Connect with us

kerala

കണ്ണൂര്‍ ശാന്തമാകുന്നില്ല; നാലുവര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍

ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പകരമെന്നോണമാണ് മറ്റു പല കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുള്ളത്. അങ്ങനെ നാലു വര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി നടന്നു. പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റേത്. 2018 മേയ് ഏഴിനു മാഹിയിലും തുടര്‍ച്ചയായി അന്നു തന്നെ കണ്ണൂരിലും ഇരട്ടക്കൊലപാതകം നടന്നശേഷം 27 മാസത്തെ ഇടവേളക്കു ശേഷമാണ് സ്വലാഹുദ്ദീന്റേത്.

Published

on

കണ്ണൂര്‍: ഒരിടവേളക്കു ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ രാഷ്ട്രീയം ശാന്തമാകുമ്പോഴാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കണ്ണൂരില്‍ വീണ്ടും കൊലപാതകമുണ്ടാവുന്നത്. ഇന്നലെയാണ് കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സ്വലാഹുദ്ദീനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.

ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പകരമെന്നോണമാണ് മറ്റു പല കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുള്ളത്. അങ്ങനെ നാലു വര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി നടന്നു. പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റേത്. 2018 മേയ് ഏഴിനു മാഹിയിലും തുടര്‍ച്ചയായി അന്നു തന്നെ കണ്ണൂരിലും ഇരട്ടക്കൊലപാതകം നടന്നശേഷം 27 മാസത്തെ ഇടവേളക്കു ശേഷമാണ് സ്വലാഹുദ്ദീന്റേത്.

2016 മേയ് 19 ഏറാങ്കണ്ടി രവീന്ദ്രന്‍ (സിപിഎം) എല്‍ഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. 2016 ജൂലൈ 11 സി.വി.ധനരാജ് (സിപിഎം)- ഒരു സംഘം പയ്യന്നൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.
സി.കെ.രാമചന്ദ്രന്‍ (ബിജെപി)- സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഘം വീടാക്രമിച്ചു വെട്ടിക്കൊലപ്പെടുത്തി. 2016 സെപ്റ്റംബര്‍ 3 ന് മാവില വിനീഷ് (ബിജെപി)- തില്ലങ്കേരിയില്‍ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. 2016 ഒക്ടോബര്‍ 10 കെ.മോഹനന്‍ പാതിരിയാട് (സിപിഎം)- ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. 2016 ഒക്ടോബര്‍ 12 വി.രമിത്ത് പിണറായി (ബിജെപി)- കെ.മോഹനന്‍ കൊല്ലപ്പെട്ട് 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തി .

 

2017 ജനുവരി 18-ധര്‍മടം അണ്ടല്ലൂര്‍ എഴുത്തന്‍ സന്തോഷ് (ബിജെപി)- ഒരു സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 2017 മേയ് 12 ചൂരക്കാട് ബിജു (ബിജെപി)- ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ബിജു ബൈക്കില്‍ വരുമ്പോള്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടി വീഴ്ത്തി. 2018 ജനുവരി 19 ശ്യാമപ്രസാദ് (ബിജെപി)- ആര്‍എസ്എസ് പ്രാദേശിക ഭാരവാഹിയും എബിവിപി പ്രവര്‍ത്തകനുമായിരുന്ന ശ്യമപ്രസാദിനെ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി. 2018 ഫെബ്രുവരി 12 എസ്പി ഷുഹൈബ് (യൂത്ത് കോണ്‍ഗ്രസ്)- മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തി. 2018 മേയ് 7 കണ്ണിപ്പൊയില്‍ ബാബു (സിപിഎം) – മാഹി പള്ളൂരില്‍ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി. കെ.പി.ഷമേജ് (ബിജെപി)- ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ പ്രതികാരമെന്നവണ്ണം കൊല്ലപ്പെട്ടു. -ഇവരാണ് നാലു വര്‍ഷത്തിനിടെ കണ്ണൂരില്‍ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍.

ഈ കൊലപാതകങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി നടന്നതാണ്. പല കൊലപാതകങ്ങളും മുന്‍ കൊലപാതകത്തിന്റെ പകരംവീട്ടല്‍ എന്നു സംശയിക്കാവുന്നവയാണ്. 2016 ജൂലൈയില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളിലാണു പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊലക്കത്തിക്കിരയായത്. എന്നാല്‍ കഴിഞ്ഞ 28 മാസം കണ്ണൂര്‍ ശാന്തമായിരുന്നു. അതിനിടയിലാണ് ഇന്നലെ വീണ്ടും ഒരാള്‍കൂടി കൊലക്കത്തിക്ക് ഇരയാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

Trending