Video Stories
കെ.എ.എസ്സിലൂടെ സംവരണ അട്ടിമറി

വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷന് ശിപാര്‍ശചെയ്ത കേരളത്തിന് സ്വന്തമായ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) പിന്നാക്ക, ദലിത,് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ പൊതുതൊഴില്‍ സംവരണാവകാശം നിഷേധിക്കാനുള്ള കുറുക്കുവഴിയായി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷമുന്നണി ഭരണകൂടം. പൊതുജനങ്ങളില്‍നിന്ന് നേരിട്ടുളള ന ിയമനത്തിലൂടെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്) മാതൃകയിലാണ് കെ.എ.എസിനെ സംവിധാനിക്കാന്‍ നേരത്തെ പരിപാടിയിട്ടിരുന്നതെങ്കിലും അതില്‍ കാതലായ മാറ്റംവരുത്തി പകുതി നിലവില്‍ സര്വീസിലിരിക്കുന്നവരില്നിന്നും നിയമനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള തൊഴില്‍സംവരണം എന്ന മൗലികാവകാശത്തെ പിണറായി സര്‍ക്കാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മുന്നണിക്കകത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തരിമ്പും അനങ്ങുന്നില്ലെന്നതിന്റെ കാരണം സി.പി.എമ്മിന്റെ സംവരണ വിരുദ്ധ നയനിലപാടുകള്‍ പുറത്തെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കെ.എ.എസിനെ കാണുന്നത് എന്നതിന്റെ തെളിവാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനരംഗവും കേന്ദ്രത്തിലേതുപോലെ കാര്യക്ഷമമാക്കാനാണ് ഉന്നത തസ്തികകളില്‍ കെ.എ.എസ് പദവി നല്‍കുന്നതെന്നാണ് പറയുന്നത്. വകുപ്പുമേധാവികള്‍, സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാതല വകുപ്പുമേധാവികള്‍ തുടങ്ങിയവരെയാണ് കെ.എ.എസിലേക്ക് തിരഞ്ഞെടുക്കുക എന്നതാണ് ചട്ടം. ഇതനുസരിച്ച് ഐ.എ.എസ്സുകാര്‍ക്ക് താഴെ കഴിവുള്ളവര്‍ ഈ തസ്തികകളില്‍ നിയമിക്കപ്പെടണമെന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിനും പൊതുസമൂഹത്തിനുമുള്ളത്. എന്നാല്‍ കഴിവുള്ളവര്‍ എന്നതിന്റെ അര്‍ത്ഥത്തില്‍ ഭരണഘടനാദത്തമായ അര്‍ഹമായ സംവരണം നിഷേധിക്കപ്പെടണം എന്ന് സ്ഥാപിക്കുന്നത് വളഞ്ഞവഴിയിലൂടെ സംവരണത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള നീക്കമായി വേണം വിലയിരുത്താന്‍.
2017 ഡിസംബര്‍ 29ലെ പൊതുഭരണവകുപ്പിന്റെ ജി.ഒ (പി) 12/2017 പി.ആന്റ് എ.ആര്.ഡി) ഉത്തരവനുസരിച്ചാണ് കെ.എ.എസിലേക്ക് നിയമനം നടത്തുക. മൂന്നു തരത്തിലാണ് കെ.എ.എസില്‍നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ആദ്യത്തേത് നേരിട്ടും മറ്റു രണ്ടെണ്ണം നിലവില്‍ സര്വീസിലിരിക്കുന്നവരില്നിന്ന് അപേക്ഷ വാങ്ങി സ്ഥലംമാറ്റം (ബൈ ട്രാന്‍സ്ഫര്‍) മുഖേനയും. ഇതില്‍ സര്‍വീസിലുള്ളവരുടെ കാര്യത്തില്‍ സംവരണം പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആദ്യത്തേതില്‍ ഭരണഘടന അനുശാസിക്കുന്ന സംവരണം പാലിക്കാതിരിക്കാന്‍ എന്തുകൊണ്ടും സര്‍ക്കാരിനോ റിക്രൂട്ട്മെന്റ് ഏജന്‍സിയായ പി.എസ്.എസിക്കോ കഴിയില്ല. എന്നാല്‍ മറ്റു രണ്ടു മാര്‍ഗങ്ങളില്‍ സംവരണം നിഷേധിക്കാന്‍ പലവിധ മുട്ടുന്യായങ്ങള്‍ പറയുകയാണ് പിണറായി സര്‍ക്കാര്‍. നിലവില്‍ സര്‍വീസിലുള്ളവര്‍ നേരത്തെതന്നെ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാണ് ജോലി നേടിയതെന്നതാണ് കെ.എ.എസിലെ സംവരണ നിഷേധത്തിന് കാരണമായി ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശുദ്ധമായ അജ്ഞതയോ പഴയകാല സവര്‍ണമേല്‍കോയ്മയുടെ തികട്ടലോ ആണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
നേരിട്ടുള്ള പി.എസ്.സി തിരഞ്ഞെടുപ്പില്‍ നിലവില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കും പട്ടികജാതിവര്ഗവിഭാഗങ്ങള്ക്കുമായി അമ്പതു ശതമാനത്തോളം സംവരണം നീക്കിവെച്ചിട്ടുണ്ട്. പിന്നാക്കക്കാര്‍ക്ക് മൂന്നും പട്ടിക വിഭാഗങ്ങള്‍ക്ക് അഞ്ചും വര്‍ഷത്തെ അപേക്ഷിക്കുന്നതിനുള്ള വയസ്സിളവുമുണ്ട്. ഇതാണ് കെ.എ.എസ് നടപ്പിലാക്കുമ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങാന്‍ പോകുന്നത്. അതായത് അമ്പത് ശതമാനം പേരെ പുറത്തുനിന്നും അമ്പതു ശതമാനം പേരെ സര്വീസിലുള്ളവരില്നിന്നും തിരഞ്ഞെടുക്കുമ്പോള്‍ രണ്ടാമത് പറഞ്ഞവര്‍ക്ക് സംവരണം നിഷേധിക്കുന്നതുമൂലം സംഭവിക്കുന്നത് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അര്‍ഹമായ മൂക്കാല്‍ഭാഗം സംവരണ നഷ്ടമാണ്. ആദ്യസ്ട്രീം പ്രകാരം 50 ശതമാനം സംവരണം പൊതുജനത്തിന് ലഭിക്കും. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമില്‍ ഇത് തീര്‍ത്തും നിഷേധിക്കപ്പെടുക വഴി കെ.എ.എസിലെ സംവരണത്തോത് 16.5 ശതമാനമായി ചുരുങ്ങും. സ്ട്രീം രണ്ടില്‍ നിലവില്‍ ഗസറ്റഡ് അല്ലാത്ത 21 നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കപ്പെടുക. സ്ട്രീം മൂന്നില്‍ ഗസറ്റഡ് തസ്തികയിലുള്ള 50 വയസ്സിന ്താഴെയുള്ളവരെയും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എസ്.എം വിജയാനന്ദ് ചീഫ്സെക്രട്ടറിയായിരിക്കെ രൂപീകരിച്ച സെക്രട്ടറിതല സമിതിയുടെ നിര്‍ദേശപ്രകാരം ആദ്യ രണ്ട് സ്ട്രീമിലേക്ക് സംവരണം ഭരണഘടനാപരമായി പാലിക്കണമെന്ന നിര്ദേശമാണുണ്ടായിരുന്നതെങ്കില്, അത് തിരുത്തിയാണ് പുതിയ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിനെതിരെ സംവരണ നഷ്ടം ചൂണ്ടിക്കാട്ടി വിവിധ സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയെ നേരിട്ടും സമീപിച്ചെങ്കിലും സംവരണകാര്യത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെയും മുന്നണിയുടെയും രഹസ്യ അജണ്ടയും ഇംഗിതവും പാലിക്കാന്‍ എല്ലാത്തിനും നിന്നുകൊടുക്കുകയാണ് ഭരണഘടനാസ്ഥാപനമായ പി.എസ്.സിയും എന്നതാണ് അതിലും സങ്കടകരം. മൂന്നിലും സംവരണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഭരണകൂടം എന്നത് രാഷ്ട്രീയ നേതൃത്വത്തോട് ചേര്‍ത്താണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും സര്‍ക്കാരിലെ ജീവനക്കാരാണ് അത് യഥാര്‍ത്ഥത്തില്‍ നിര്‍വഹിക്കുന്നതെന്നത് മാത്രമല്ല, നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ചാല്തന്നെയും ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ ഉന്നതതസ്തികകളിലുള്ളവര്ക്കാണ് മുഖ്യപങ്ക്. ഐ.എ.എസിന് താഴെയുള്ളവരിലാണ് ഫലത്തില്‍ ഭരണം അര്‍പ്പിതമാകുന്നത് എന്നര്‍ത്ഥം.ഇവരില്‍ ഐ.എ.എസിന് താഴെയുള്ളവരുടെ കാര്യത്തിലാണ് കെ.എ.എസ് ബാധകമാകുന്നത് എന്നതിനാല്‍ ജനാധിപത്യസര്‍ക്കാരുകള്‍ വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ബാധ്യസ്ഥരാണ്. അത്പക്ഷേ ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്റെ കാര്യത്തില്‍ കാണുന്നേയില്ല.
ഭരണഘടന അനുശാസിക്കുന്ന മത-ജാതി സംവരണത്തേക്കാള് സാമ്പത്തിക സംവരണത്തിനാണ് സി.പി.എം പൊതുവെ മുന്‍തൂക്കം നല്‍കുന്നതെന്ന് അവരുടെ ഇത:പര്യന്തമുള്ള നയപരിപാടികളും നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനസര്‍ക്കാരാണ് പത്തു ശതമാനം സംവരണം ദേവസ്വബോര്ഡുകളില് അടുത്തിടെ നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് തസ്തികകളാണ് ഭരണഘടനാപരമായിതന്നെ സംവരണം പാലിക്കാത്തതുമൂലം മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായിരുന്നത്. അതിനിയും തുടരുമെന്നാണ് പിണറായി സര്‍ക്കാര്‍ കെ.എ.എസിലൂടെ പറയുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭരണഘടനയും കോടതിവിധികളും മാനിക്കുമെന്നുപറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് അതേ ഭരണഘടന രേഖപ്പെടുത്തിവെച്ചിട്ടുള്ള തൊഴില്‍ സംവരണം പരസ്യമായി നിഷേധിക്കാന്‍ തയ്യാറെടുക്കുന്നത് എന്നത് തികഞ്ഞ പരിഹാസ്യതയാണ്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
kerala3 days ago
അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍