Connect with us

india

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഏജന്റായി വന്ന എഴുത്തുകാരിയേക്കാൾ തോറ്റുപോയ സി രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ് :ടി വി ഇബ്രാഹിം എം എൽ എ

ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്.

Published

on

രാജ്യത്തെ പരമോന്നത സാഹിത്യ സംഘടനയായ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച മലയാളത്തിന്റെ അഭിമാനമായ സി രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റുപോയത് ഭാരതത്തിൻ്റെ സാംസ്കാരി ലോകത്തിന് അപമാനമുണ്ടാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ഇഷ്ടക്കാരെ നിയമിക്കാനും ഇഷ്ടക്കാരെ വാഴിക്കാനും കുറേ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരായി സാഹിത്യത്തിന്റെയും സംസ്കാരത്തിൻ്റെയും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എഴുത്തകാർ ഇന്ത്യൻ സംസ്കാരത്തിന്റെ രക്ഷക്ക് വേണ്ടി പരമാവധി ഒരുമിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനമായ ശ്രദ്ധാകേന്ദ്രം പ്രസിഡണ്ട് ആയിരുന്നില്ല, വൈസ് പ്രസിഡണ്ടായിരുന്നു. അതിന് കാരണം

പുതിയ കാലത്തിന് ഇന്ത്യയുടെ മഹത്തായ ബഹുസ്വര സംസ്കാരത്തെയും എല്ലാ മനുഷ്യരെയും ഒരുപോലെ ഒരുമിച്ച് ഉൾക്കൊള്ളാവുന്ന ജനാധിപത്യ ദർശനത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാരതീയ ദർശനത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ആളായിരുന്ന   രാധാകൃഷ്ണൻ എന്നതാണ്. ഒരേസമയം തത്വചിന്തയിലും ശാസ്ത്രത്തിലും ദർശനത്തിലും വേദ ഉപനിഷത്തുകളിലും അഗാധമായ അദ്ദേഹത്തിന്റെ ഉൾക്കാഴ്ച പലതരത്തിൽ ബോധ്യപ്പെട്ടതാണ്. ഭഗവത്ഗീതയെ ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഗീതാദർശനം പുതിയ കാലത്തെ ഇന്ത്യക്ക് ഒരു വഴികാട്ടിയാണ്. ഭാരതീയ ദർശനത്തെയും വേദ ഉപനിഷത്തുകളെയും പുരാണ ഇതിഹാസങ്ങളെയും വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഭാരതീയരെ ഭിന്നിപ്പിക്കാനുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാർ ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഗീതാദർശനത്തിന്റെ യഥാർത്ഥ പൊരുൾ ഇന്ത്യൻ ജനതക്ക് പകർന്നു കൊടുക്കുന്നത് ഒരു യഥാർത്ഥ സാംസ്കാരിക പ്രവർത്തനം കൂടിയാണ്.

മലയാള ഭാഷാപിതാവ് തുഞ്ചത്ത് ആചാര്യന്റെ ജീവചരിത്രം ഏറ്റവും ദാർശനികമായ ഒരു നോവലായും അതേസമയം തന്നെ വിശ്വസനീയമായ ദർശനമായും മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്കാര നിർമ്മിതിയിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം എല്ലാ മനുഷ്യരും ഒരുമിച്ചുചേർന്ന ബഹുസ്വര ദർശനത്തിന്റെ വഴി അദ്ദേഹം മുന്നോട്ടു വെച്ചു. ഫാഷിസ്റ്റ് വിരുദ്ധമായ ഏകതയുടെയും ഏകാത്മകതയുടെയും അദ്വൈത ചിന്തയുടെയും ആശയമാണ് എഴുത്തച്ഛന്റെ ജീവിതത്തെ മുൻനിർത്തി അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ സാംസ്കാരിക ദാർശനിക വൈവിധ്യങ്ങളുടെ പ്രചാരകരും വ്യാഖ്യാതാക്കളുമായ അപൂർവം ഇന്ത്യൻ എഴുത്തുകാരിൽ ഒരാളാണ് സി രാധാകൃഷ്ണൻ. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ എഴുതാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായി ശക്തമായ ബന്ധങ്ങളും വേരുകളുമുള്ള ഒരാൾ കൂടിയാണ് സി ആർ.

ഇന്ത്യൻ സാഹിതീയ പ്രവർത്തനങ്ങളുടെ നായകസ്ഥാനത്തിന് സർവഥാ യോഗ്യനായ ഒരാൾ കേരളത്തിൽ നിന്ന് കടന്നുവരുന്നത് പലരുടെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ തോൽപ്പിക്കാനുള്ള ശ്രമം ഭരണകേന്ദ്ര കൂടത്തിന്റെ ഒത്താശയോടുകൂടി നടന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീ രാധാകൃഷ്ണനെ തോൽപ്പിച്ച്, പകരം തെരഞ്ഞെടുക്കപ്പെട്ടത് ഭരണകൂടത്തിന്റെ ഏജന്റായ ഒരു എഴുത്തുകാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്. അദ്ദേഹം തുടങ്ങിവച്ച ഈ പോരാട്ടത്തെ സർവ്വവിധേനയും ശക്തിപ്പെടുത്തി ഇന്ത്യയുടെ സംസ്കാര മണ്ഡലത്തിന് ആർജ്ജവവും ദിശാബോധവുമുള്ള ഒരു നേതൃത്വം രൂപം കൊള്ളാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. സാംസ്കാരിക മേഖലയെ സമ്പൂർണമായി വരുതിയിലാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമിയിലെ തെരഞ്ഞെടുപ്പും അതിന്റെ ജനാധിപത്യ വിരുദ്ധമായ അനുഭവങ്ങളും നമുക്ക് പാഠമാകട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending