Connect with us

Culture

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു

Published

on

മലപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു. 100 വയസ്സായിരുന്നു. 11.45ന് കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കരപ്പറമ്പിനടുത്ത് കരിഞ്ചാപ്പാടി സ്വദേശിയാണ്.

മലബാറിലെ പ്രഥമ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറും പൊതു വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന് അസ്തിവാരമിട്ട വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ് കരുവള്ളി മുഹമ്മദ് മൗലവി.

1942 ല്‍ ഉര്‍ദു അധ്യാപകനായി സമ്പൂര്‍ണ ഔദ്യോഗിക ജീവിതം ആരംഭിച്ച കരുവള്ളി മുഹമ്മദ് മൗലവി 1974 ല്‍ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരിക്കെയാണ് വിരമിച്ചത്. അറബി ഭാഷാപഠനത്തിന്റെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1944 ല്‍ അറബിക് പണ്ഡിറ്റ് യൂണിയനും, 1959 ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. അറബിക് പണ്ഡിറ്റ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കെ.എ.ടി.എഫിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.

മക്കരപ്പറമ്പിനടുത്ത കുറുവ കരിഞ്ചാപ്പാടിയില്‍ കരുവള്ളി ഹൈദര്‍ മുസ്്‌ലിയാരുടെയും കടുങ്ങപുരം കരുവാടി ഖദീജയുടെയും പുത്രനായി 1919 ഏപ്രില്‍ ഏഴിന് ജനനം. 1941 ല്‍ പെരിന്തല്‍മണ്ണ, ചാവക്കാട്, വലപ്പാട്, കുമരനെല്ലൂര്‍ എന്നിവിടങ്ങളില്‍ ഡിസ്ട്രിക് ബോര്‍ഡ് ഹൈസ്‌കൂളുകളില്‍ താത്കാലിക അധ്യാപനം. 1943 ല്‍ കാസര്‍കോട് ഗവ.ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി. 1944 ല്‍ മലപ്പുറം മുസ്‌ലിം ഹൈസ്‌കുളില്‍ തിരിച്ചെത്തിയ മൗലവി 1962 ല്‍ പ്രഥമ മലബാര്‍ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി നിയമിതനാകും വരെ ഇവിടെ തുടര്‍ന്നു. 1948 ല്‍ കോട്ടപ്പടിയില്‍ സ്ഥാപിച്ച മസ്ജിദുല്‍ ഫത്ഹില്‍ തുടക്കം മുതല്‍ 1962 വരെ ഖതീബുമായി. മലയാളം, ഇംഗ്ലീഷ്, അറബി, ഉര്‍ദു, പാഴ്‌സി ഹിന്ദി ഭാഷകളില്‍ വൈദഗ്ദ്യം നേടിയ അദ്ദേഹം കേരളക്കരയിലെ ബഹുഭാഷ പണ്ഡിതന്‍ എന്ന ഖ്യാതി നേടി..

1963 ല്‍ കാലിക്കറ്റ് മുസ്്‌ലിം അസോസിയേഷന്റെയും എം.ഇ.എസ്, എം.എസ്.എസ്എന്നിവയുടെയും രൂപീകരണത്തിന് നേതൃത്വം ല്‍കി. 1957 ല്‍ പ്രഥമ കേരള സര്‍ക്കാറിന്റെ അറബി ഭാഷാ പുസ്തക രൂപീകരണ കമ്മിറ്റിയുടെ കണ്‍വീനറായി. മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പോക്കണ്‍ അറബിക് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുന്നതിനുള്ള കമ്മിറ്റിയില്‍ അംഗം, സാക്ഷരതാ മലപ്പുറം ജില്ലാ അക്കാദമിക് കൗണ്‍സില്‍ പ്രഥമ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സി.ബി.എന്‍.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ എക്‌സിക്യൂട്ടീവ് മെമ്പര്‍, കേരളനദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കൂടിയാലോചന സമിതി അംഗം, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍, കെ.എന്‍.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, ജാമിഅ അല്‍ഹിന്ദ് അക്കാദമിക് ചെയര്‍മാന്‍, ജാമിഅ സലഫിയ്യ യൂണിവേഴ്‌സിറ്റി, മദീനത്തുല്‍ ഉലൂം അറബിക് കോളജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം, മലപ്പുറം വലിയങ്ങാടി യതീംഖാന സ്ഥാപകാംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കരിഞ്ചാപ്പാടി സലഫി മസ്ജിദ് ഖതീബാണ്.

വൈകിട്ട് അഞ്ചു മണി വരെ പടപ്പറമ്പ് എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ആറു മണിക്ക് കരിഞ്ചാപ്പാടി ജുമാ മസ്ജിദില്‍ ഖബറടക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending