Connect with us

india

ബോളിവുഡിനെ ഞെട്ടിച്ച് വിവാദങ്ങള്‍ക്കിടെ കങ്കണക്ക് പിന്തുണയുമായി കര്‍ണി സേന

കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു.

Published

on

മുംബൈ: മുബൈക്കെതിരെ മിനി പാകിസ്ഥാന്‍ പരാമര്‍ശം നടത്തിയ കങ്കണ റനൗത്തിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയൊരുക്കിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ യുദ്ധം മറ്റൊരു തലത്തിലേക്ക്. നടി പേരില്‍ മഹാരാഷ്ട്രയിലുള്ളം ഓഫീസ്‌കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിശോധന നടത്തി. ബാന്ദ്ര അപ്സ്‌കേലിലെ പാലി നക്ക മേഖലയിലാണ് കങ്കണയുടെ ഓഫീസുള്ളത്. നടിയുടെ ഓഫീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പരിശോധന നടത്തിയതെന്നും അവിടെ നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതു പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ബിഎംസി സൂചന നല്‍കി്.

ഓഫീസില്‍ ബിഎംസി പരിശോധന നടത്തിയതായി നടി തന്നെ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ തനിക്കെതിരെ പ്രതികാരം തീര്‍ക്കുകയാണെന്ന് കങ്കണ ആരോപിച്ചു. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്തരി ഉദ്ധവ് താക്കറെ തന്നെ കങ്കണയ്ക്കെതിരെ രംഗത്തെത്തി. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും മുംബൈയില്‍ നിന്ന് നേടിയ ഒരാള്‍ ആ നഗരത്തോട് നന്ദികേട് കാണിക്കുകയാണെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി.

അതേസമയം വിവാദങ്ങള്‍ക്കിടെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതും വിചിത്രമായിരിക്കുകയാണ്. കങ്കണയുടെ മണികര്‍ണിക എന്ന ചിത്രം റിലീസ് ആവുന്നതിന് മുമ്പ് അത് തടയുമെന്ന് പറഞ്ഞ കര്‍ണി സേനയുടെ പിന്തുണയാണ് ഞെട്ടിച്ചത്. നേരത്തെ ദീപികാ പദുകോണിന്റെ പദ്മാവതി ചിത്രത്തിനെതിരെ രംഗത്തെത്തിയ തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് കൂടിയാണ് കര്‍ണി സേന. എന്നാല്‍ മണികര്‍ണിക ഫിലിംസിന്റെ മുംബൈയിലെ ഓഫീസാണ് വിവാദ കെട്ടിടമെനന്ത് നിലനില്‍ക്കെയാണ് ഇപ്പോള്‍ കര്‍ണി സേന കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംഘടനയും കങ്കണയും തമ്മില്‍ പോര് വരെ നടന്നിരുന്നു. എന്നാല്‍ മുബൈയില്‍ എത്തുന്ന കങ്കണയ്ക്ക് കര്‍ണിസേന സുരക്ഷയൊരുക്കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളം മുതല്‍ വരെ അവരുടെ വീട് വരെ കര്‍ണി സേന സുരക്ഷയൊരുക്കുമെന്ന് സംഘടനാ നേതാവ് ജീവന്‍ സോളങ്കി പറഞ്ഞു. വിമാനത്താവളത്തില്‍ വലിയൊരു സംഘം തന്നെ കര്‍ണി സേനയുടെ പേരില്‍ എത്തും.

Padmavati: 'We will cut your nose like Shurpanakha', Karni Sena threatens  Deepika Padukone | Bollywood News – India TV
എന്നാല്‍, കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷാ സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.
മഹാരാഷ്ട്രയെ അപമാനിച്ച ഒരാള്‍ക്ക് വൈപ്ലസ് സുരക്ഷയൊരുക്കിയത് വേദനിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിര്‍ക്കുന്നത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് വരെ സുരക്ഷ നല്‍കുമെന്ന് എംഎല്‍എ പ്രതാപ് സര്‍നായിക്ക് പറഞ്ഞു. കങ്കണയ്ക്ക് മയക്കുമരുന്ന് കടത്തിനെ കുറിച്ച് അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നു. അക്കാര്യവും പരിശോധിക്കണമെന്ന് സര്‍നായിക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് മഹാരാഷ്ട്രയോട് യാതൊരു താല്‍പര്യവുമില്ല. വനിതാ കമ്മീഷന്‍ യുപിയിലും ബീഹാറിലും നടക്കുന്ന ബലാത്സംഗങ്ങള്‍ കാണുന്നില്ല. അവര്‍ക്ക് കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷയൊരുക്കാനാണ് താല്‍പര്യമെന്നും സര്‍നായിക്ക് ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending