Connect with us

Culture

ബും ബും ബ്ലാസ്റ്റ്; വിജയം 2-1ന്

Published

on

ഒരൊറ്റ മത്സരത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുംബൈയിലെ ദുരന്ത രാത്രി മറന്നു. പൂനെ സിറ്റിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി 18 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കും 18 പോയിന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരി ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി.

ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം വിജയത്തോടെ ഐ.എസ്.എലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോഡും കേരളം സ്വന്തം പേരില്‍ കുറിച്ചു. ഏഴാം മിനുറ്റില്‍ ഹെയ്തി താരം ഡക്കന്‍സ് നാസോണും 57ാം മിനുറ്റില്‍ നായകന്‍ ആരോണ്‍ ഹ്യൂസുമാണ് ആതിഥേയരുടെ ഗോള്‍ കുറിച്ചത്. അധികസമയത്ത് സ്പാനിഷ് താരം അനിബാല്‍ റോഡ്രിഗസാണ് പൂനയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ ഹോം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് സമനില പാലിച്ചിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ മുംബൈ, ഗോവ, ചെന്നൈയിന്‍ ടീമുകളെ തോല്‍പിച്ചു.

29ന് കൊല്‍ക്കത്തയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരം വിജയിച്ചാല്‍ ഏറെകുറേ ടീമിന് സെമി ഉറപ്പിക്കാം. തോറ്റെങ്കിലും പൂനെയുടെ അഞ്ചാം സ്ഥാനത്തിന് മാറ്റമില്ല. ഒരു കളി മാത്രം അവശേഷിക്കുന്ന പൂനെയുടെ സാധ്യതകള്‍ ഏറക്കുറേ അസ്തമിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. നാസോണും ബെല്‍ഫോാര്‍ട്ടും റാഫിയും ഉള്‍പ്പെട്ട മുന്നേറ്റം ആദ്യ നിമിഷങ്ങളില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കി. പൂനെ താളത്തിലാകാന്‍ സമയമെടുത്തു. ഇടതുവശമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ മേഖല. മൂന്നാം മിനിറ്റില്‍തന്നെ ബെല്‍ഫോര്‍ട്ട്-നാസണ്‍ സഖ്യം പൂനെ ഗോള്‍ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും എദല്‍ ഗോള്‍ശ്രമം വിഫലമാക്കി. ഏഴാം മിനിറ്റില്‍ ഗോളെത്തി. ഗോളി ഏദെല്‍ ബെറ്റെയെുടെ ഗോള്‍ കിക്ക് മധ്യവരയ്ക്കപ്പുറം ഇടതുവശത്ത് വച്ച് തട്ടിത്തെറിച്ചു. പുണെ പ്രതിരോധക്കാരന്‍ രാവണന്‍ ധര്‍മരാജ് ബാക്ക് പാസ് നല്‍കി. പന്ത് അപ്പോഴേക്കും നാസോണ്‍ കാലില്‍ കൊരുത്തു. അസാമാന്യ കുതിപ്പ് നടത്തിയ ഹെയ്തിതാരം ഇടതുവശത്ത് ഗൗര്‍മാംഗി സിങ്ങിനെ വെട്ടിയൊഴിഞ്ഞിം ബോക്‌സില്‍. തടയാനെത്തിയ രാവണന് അവസരം നല്‍കാതെയും ഏദലിനെ കാഴ്ച്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.

ലീഡ് വഴങ്ങിയതിന് ശേഷം മുഹമ്മദ് സിസോക്കോയുടെ നേതൃത്വത്തില്‍ പുനെ ഉണര്‍ന്നു കളിച്ചു. സിസോക്കോ നിരന്തരം പന്തെത്തിച്ച് സന്ദീപ് നന്ദിയെ പലവട്ടം പരീക്ഷിച്ചു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ജൊനാതന്‍ ലൂക്കാ തൊടുത്ത ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തായി. 36ാം മിനിറ്റില്‍ പുനെക്ക് കളിയിലെ ഏറ്റവും മികച്ച അവസരം കിട്ടി. ഇടതുവശത്ത്‌നിന്ന് അനിബാള്‍ ഉയര്‍ത്തിവിട്ട പന്ത് ഇസുമി രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയില്‍വച്ച് തലകൊണ്ട് കുത്തി. പന്ത് ബാറിന് മുകളിലൂടെയാണ് പോയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണം നടത്തി. നാസണിന്റെ അടി വലയുടെ അരികില്‍ തട്ടി. പിന്നാലെ റാഫിയും ഗോളിന് അടുത്തെത്തിയെങ്കിലു പന്ത് ഏദെലിന്റെ കാലില്‍ തട്ടിത്തെറിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ കണ്ടെത്തി. നായകന്‍ ആരോണ്‍ ഹ്യസിന്റെ പരിചയ സമ്പന്നതയും മികവുമൊത്ത ഹെഡറിലൂടെയായിരുന്നു ഗോള്‍ പിറന്നത്.

മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്ക്് മധ്യഭാഗത്ത്് നിന്ന് വലയിലേക്ക് തിരിച്ചിടാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ശ്രമം. പക്ഷേ പന്ത് കിട്ടിയത് ഇടതുഭാഗത്ത് ഒറ്റക്ക് നില്‍ക്കുകയായിരുന്നു വിനീതിന്. നെഞ്ച് കൊണ്ട്് പന്ത് വരുതിയിലാക്കിയ ശേഷം വിനീത് തൊടുത്ത ക്രോസ് പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന ആരോണ്‍ ഹ്യൂസ് സുന്ദരമായി തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ടു. നായകന്റെ ഗോളില്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. 56ാം മിനുറ്റില്‍ റാഫിയുടെ മികച്ചൊരു ഗോള്‍ ശ്രമം അതേ മികവില്‍ തന്നെ അഡ്വാന്‍സ് ചെയ്ത എദല്‍ കയ്യിലൊതുക്കി. പിന്നാലെ റാഫിയെ തിരിച്ചു വിളിച്ച് ഇഷ്ഫാഖിനെ കോപ്പല്‍ കളത്തിലിറക്കി. നാസോണിന് പകരം ജര്‍മെയ്‌നും വന്നു. മികച്ച പന്തടക്കത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡിനായി പലവട്ടം പൂനെയുടെ ബോക്‌സിലേക്കെത്തി. എദലിന്റെ മികവുള്ള പ്രകടനം ആതിഥേയരുടെ ലീഡ് മോഹങ്ങള്‍ ആസ്ഥാനത്താക്കി. കേരളം ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതിയിരുന്ന നിമിഷത്തിലായിരുന്നു റോഡ്രിഗസിലൂടെ പൂനെയുടെ ആശ്വാസ ഗോള്‍ വീണത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി ഒ.ടി.ടിയിലേക്ക്

Published

on

ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി. ചിത്രം ഒ.ടി.ടിയിൽ എത്തുന്നുന്നു. ജനുവരി 31 ന് സീ 5 ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തെ കൂടാതെ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാം.

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ജനുവരി 2 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.

തൃഷയായിരുന്നു ചിത്രത്തിലെ നായിക. വിനയ് റോയ്,അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരാണ് മറ്റുതാരങ്ങൾ.ബോളിവുഡ് താരം മന്ദിര ബേദി ഒരു പ്രധാനകഥാപാത്രത്തെ അവതരപ്പിച്ചിട്ടുണ്ട്.

സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

Continue Reading

Film

സംസ്ഥാന ചലച്ചിത്രപുരസ്കാരം നിരസിച്ച് കിച്ച സുദീപ്

അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്

Published

on

കർണാടക സർക്കാർ 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാൽ, ഈ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം.

തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും അവാർഡ് നല്കണമെന്നാണ് അദ്ദേഹം സർക്കാരിനോടും ജൂറിയോടും അഭ്യർത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടൻ്റെ പ്രതികരണം. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവർക്ക് നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേർത്തു.

Continue Reading

Film

പുഷ്പ വൈൽഡ് ഫയർ ഒടിടിയിലേക്ക്

ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Published

on

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2 . ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഈ അല്ലു അർജുൻ ചിത്രം. സിനിമയ്ക്ക് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിൽ പോലും ഇതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോള ബോക്സ്ഓഫീസിൽ 1800 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളിൽ വലിയ ആരവം സൃഷ്‌ടിച്ച സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ജനുവരി 30-31 തീയതികളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും എന്നാണ് സൂചന.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

 

Continue Reading

Trending