്ള മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

kerala

അച്ഛന്റെ ക്രൂരതക്ക് ബലിയാടായ ഗോപികയുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി

Published

on

പയ്യോളി: അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എപ്ലസും ഒരു വിഷയത്തില്‍ എയുമാണ് ലഭിച്ചത്.

ഒരു മാസം മുമ്പാണ് അയനിക്കാട് കുറ്റിയില്‍ സ്വദേശി സുമേഷിന്റ മക്കളായ ഗോപികക്കും അനിയത്തി ജ്യോതികക്കും വിഷം നല്‍കിയ ശേഷം തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതിയെത്തിയ അടിത്ത ദിവസമാണ് കൃത്യം നടന്നത്. ഗോപികയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിജയം അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി. കലോഝവ വേദികളില്‍ എന്നും നിറസാന്നിധ്യമായിരുന്നു ഗോപിക.

Continue Reading

Trending