Culture
ബും ബും ബ്ലാസ്റ്റ്; വിജയം 2-1ന്
ഒരൊറ്റ മത്സരത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുംബൈയിലെ ദുരന്ത രാത്രി മറന്നു. പൂനെ സിറ്റിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി 18 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കും 18 പോയിന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരി ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി.
ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം വിജയത്തോടെ ഐ.എസ്.എലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോഡും കേരളം സ്വന്തം പേരില്‍ കുറിച്ചു. ഏഴാം മിനുറ്റില്‍ ഹെയ്തി താരം ഡക്കന്‍സ് നാസോണും 57ാം മിനുറ്റില്‍ നായകന്‍ ആരോണ്‍ ഹ്യൂസുമാണ് ആതിഥേയരുടെ ഗോള്‍ കുറിച്ചത്. അധികസമയത്ത് സ്പാനിഷ് താരം അനിബാല്‍ റോഡ്രിഗസാണ് പൂനയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ ഹോം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് സമനില പാലിച്ചിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ മുംബൈ, ഗോവ, ചെന്നൈയിന്‍ ടീമുകളെ തോല്‍പിച്ചു.
29ന് കൊല്‍ക്കത്തയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരം വിജയിച്ചാല്‍ ഏറെകുറേ ടീമിന് സെമി ഉറപ്പിക്കാം. തോറ്റെങ്കിലും പൂനെയുടെ അഞ്ചാം സ്ഥാനത്തിന് മാറ്റമില്ല. ഒരു കളി മാത്രം അവശേഷിക്കുന്ന പൂനെയുടെ സാധ്യതകള്‍ ഏറക്കുറേ അസ്തമിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. നാസോണും ബെല്‍ഫോാര്‍ട്ടും റാഫിയും ഉള്‍പ്പെട്ട മുന്നേറ്റം ആദ്യ നിമിഷങ്ങളില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കി. പൂനെ താളത്തിലാകാന്‍ സമയമെടുത്തു. ഇടതുവശമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ മേഖല. മൂന്നാം മിനിറ്റില്‍തന്നെ ബെല്‍ഫോര്‍ട്ട്-നാസണ്‍ സഖ്യം പൂനെ ഗോള്‍ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും എദല്‍ ഗോള്‍ശ്രമം വിഫലമാക്കി. ഏഴാം മിനിറ്റില്‍ ഗോളെത്തി. ഗോളി ഏദെല്‍ ബെറ്റെയെുടെ ഗോള്‍ കിക്ക് മധ്യവരയ്ക്കപ്പുറം ഇടതുവശത്ത് വച്ച് തട്ടിത്തെറിച്ചു. പുണെ പ്രതിരോധക്കാരന്‍ രാവണന്‍ ധര്‍മരാജ് ബാക്ക് പാസ് നല്‍കി. പന്ത് അപ്പോഴേക്കും നാസോണ്‍ കാലില്‍ കൊരുത്തു. അസാമാന്യ കുതിപ്പ് നടത്തിയ ഹെയ്തിതാരം ഇടതുവശത്ത് ഗൗര്‍മാംഗി സിങ്ങിനെ വെട്ടിയൊഴിഞ്ഞിം ബോക്‌സില്‍. തടയാനെത്തിയ രാവണന് അവസരം നല്‍കാതെയും ഏദലിനെ കാഴ്ച്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
ലീഡ് വഴങ്ങിയതിന് ശേഷം മുഹമ്മദ് സിസോക്കോയുടെ നേതൃത്വത്തില്‍ പുനെ ഉണര്‍ന്നു കളിച്ചു. സിസോക്കോ നിരന്തരം പന്തെത്തിച്ച് സന്ദീപ് നന്ദിയെ പലവട്ടം പരീക്ഷിച്ചു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ജൊനാതന്‍ ലൂക്കാ തൊടുത്ത ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തായി. 36ാം മിനിറ്റില്‍ പുനെക്ക് കളിയിലെ ഏറ്റവും മികച്ച അവസരം കിട്ടി. ഇടതുവശത്ത്‌നിന്ന് അനിബാള്‍ ഉയര്‍ത്തിവിട്ട പന്ത് ഇസുമി രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയില്‍വച്ച് തലകൊണ്ട് കുത്തി. പന്ത് ബാറിന് മുകളിലൂടെയാണ് പോയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണം നടത്തി. നാസണിന്റെ അടി വലയുടെ അരികില്‍ തട്ടി. പിന്നാലെ റാഫിയും ഗോളിന് അടുത്തെത്തിയെങ്കിലു പന്ത് ഏദെലിന്റെ കാലില്‍ തട്ടിത്തെറിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ കണ്ടെത്തി. നായകന്‍ ആരോണ്‍ ഹ്യസിന്റെ പരിചയ സമ്പന്നതയും മികവുമൊത്ത ഹെഡറിലൂടെയായിരുന്നു ഗോള്‍ പിറന്നത്.
മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്ക്് മധ്യഭാഗത്ത്് നിന്ന് വലയിലേക്ക് തിരിച്ചിടാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ശ്രമം. പക്ഷേ പന്ത് കിട്ടിയത് ഇടതുഭാഗത്ത് ഒറ്റക്ക് നില്‍ക്കുകയായിരുന്നു വിനീതിന്. നെഞ്ച് കൊണ്ട്് പന്ത് വരുതിയിലാക്കിയ ശേഷം വിനീത് തൊടുത്ത ക്രോസ് പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന ആരോണ്‍ ഹ്യൂസ് സുന്ദരമായി തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ടു. നായകന്റെ ഗോളില്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. 56ാം മിനുറ്റില്‍ റാഫിയുടെ മികച്ചൊരു ഗോള്‍ ശ്രമം അതേ മികവില്‍ തന്നെ അഡ്വാന്‍സ് ചെയ്ത എദല്‍ കയ്യിലൊതുക്കി. പിന്നാലെ റാഫിയെ തിരിച്ചു വിളിച്ച് ഇഷ്ഫാഖിനെ കോപ്പല്‍ കളത്തിലിറക്കി. നാസോണിന് പകരം ജര്‍മെയ്‌നും വന്നു. മികച്ച പന്തടക്കത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡിനായി പലവട്ടം പൂനെയുടെ ബോക്‌സിലേക്കെത്തി. എദലിന്റെ മികവുള്ള പ്രകടനം ആതിഥേയരുടെ ലീഡ് മോഹങ്ങള്‍ ആസ്ഥാനത്താക്കി. കേരളം ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതിയിരുന്ന നിമിഷത്തിലായിരുന്നു റോഡ്രിഗസിലൂടെ പൂനെയുടെ ആശ്വാസ ഗോള്‍ വീണത്.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india6 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF19 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News8 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

