india
വിവാദത്തില്‍ വീണ്ടും കുടുങ്ങി കങ്കണ; മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം
‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്

നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ വിമർശനം. ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം.
‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.
ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രംഗത്തെത്തി. ‘മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എം.പി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവിനും ശാസ്ത്രിക്കുമിടയിൽ വേർതിരിവ് കാണിക്കുന്നു. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്രമോദി പൂർണഹൃദയത്തോടെ ക്ഷമിക്കുമോ? രാഷ്ട്രപിതാവുണ്ട്, മക്കളുമുണ്ട്, ഉണ്ട്. രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു’- അവർ ട്വിറ്ററിൽ കുറിച്ചു.
ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രംഗത്തെത്തി. ’ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്’- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.
വലിയ കർഷക പ്രക്ഷോഭത്തെ തുടർന്ന് 2021ൽ കേന്ദ്രം റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വാദിച്ചതിന് ആഗസ്റ്റിലും കങ്കണ വിവാദത്തിലായിരുന്നു. പരാമർശത്തിൽ നടിക്കും ബിജെപിക്കുമെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെ തള്ളി പാർട്ടി തന്നെ രംഗത്തെത്തുകയും ചെയ്തു.
പാർട്ടിയുടെ പേരിൽനിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്ന് ബിജെപി വ്യക്തമാക്കി. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇതല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കങ്കണയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അവകാശപ്പെട്ട് കങ്കണ രംഗത്തെത്തിയിരുന്നു.
ഇതിനു മുമ്പും കർഷക പ്രക്ഷോഭത്തിനെതിരായ പരാമർശങ്ങളിലൂടെ വിവാദത്തിലായ ആളാണ് കങ്കണ. 2020-21ലെ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശമായിരുന്നു വിവാദമായ മറ്റൊന്ന്. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു.
കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഇവിടെ ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും കങ്കണ പറഞ്ഞിരുന്നു.
2020-21ല്‍ കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടന്നപ്പോഴും കങ്കണ വിവാദ പരാമര്‍ശം നടത്തിയിരുന്നു. നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിന്റെയും ഭാഗമാവുന്നവരാണ് അതിലെ സ്ത്രീകളെന്ന നടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നീട് ഈ പരാമര്‍ശത്തിന്റെ പേരില്‍ കങ്കണയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് 2020 നവംബർ മുതൽ 2021 ഡിസംബർ വരെ കർഷകർ സമരം ചെയ്തത്. ഇതിനു പിന്നാലെ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.
india
ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.
india
രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.
india
ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍
അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.
ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി