india
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഏജന്റായി വന്ന എഴുത്തുകാരിയേക്കാൾ തോറ്റുപോയ സി രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ് :ടി വി ഇബ്രാഹിം എം എൽ എ
ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്.

രാജ്യത്തെ പരമോന്നത സാഹിത്യ സംഘടനയായ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച മലയാളത്തിന്റെ അഭിമാനമായ സി രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റുപോയത് ഭാരതത്തിൻ്റെ സാംസ്കാരി ലോകത്തിന് അപമാനമുണ്ടാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ഇഷ്ടക്കാരെ നിയമിക്കാനും ഇഷ്ടക്കാരെ വാഴിക്കാനും കുറേ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരായി സാഹിത്യത്തിന്റെയും സംസ്കാരത്തിൻ്റെയും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എഴുത്തകാർ ഇന്ത്യൻ സംസ്കാരത്തിന്റെ രക്ഷക്ക് വേണ്ടി പരമാവധി ഒരുമിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനമായ ശ്രദ്ധാകേന്ദ്രം പ്രസിഡണ്ട് ആയിരുന്നില്ല, വൈസ് പ്രസിഡണ്ടായിരുന്നു. അതിന് കാരണം
പുതിയ കാലത്തിന് ഇന്ത്യയുടെ മഹത്തായ ബഹുസ്വര സംസ്കാരത്തെയും എല്ലാ മനുഷ്യരെയും ഒരുപോലെ ഒരുമിച്ച് ഉൾക്കൊള്ളാവുന്ന ജനാധിപത്യ ദർശനത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാരതീയ ദർശനത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ആളായിരുന്ന രാധാകൃഷ്ണൻ എന്നതാണ്. ഒരേസമയം തത്വചിന്തയിലും ശാസ്ത്രത്തിലും ദർശനത്തിലും വേദ ഉപനിഷത്തുകളിലും അഗാധമായ അദ്ദേഹത്തിന്റെ ഉൾക്കാഴ്ച പലതരത്തിൽ ബോധ്യപ്പെട്ടതാണ്. ഭഗവത്ഗീതയെ ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഗീതാദർശനം പുതിയ കാലത്തെ ഇന്ത്യക്ക് ഒരു വഴികാട്ടിയാണ്. ഭാരതീയ ദർശനത്തെയും വേദ ഉപനിഷത്തുകളെയും പുരാണ ഇതിഹാസങ്ങളെയും വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഭാരതീയരെ ഭിന്നിപ്പിക്കാനുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാർ ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഗീതാദർശനത്തിന്റെ യഥാർത്ഥ പൊരുൾ ഇന്ത്യൻ ജനതക്ക് പകർന്നു കൊടുക്കുന്നത് ഒരു യഥാർത്ഥ സാംസ്കാരിക പ്രവർത്തനം കൂടിയാണ്.
മലയാള ഭാഷാപിതാവ് തുഞ്ചത്ത് ആചാര്യന്റെ ജീവചരിത്രം ഏറ്റവും ദാർശനികമായ ഒരു നോവലായും അതേസമയം തന്നെ വിശ്വസനീയമായ ദർശനമായും മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്കാര നിർമ്മിതിയിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം എല്ലാ മനുഷ്യരും ഒരുമിച്ചുചേർന്ന ബഹുസ്വര ദർശനത്തിന്റെ വഴി അദ്ദേഹം മുന്നോട്ടു വെച്ചു. ഫാഷിസ്റ്റ് വിരുദ്ധമായ ഏകതയുടെയും ഏകാത്മകതയുടെയും അദ്വൈത ചിന്തയുടെയും ആശയമാണ് എഴുത്തച്ഛന്റെ ജീവിതത്തെ മുൻനിർത്തി അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ സാംസ്കാരിക ദാർശനിക വൈവിധ്യങ്ങളുടെ പ്രചാരകരും വ്യാഖ്യാതാക്കളുമായ അപൂർവം ഇന്ത്യൻ എഴുത്തുകാരിൽ ഒരാളാണ് സി രാധാകൃഷ്ണൻ. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ എഴുതാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായി ശക്തമായ ബന്ധങ്ങളും വേരുകളുമുള്ള ഒരാൾ കൂടിയാണ് സി ആർ.
ഇന്ത്യൻ സാഹിതീയ പ്രവർത്തനങ്ങളുടെ നായകസ്ഥാനത്തിന് സർവഥാ യോഗ്യനായ ഒരാൾ കേരളത്തിൽ നിന്ന് കടന്നുവരുന്നത് പലരുടെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ തോൽപ്പിക്കാനുള്ള ശ്രമം ഭരണകേന്ദ്ര കൂടത്തിന്റെ ഒത്താശയോടുകൂടി നടന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീ രാധാകൃഷ്ണനെ തോൽപ്പിച്ച്, പകരം തെരഞ്ഞെടുക്കപ്പെട്ടത് ഭരണകൂടത്തിന്റെ ഏജന്റായ ഒരു എഴുത്തുകാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്. അദ്ദേഹം തുടങ്ങിവച്ച ഈ പോരാട്ടത്തെ സർവ്വവിധേനയും ശക്തിപ്പെടുത്തി ഇന്ത്യയുടെ സംസ്കാര മണ്ഡലത്തിന് ആർജ്ജവവും ദിശാബോധവുമുള്ള ഒരു നേതൃത്വം രൂപം കൊള്ളാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. സാംസ്കാരിക മേഖലയെ സമ്പൂർണമായി വരുതിയിലാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമിയിലെ തെരഞ്ഞെടുപ്പും അതിന്റെ ജനാധിപത്യ വിരുദ്ധമായ അനുഭവങ്ങളും നമുക്ക് പാഠമാകട്ടെ.
india
പ്രണയ പക; അധ്യാപികയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി വിദ്യാര്‍ത്ഥി
26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്.

മധ്യപ്രദേശിലെ ഭോപാലില്‍ അധ്യാപികയെ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്. നര്‍സിംഗ്പൂര്‍ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എക്‌സലന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതി സൂര്യാന്‍ഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയും പ്രതിയും തമ്മില്‍ രണ്ട് വര്‍ഷത്തിലേറെ പരിചയമുണ്ട്.
പ്രതി അധ്യാപകയുമായി ഏകപക്ഷീയമായ പ്രണയത്തിലായിരുന്നു. അധ്യാപിക ഇപ്പോള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്നും പ്രതിയെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു.
ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന പൊതു പരിപാടിയില്‍ സാരി ധരിച്ചെത്തിയ അധ്യാപികയെ പ്രതി വിലക്കുകയും ശാഖരിക്കുകയും ചെയ്തു. അധ്യാപിക നല്‍കിയ പരാതിയെത്തുടര്‍ന്ന് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്.ഡി.ഒ.പി) മനോജ് ഗുപ്ത പറഞ്ഞു.
വൈകുന്നേരം 3:30 ഓടെയാണ് സംഭവം. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്രോള്‍ അവരുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയും തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അധ്യാപികക്ക് പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റത് ഗുരുതരമാണെങ്കിലും ജീവന് ഭീഷണയല്ലെന്ന് ഡോക്ടര്‍മാര്‍ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 124 , മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപികയുടെ പൂര്‍ണ്ണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് ഗുപ്ത പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോണ്‍ഗര്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
പര്‍ദ ധരിച്ചവരെ തീവ്രവാദികളായി ചിത്രീകരിച്ച് ഗുജറാത്തിലെ സ്‌കൂളില്‍ നാടകം
സ്വാതന്ത്ര്യദിനത്തിലാണ് നാടകം അവതരിപ്പിച്ചത്

ഗുജറാത്തിലെ ഭാവ്നഗറിലെ കുംഭര്‍വാഡ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാടകം ബുര്‍ഖയും പര്‍ദയും ധരിച്ച് തീവ്രവാദികളായി ചിത്രീകരിക്കുന്ന പെണ്‍കുട്ടികളെ കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സാക്ഷ്യം വഹിച്ച പ്രകടനത്തില്‍ ബുര്‍ഖയും പര്‍ദയും ധരിച്ച പെണ്‍കുട്ടികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചിത്രീകരിച്ചു. രാജ്യസ്നേഹത്തിന്റെ മറവില്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
‘ഇതൊരു നാടകമല്ല, വിഷമാണ്,’ പ്രാദേശിക പ്രവര്‍ത്തകനായ ഷാഹിദ് ഖാന്‍ പറഞ്ഞു. ‘സ്വാതന്ത്ര്യ ദിനത്തില്‍, സാഹോദര്യത്തെയും സമത്വത്തെയും കുറിച്ച് സംസാരിക്കേണ്ട സമയത്ത്, അവര്‍ മുസ്‌ലിംകളെ അപമാനിക്കാന്‍ തിരഞ്ഞെടുത്തു.’
രാജ്യവ്യാപകമായി രോഷത്തിന് ഇടയാക്കിയ വീഡിയോ പിന്നീട് വൈറലായി. പൊതു ഇടങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന വിദ്വേഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷത്തെ നാടകം പ്രതിഫലിപ്പിക്കുന്നുവെന്ന് പൗരന്മാരും സമുദായ നേതാക്കളും പറയുന്നു.
ഇത്തരമൊരു പ്രകടനം അനുവദിച്ച സ്‌കൂള്‍ മാനേജ്മെന്റിനെയും അധ്യാപകരെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യോജിപ്പിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ക്ലാസ് മുറികള്‍ വിദ്വേഷത്തിന്റെ വേദികളാക്കി മാറ്റുകയാണെന്ന് സാമൂഹിക ഗ്രൂപ്പുകള്‍ വാദിക്കുന്നു.
തെരുവുകള്‍ മുതല്‍ ക്ലാസ് മുറികള്‍ വരെ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് അഭിഭാഷകന്‍ നസീം അഹമ്മദ് പറഞ്ഞു.
അന്വേഷണം നടക്കുകയാണെന്ന് പ്രാദേശിക അധികാരികള്‍ അറിയിച്ചെങ്കിലും ഇതുവരെ പോലീസ് പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
india
പൊതുപരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍
ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പ്രതി ആദ്യം പേപ്പറുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി, തുടര്‍ന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പ് ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തോട് പ്രതികരിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു, ‘ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയാണ് ഡല്‍ഹിയെ മുഴുവന്‍ നയിക്കുന്നത്, ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ അപലപിക്കപ്പെടും, അത് കുറയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ സംഭവം സ്ത്രീസുരക്ഷയെ തുറന്നുകാട്ടുന്നു. ദില്ലി മുഖ്യമന്ത്രി സുരക്ഷിതയല്ലെങ്കില്‍, ഒരു സാധാരണക്കാരനോ സാധാരണ സ്ത്രീയോ എങ്ങനെ സുരക്ഷിതരാകും?’
-
Film23 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
india3 days ago
ദേശീയ പതാക കാലുകള്‍ കൊണ്ട് മടക്കിവെക്കാന്‍ ശ്രമിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
-
india3 days ago
‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി