Connect with us

More

കേരളത്തില്‍ ഉള്ളിക്ക് പൊന്നുവില: മനുഷ്യന്റെ തലക്ക് പുല്ലുവില- ടി.വി ഇബ്രാഹിം

Published

on

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനല്ല, കൊല്ലിക്കാനും തല്ലിക്കാനും പിന്നെ സമാധാനയോഗം സംഘടിപ്പിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രദ്ധയെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉള്ളിക്ക് പൊന്നുവില, മനുഷ്യന്റെ തലക്ക് പുല്ലുവില എന്നതാണ് കേരളത്തിലെ അവസ്ഥ. വിലവര്‍ധിക്കുമ്പോള്‍ വിപണിയിടപെടല്‍ നടത്താതെ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുന്നു. മുമ്പ് വിലക്കയറ്റമുണ്ടാകുമ്പോള്‍ ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറിനെ പഴിചാരിയിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ മോദിയെ പേടിച്ചിട്ടാണോയെന്ന് അറിയില്ല, മിണ്ടുന്നേയില്ല. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും കൂട്ടുനില്‍ക്കുന്ന സര്‍ക്കാറിന്റെ മുദ്രാവാക്യം വിലകൂട്ടിക്കോ, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നാണ്. സപ്ലൈകോപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും വിപണിവിലയേക്കാള്‍ കൂടുതല്‍ നല്‍കേണ്ടി വരികയാണ്. ലഭിക്കുന്നതാകട്ടെ ഗുണമേന്മയില്ലാത്ത സാധനങ്ങളാണെന്നും മാവേലിസ്റ്റോറില്‍ നിന്നും വാങ്ങിയ ഗുണംകുറഞ്ഞ ഗോതമ്പ്‌പൊടി സഭക്ക് മുമ്പാതെ പ്രദര്‍ശിപ്പിച്ച് ഇബ്രാഹിം പറഞ്ഞു.
വിലക്കയറ്റമില്ലെന്നാണ് അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയ ഭക്ഷ്യമന്ത്രി പറയുന്നത്. എന്നാല്‍ ചൊവ്വാഴ്ച സഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വിലക്കയറ്റമുണ്ടെന്ന് പറഞ്ഞ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും തൊട്ടാല്‍പ്പൊള്ളുന്ന വിലയാണ്. ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഓരോ മാര്‍ക്കറ്റിലും അരിക്ക് ഓരോ വിലയാണ്. ചാലയിലെ വിലയല്ല, മലബാറിലേത്. കേരളീയര്‍ പൊതുവെ ഉപയോഗിക്കുന്ന സുരേഖ, ജയ അരിക്ക് ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 32-34 രൂപയായിരുന്നത് ഇപ്പോള്‍ 50 രൂപയോളമായി. പച്ചരിക്ക് 30 രൂപയായിരുന്നത് ഇപ്പോള്‍ 46 രൂപയാണ്. പച്ചക്കറികള്‍ക്ക് മിക്കതിനും ഇരട്ടി വിലയാണ്. മലബാറില്‍ തക്കാളിയുടെ വില 120 രൂപയാണ്- ഇബ്രാഹിം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending