Connect with us

Video Stories

കെ.എ.എസ്സിലൂടെ സംവരണ അട്ടിമറി

Published

on

വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശചെയ്ത കേരളത്തിന് സ്വന്തമായ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) പിന്നാക്ക, ദലിത,് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ പൊതുതൊഴില്‍ സംവരണാവകാശം നിഷേധിക്കാനുള്ള കുറുക്കുവഴിയായി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷമുന്നണി ഭരണകൂടം. പൊതുജനങ്ങളില്‍നിന്ന് നേരിട്ടുളള ന ിയമനത്തിലൂടെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്) മാതൃകയിലാണ് കെ.എ.എസിനെ സംവിധാനിക്കാന്‍ നേരത്തെ പരിപാടിയിട്ടിരുന്നതെങ്കിലും അതില്‍ കാതലായ മാറ്റംവരുത്തി പകുതി നിലവില്‍ സര്‍വീസിലിരിക്കുന്നവരില്‍നിന്നും നിയമനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള തൊഴില്‍സംവരണം എന്ന മൗലികാവകാശത്തെ പിണറായി സര്‍ക്കാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മുന്നണിക്കകത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തരിമ്പും അനങ്ങുന്നില്ലെന്നതിന്റെ കാരണം സി.പി.എമ്മിന്റെ സംവരണ വിരുദ്ധ നയനിലപാടുകള്‍ പുറത്തെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കെ.എ.എസിനെ കാണുന്നത് എന്നതിന്റെ തെളിവാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനരംഗവും കേന്ദ്രത്തിലേതുപോലെ കാര്യക്ഷമമാക്കാനാണ് ഉന്നത തസ്തികകളില്‍ കെ.എ.എസ് പദവി നല്‍കുന്നതെന്നാണ് പറയുന്നത്. വകുപ്പുമേധാവികള്‍, സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാതല വകുപ്പുമേധാവികള്‍ തുടങ്ങിയവരെയാണ് കെ.എ.എസിലേക്ക് തിരഞ്ഞെടുക്കുക എന്നതാണ് ചട്ടം. ഇതനുസരിച്ച് ഐ.എ.എസ്സുകാര്‍ക്ക് താഴെ കഴിവുള്ളവര്‍ ഈ തസ്തികകളില്‍ നിയമിക്കപ്പെടണമെന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിനും പൊതുസമൂഹത്തിനുമുള്ളത്. എന്നാല്‍ കഴിവുള്ളവര്‍ എന്നതിന്റെ അര്‍ത്ഥത്തില്‍ ഭരണഘടനാദത്തമായ അര്‍ഹമായ സംവരണം നിഷേധിക്കപ്പെടണം എന്ന് സ്ഥാപിക്കുന്നത് വളഞ്ഞവഴിയിലൂടെ സംവരണത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള നീക്കമായി വേണം വിലയിരുത്താന്‍.
2017 ഡിസംബര്‍ 29ലെ പൊതുഭരണവകുപ്പിന്റെ ജി.ഒ (പി) 12/2017 പി.ആന്റ് എ.ആര്‍.ഡി) ഉത്തരവനുസരിച്ചാണ് കെ.എ.എസിലേക്ക് നിയമനം നടത്തുക. മൂന്നു തരത്തിലാണ് കെ.എ.എസില്‍നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ആദ്യത്തേത് നേരിട്ടും മറ്റു രണ്ടെണ്ണം നിലവില്‍ സര്‍വീസിലിരിക്കുന്നവരില്‍നിന്ന് അപേക്ഷ വാങ്ങി സ്ഥലംമാറ്റം (ബൈ ട്രാന്‍സ്ഫര്‍) മുഖേനയും. ഇതില്‍ സര്‍വീസിലുള്ളവരുടെ കാര്യത്തില്‍ സംവരണം പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആദ്യത്തേതില്‍ ഭരണഘടന അനുശാസിക്കുന്ന സംവരണം പാലിക്കാതിരിക്കാന്‍ എന്തുകൊണ്ടും സര്‍ക്കാരിനോ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ പി.എസ്.എസിക്കോ കഴിയില്ല. എന്നാല്‍ മറ്റു രണ്ടു മാര്‍ഗങ്ങളില്‍ സംവരണം നിഷേധിക്കാന്‍ പലവിധ മുട്ടുന്യായങ്ങള്‍ പറയുകയാണ് പിണറായി സര്‍ക്കാര്‍. നിലവില്‍ സര്‍വീസിലുള്ളവര്‍ നേരത്തെതന്നെ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാണ് ജോലി നേടിയതെന്നതാണ് കെ.എ.എസിലെ സംവരണ നിഷേധത്തിന് കാരണമായി ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശുദ്ധമായ അജ്ഞതയോ പഴയകാല സവര്‍ണമേല്‍കോയ്മയുടെ തികട്ടലോ ആണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
നേരിട്ടുള്ള പി.എസ്.സി തിരഞ്ഞെടുപ്പില്‍ നിലവില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കും പട്ടികജാതിവര്‍ഗവിഭാഗങ്ങള്‍ക്കുമായി അമ്പതു ശതമാനത്തോളം സംവരണം നീക്കിവെച്ചിട്ടുണ്ട്. പിന്നാക്കക്കാര്‍ക്ക് മൂന്നും പട്ടിക വിഭാഗങ്ങള്‍ക്ക് അഞ്ചും വര്‍ഷത്തെ അപേക്ഷിക്കുന്നതിനുള്ള വയസ്സിളവുമുണ്ട്. ഇതാണ് കെ.എ.എസ് നടപ്പിലാക്കുമ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങാന്‍ പോകുന്നത്. അതായത് അമ്പത് ശതമാനം പേരെ പുറത്തുനിന്നും അമ്പതു ശതമാനം പേരെ സര്‍വീസിലുള്ളവരില്‍നിന്നും തിരഞ്ഞെടുക്കുമ്പോള്‍ രണ്ടാമത് പറഞ്ഞവര്‍ക്ക് സംവരണം നിഷേധിക്കുന്നതുമൂലം സംഭവിക്കുന്നത് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അര്‍ഹമായ മൂക്കാല്‍ഭാഗം സംവരണ നഷ്ടമാണ്. ആദ്യസ്ട്രീം പ്രകാരം 50 ശതമാനം സംവരണം പൊതുജനത്തിന് ലഭിക്കും. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമില്‍ ഇത് തീര്‍ത്തും നിഷേധിക്കപ്പെടുക വഴി കെ.എ.എസിലെ സംവരണത്തോത് 16.5 ശതമാനമായി ചുരുങ്ങും. സ്ട്രീം രണ്ടില്‍ നിലവില്‍ ഗസറ്റഡ് അല്ലാത്ത 21 നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കപ്പെടുക. സ്ട്രീം മൂന്നില്‍ ഗസറ്റഡ് തസ്തികയിലുള്ള 50 വയസ്സിന ്താഴെയുള്ളവരെയും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എസ്.എം വിജയാനന്ദ് ചീഫ്‌സെക്രട്ടറിയായിരിക്കെ രൂപീകരിച്ച സെക്രട്ടറിതല സമിതിയുടെ നിര്‍ദേശപ്രകാരം ആദ്യ രണ്ട് സ്ട്രീമിലേക്ക് സംവരണം ഭരണഘടനാപരമായി പാലിക്കണമെന്ന നിര്‍ദേശമാണുണ്ടായിരുന്നതെങ്കില്‍, അത് തിരുത്തിയാണ് പുതിയ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിനെതിരെ സംവരണ നഷ്ടം ചൂണ്ടിക്കാട്ടി വിവിധ സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയെ നേരിട്ടും സമീപിച്ചെങ്കിലും സംവരണകാര്യത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെയും മുന്നണിയുടെയും രഹസ്യ അജണ്ടയും ഇംഗിതവും പാലിക്കാന്‍ എല്ലാത്തിനും നിന്നുകൊടുക്കുകയാണ് ഭരണഘടനാസ്ഥാപനമായ പി.എസ്.സിയും എന്നതാണ് അതിലും സങ്കടകരം. മൂന്നിലും സംവരണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഭരണകൂടം എന്നത് രാഷ്ട്രീയ നേതൃത്വത്തോട് ചേര്‍ത്താണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും സര്‍ക്കാരിലെ ജീവനക്കാരാണ് അത് യഥാര്‍ത്ഥത്തില്‍ നിര്‍വഹിക്കുന്നതെന്നത് മാത്രമല്ല, നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ചാല്‍തന്നെയും ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ ഉന്നതതസ്തികകളിലുള്ളവര്‍ക്കാണ് മുഖ്യപങ്ക്. ഐ.എ.എസിന് താഴെയുള്ളവരിലാണ് ഫലത്തില്‍ ഭരണം അര്‍പ്പിതമാകുന്നത് എന്നര്‍ത്ഥം.ഇവരില്‍ ഐ.എ.എസിന് താഴെയുള്ളവരുടെ കാര്യത്തിലാണ് കെ.എ.എസ് ബാധകമാകുന്നത് എന്നതിനാല്‍ ജനാധിപത്യസര്‍ക്കാരുകള്‍ വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ബാധ്യസ്ഥരാണ്. അത്പക്ഷേ ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്റെ കാര്യത്തില്‍ കാണുന്നേയില്ല.
ഭരണഘടന അനുശാസിക്കുന്ന മത-ജാതി സംവരണത്തേക്കാള്‍ സാമ്പത്തിക സംവരണത്തിനാണ് സി.പി.എം പൊതുവെ മുന്‍തൂക്കം നല്‍കുന്നതെന്ന് അവരുടെ ഇത:പര്യന്തമുള്ള നയപരിപാടികളും നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനസര്‍ക്കാരാണ് പത്തു ശതമാനം സംവരണം ദേവസ്വബോര്‍ഡുകളില്‍ അടുത്തിടെ നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് തസ്തികകളാണ് ഭരണഘടനാപരമായിതന്നെ സംവരണം പാലിക്കാത്തതുമൂലം മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായിരുന്നത്. അതിനിയും തുടരുമെന്നാണ് പിണറായി സര്‍ക്കാര്‍ കെ.എ.എസിലൂടെ പറയുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭരണഘടനയും കോടതിവിധികളും മാനിക്കുമെന്നുപറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് അതേ ഭരണഘടന രേഖപ്പെടുത്തിവെച്ചിട്ടുള്ള തൊഴില്‍ സംവരണം പരസ്യമായി നിഷേധിക്കാന്‍ തയ്യാറെടുക്കുന്നത് എന്നത് തികഞ്ഞ പരിഹാസ്യതയാണ്.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending