Culture
പ്രതിരോധ അഴിമതിയില്‍ ജെപിസി അന്വേഷണത്തെ മോദി ഭയക്കുന്നു: കെ സി വേണുഗോപാല്‍

കോഴിക്കോട്: റഫേല്‍ ഇടപാടിലെ കുംഭകോണത്തില്‍ ജെ പി സി അന്വേഷണത്തെ പ്രധാനമന്ത്രി മോദി ഭയക്കുന്നുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമായ കെ സി വേണുഗോപാല്‍ എംപി. അഴിമതിയുടെ പുകമറ സൃഷിടിച്ച് അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാര്‍ പ്രതിരോധ അഴിമതിയില്‍ മൗനം പാലിക്കുകയാണന്ന് കെ സി വേണുഗോപാല്‍ ഡി സി സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരം സ്‌പോര്‍ണസര്‍ ചെയ്ത് ബി ജെ പി ലോക്പാല്‍ നിയമം പാസാക്കി നാലര കൊല്ലം കഴിഞ്ഞിട്ടും ലോക്പാലിനെ നിയമിക്കാത്തത് സ്വന്തം ഗവണ്‍മെന്റിന്റെ അഴിമതി പുറത്തു വരുമെന്ന ഭയത്തിലാണന്നും അദ്ദേഹം പറഞ്ഞു.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ അഴിമതി ഉയര്‍ത്തി കാട്ടിയാവും കോണ്‍ഗ്രസ് പ്രചരണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി പാവങ്ങളെ കൊള്ളയടിച്ച്, മുതലാളിമാര്‍ക്ക് റഫേല്‍ പോലുള്ള വിമാന ഇടപാടുകളിലൂടെ കോടികണക്കിന് രൂപയുടെ അഴിമതി ആനുകൂല്യങ്ങള്‍ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയുടെ പുകമറ പൂര്‍ണ്ണമായും വെളിച്ചത്തു വന്നിരിക്കയാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞിരിക്കുകയാണ്. മോദിയുടെ നാലര വര്‍ഷകാലത്തെ ഭരണപരാജയവും അഴിമതിയും വാഗ്ദാന ലംഘനവുമായിരിക്കും തിരഞ്ഞെടുപ്പ് രംഗത്തെ കോണ്‍ഗ്രസിന്റെമ മുഖ്യ വിഷയം. റഫാല്‍ അഴിമതിക്കെതിരെ കോണ്‍ഗ്രസ് ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ വി്ശ്വാസിക്കള്‍ക്കൊപ്പമാണ് യു ഡി എഫ്. ഒരോ ക്ഷേത്രങ്ങള്‍ക്കും അവരുടെയതായ ആചാരനുഷഠാനങ്ങളുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ കോടതി വിധി കൊണ്ട് ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നില്ല. വിഷയത്തില്‍ ആര്‍ എസ് എസ് തകിടം മറിയുകയാണ്. ശബരിമല നിലപാട് ക്രമേണ ഏകീകൃത സിവില്‍ കോഡിലേക്ക് എത്തിക്കാനാണ് ബി ജെ പിയുടെ അജണ്ട. സ്ത്രീ പ്രവേശനം വിശ്വാസികളോടോ ബന്ധപ്പെട്ട സംഘടനകളോടോ ചര്‍ച്ച ചെയ്തു വേണമായിരുന്നു സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടിയിരുന്നത്. വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചു കഴിഞ്ഞാല്‍ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങള്‍ വലുതാണ്. ആചാരനുഷ്ഠാനങ്ങളെ ഒരു സുപ്രഭാതത്തിലെ കോടതി വിധി കൊണ്ട് തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചക്കു വിളിച്ചത് സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിന് വൈകിയുദിച്ച ബുദ്ധിയാണിതെന്നും സത്യാവാങ്മൂലം നല്‍കും മുമ്പേ ഇത്തരം ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഈ ആശയകുഴപ്പം നിലനില്‍ക്കില്ലായിരുന്നു. സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ബ്രൂവറി ശക്തമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന കക്ഷികളുമായി സഖ്യചര്‍ച്ചകള്‍ തുടങ്ങി് , അതേസമയം, സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല. കേരളത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെപിസിസി ജനറല്‍ സെക്രട്ടറി വി എ നാരായണന്‍, അഡ്വ. പി ശങ്കരന്‍, അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ സി അബു, അഡ്വ. പി എം നിയാസ്, കെ പി ബാബു സംബന്ധിച്ചു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
-
kerala3 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്