Connect with us

kerala

വീണ്ടും പിളര്‍പ്പ്; ഇത്തവണ മാണിയില്ല- കേരള കോണ്‍ഗ്രസിന് എന്തു സംഭവിക്കും?

കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്.

Published

on

വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്നത് രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് മാത്രമുള്ള ചൊല്ലാണ്. അത്രയ്ക്ക് പിളര്‍പ്പിനും വളര്‍ച്ചയ്ക്കും സാക്ഷിയായിട്ടുണ്ട് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയകക്ഷി. ഇപ്പോഴിതാ, ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്ന് എല്‍ഡിഎഫിനൊപ്പം പോകുകയാണ്. കെഎം മാണിയെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തു പോകുന്നത്. ഒരിക്കല്‍ കൂടി ഒരു പിളര്‍പ്പ് യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്ന് ചുരുക്കം.

കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്. പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാപരമായ പ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ പുതിയ പിളര്‍പ്പിലേക്ക് നയിക്കുന്നത്.

കെഎം മാണി

ബാര്‍കോഴക്കേസില്‍ കെഎം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തിന്റെ ആലയിലേക്കാണ് ജോസ് കെ മാണി പക്ഷം പോകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അക്കാലത്ത് കരിങ്കൊടിയും വഴി തടയലുമായാണ് സിപിഎം കെ എം മാണിയെ വരവേറ്റിരുന്നത്. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്ന വേളയില്‍ സഭയിലെ അന്തസ്സിനെ തന്നെ കളങ്കപ്പെടുത്തും വിധം ഇടതുപക്ഷം അഴിഞ്ഞാടിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായിരുന്നു.

ബാര്‍ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ബാര്‍ കേസില്‍ ഗൂഢാലോചന ആരോപിച്ച് 2016 ഓഗസ്റ്റില്‍ ചരല്‍ക്കുന്ന് ക്യാമ്പിന് ശേഷം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി യുഡിഎഫിലേക്ക് തിരിച്ചെത്തി. ഒഴിവു വന്ന രാജ്യസഭാ കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കി. ജോസ് കെ മാണി ആ സീറ്റില്‍ നിന്ന് രാജ്യസഭയിലെത്തുകയും ചെയ്തു. ഇടതുപക്ഷത്തേക്ക് കൂടുമാറിയതിനു പിന്നാലെ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

പിളര്‍പ്പുകളുടെ ചരിത്രം

1963ലെ പീച്ചി സംഭവവും അതേത്തുടര്‍ന്നുണ്ടായ, ആഭ്യന്തര മന്ത്രി പിടി ചാക്കോയുടെ രാജിയുമാണ് കേരള കോണ്‍ഗ്രസിന് വിത്തിട്ടത്. രാജിക്ക് പിന്നാലെ 1964 സെപ്തംബര്‍ രണ്ടിന് പതിനഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കെഎം ജോര്‍ജ്, തോമസ് ജോണ്‍, കെ നാരായണക്കുറുപ്പ്, ടി കൃഷ്ണന്‍, എംഎ ആന്റണി, പി ചാക്കോ, ആര്‍ രാഘവമേനോന്‍, ആര്‍ ബാലകൃഷ്ണപിള്ള, ടിഎ ധര്‍മരാജയ്യര്‍, എം രവീന്ദ്രനാഥ്, എന്‍ ഭാസ്‌കരന്‍ നായര്‍, സിഎ മാത്യു, വയലാ ഇടിക്കുള, കുസുമം ജോസഫ്, കെആര്‍ സരസ്വതി അമ്മ എന്നിവരാണ് രാജിവച്ചവര്‍. ഇതില്‍ ഏതാനും പേര്‍ ചേര്‍ന്നാണ് പിന്നീട് കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയത്. പിടി ചാക്കോയുടെ മരണ ശേഷം.

പി ടി ചാക്കോ

കേരളാ പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണ സമിതി എന്ന പേര് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചെങ്കിലും പിന്നീട് അതു ചുരുക്കി കേരളാ കോണ്‍ഗ്രസ് എന്നാക്കി. 1964 ഒക്ടോബര്‍ ഒമ്പതിന് കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ലമെന്ന് ഇന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ തിരുനക്കര മൈതാനത്തു വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി.

ശേഷം സഭ ചേരാതിരുന്ന 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റ് നേടിയിരുന്നു. ആ നേട്ടം പിന്നീട് സ്വന്തമാക്കാനായിട്ടില്ല. അതിനു ശേഷം ഇന്നുവരെ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നത് പത്തിലേറെ തവണയാണ്. ആദ്യ പിളര്‍പ്പ് 1977ലായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള വക. അങ്ങനെ കേരളാ കോണ്‍ഗ്രസ് (ബി) ജനിച്ചു. രണ്ടാം പിളര്‍പ്പ് 1979ല്‍. പാലായിലെ തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് മാണിക്ക് 1977ല്‍ മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. അതേത്തുടര്‍ന്ന് പി.ജെ ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയില്‍ മാണി കേരള കോണ്‍ഗ്രസ് എമ്മിന് രൂപം നല്‍കി. അടിയന്തരാവസ്ഥയ്ക്ക് ശേഷം മാണിയും പിള്ളയും ഇടതുപക്ഷത്തെത്തി. ജോസഫ് യുഡിഎഫിലും. 1982ല്‍ മൂന്നു പേരും ഐക്യജനാധിപത്യ മുന്നണിയില്‍ ഒന്നിച്ചെത്തുകയും ചെയ്തു.

ജോസഫും ജോസ് കെ മാണിയും

1985ല്‍ മാണിയും ജോസഫും ഒന്നിച്ചത് കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി. യുഡിഎഫിലെ വലിയ ശക്തിയാകുകയും നാലു മന്ത്രിപദം വരെ പാര്‍ട്ടി കൈവശം വയ്ക്കുകയും ചെയ്തു. 1987ല്‍ ജോസഫ് പാര്‍ട്ടി വിട്ടു. എന്നാല്‍ അന്നു വരെ ജോസഫിനൊപ്പമുണ്ടായിരുന്ന ടിഎം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു. ജോസഫ് എല്‍ഡിഎഫിലേക്ക് ചേക്കേറി.

1993ല്‍ വീണ്ടും പിളര്‍പ്പ്. ടിഎം ജേക്കബാണ് തെറ്റിപ്പിരിഞ്ഞത്. കേരള കോണ്‍ഗ്രസ് (ജെ) രൂപം കൊണ്ടു. പിന്നീട് ബാലകൃഷ്ണ പിള്ള നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ജോസഫ് എം പുതുശ്ശേരി മാണി പാളയത്തിലെത്തി. 2001ല്‍ മാണിയുമായി ഇടഞ്ഞ് പിടി ചാക്കോയുടെ മകന്‍ പിസി തോമസ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുണ്ടാക്കി. 2004ല്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു. പിന്നീട് പിജി ജോര്‍ജിന്റെ ഊഴമായിരുന്നു, 2003ല്‍. ജോസഫുമായി തെറ്റിപ്പിരിഞ്ഞ ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഉണ്ടാക്കി.

ആര്‍ ബാലകൃഷ്ണപിള്ള

ഇതിനിടെ ലയനശ്രമങ്ങളുണ്ടായി പലകുറി. പിസി തോമസും പി സി ജോര്‍ജും പിള്ളയും മാണിയുമെല്ലാം ലയനച്ചര്‍ച്ചകള്‍ അങ്ങോട്ടുമിങ്ങോട്ടും നടത്തിയെങ്കിലും പലതും യാഥാര്‍ത്ഥ്യമായില്ല. പിള്ള ഇപ്പോഴും അങ്ങനെ നില്‍ക്കുന്നു. അതിനിടെ, പിസി ജോര്‍ജ് തിരികെ വന്ന് വീണ്ടും ഇറങ്ങിപ്പോയി. അതിനിടെ, 2010ല്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ജോസഫ്-മാണി ലയനം യാഥാര്‍ത്ഥ്യമായി. രണ്ടരപ്പതിറ്റാണ്ട് നീണ്ട ശത്രുത മറന്നായിരുന്നു ഇരുവരും പരസ്പരം കൈ കൊടുത്തത്.

അതിനിടെ, 2015ല്‍ ബാര്‍കോഴ വിവാദം. പിജി ജോര്‍ജ് ഇതോടെ പാര്‍ട്ടിവിട്ടു. കേരള ജനപക്ഷം എന്ന പേരില്‍ വീണ്ടും പാര്‍ട്ടി രൂപീകരിച്ചു. തൊട്ടടുത്ത വര്‍ഷം വീണ്ടും പിളര്‍പ്പ്. ഇത്തവണ പുറത്തു പോയത് പാര്‍ട്ടി സ്ഥാപകന്‍ കെഎം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്. അങ്ങനെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പിറവിയെടുത്തു. അങ്ങനെയിരിക്കെയാണ് മാണിയുടെ മരണവും പിന്നീട് ജോസ് കെ മാണിയും ജോസഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. തൊട്ടുപിന്നാലെ അനിവാര്യമായ വിധി പോലെ പിളര്‍പ്പും.

 

 

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം

Published

on

ആലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

Continue Reading

kerala

‘ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടം തുടരും’: മാത്യു കുഴല്‍നാടന്‍

മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല

Published

on

മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പിണറായിയുടെ പതനത്തിന്റെ നാളുകള്‍ ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായിയുടെ കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടു. കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തില്‍നിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമര്‍ശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല, മറിച്ചു നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ ഇ.ഡി, സിബിഐ, ഐടി വകുപ്പ് എന്നീ ആയുധങ്ങള്‍ ചൂണ്ടി ആയിരക്കണക്കിനു കേസുകളാണെടുക്കുന്നത്. ഇതിന്റെ ഭാഗമായി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നുള്‍പ്പെടെ 11,000 കോടി രൂപയാണു ബിജെപി വാങ്ങിക്കൂട്ടിയത്.

മകളുടെയും മകന്റെയും മരുമകന്റെയും അക്കൗണ്ടിലേക്കു കേരളത്തില്‍ പിണറായി വിജയനും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്പനികളില്‍ നിന്നുപോലും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു കോടികള്‍ എത്തി. ഇപ്പോഴും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത് മോദിയുടെ ഔദാര്യമാണ്. 3 ഏജന്‍സികള്‍ക്കും അന്വേഷിക്കാവുന്ന വിഷയങ്ങളാണു മകള്‍ക്കെതിരെയുള്ളത്. സിപിഎമ്മിനെതിരെ ആശയപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിക്ക് അന്തസ്സുണ്ടായിരുന്നു. ഇന്നലെകളില്‍ തൊഴിലാളികളുടെ ഗന്ധമുണ്ടായിരുന്നു.

അടുത്തിടെ കിറ്റെക്‌സ് മുതലാളി പറഞ്ഞത് തനിക്കെതിരെ ചെറുവിരലനക്കിയാല്‍ മുഖ്യമന്ത്രിയുടെ മകളെ അകത്തിടുമെന്നാണ്. എന്നാല്‍ ഇങ്ങനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ തയാറായില്ല. രാജ്യത്തിന്റെ മതേതരചിന്തയ്ക്കു വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിനെ വിജയിപ്പിക്കുന്നതിലൂടെ വയനാട് വലിയ ചരിത്ര ദൗത്യമാണ് നിറവേറ്റാന്‍ പോകുന്നതെന്നും കുഴൽനാടൻ പറഞ്ഞു.

Continue Reading

Trending