Connect with us

More

പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ പൊളിച്ചുമാറ്റണമെന്ന് ആര്‍.ഡി.ഒ

Published

on

പി.വി അന്‍വര്‍ എം.എല്‍.എ അനധികൃതമായി ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ കലക്ടര്‍ക്ക് ആര്‍.ഡി.ഒയുടെ ശുപാര്‍ശ. തടയണ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ അജീഷ് കുന്നത്ത് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തടയണ പൊളിച്ചു നീക്കുന്ന കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എം.എല്‍.എ ചീങ്കണ്ണിപ്പാലയില്‍ തടയണ നിര്‍മിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിര്‍മാണം. 2015 ജൂണ്‍, ജൂലൈ മാസങ്ങളിലായി നടന്ന തടയണ നിര്‍മാണത്തിന് യാതൊരു അനുമതിയും പഞ്ചായത്ത് നല്‍കിയിരുന്നില്ല. അനധികൃത തടയണ വിവാദമായതിനെ തുടര്‍ന്ന് തടയണ പൊളിച്ചുമാറ്റാന്‍ അന്നത്തെ കലക്ടര്‍ പി ഭാസ്‌കരന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ മടികാണിച്ച അധികൃതര്‍ നടപടി വൈകിപ്പിക്കാനും ശ്രമങ്ങള്‍ നടത്തി. തടയണ പൊളിച്ചുമാറ്റാന്‍ മലപ്പുറം ജില്ലാകലക്ടര്‍ 2015ല്‍ ഉത്തരവിട്ടതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ പൊളിച്ചുമാറ്റുന്നതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കിയതിന്റെയും രേഖകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തായിരുന്നു.

ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കെ തടയണ പൊളിച്ചു നീക്കുന്നതിനായി കഴിഞ്ഞ ആഴ്ചയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചത് സര്‍വീസ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കല്‍ വേഗത്തിലാക്കിയത്. 2015 ല്‍ തടയണ പൊളിച്ച് മാറ്റാന്‍ മലപ്പുറം കലക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കാതെ കീഴുദ്യോഗസ്ഥരുടെ യോഗം വിളിച്ചത് എം.എല്‍.എയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.

ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കലക്ടര്‍ക്കുള്ള റിപ്പോര്‍ട്ട് വൈകുമെന്ന് യോഗത്തിന് ശേഷം ആര്‍.ഡി.ഒ വ്യക്തമാക്കിയിരുന്നു. 2015ല്‍ തന്നെ അന്നത്തെ ജില്ലാ കലക്ടര്‍ നടപടിയെടുക്കാന്‍ പെരിന്തല്‍മണ്ണ സബ് കലക്ടറെ ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തടയണ പൊളിച്ച് മാറ്റുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി ആദ്യം പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. എന്നാല്‍ ഉത്തരവാദിത്തം ജലസേചന വകുപ്പിനാണെന്ന് ചൂണ്ടികാട്ടി ഒന്നര വര്‍ഷത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് പിന്‍മാറി. ഇതേ തുടര്‍ന്ന് ചുമതല ഏറ്റെടുത്ത ജലസേചന വകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനധികൃത തടയണ ഉരുള്‍പൊട്ടലിനും വന്‍തോതില്‍ മണ്ണൊലിപ്പിനും കാരണമാകുമെന്ന് നിലമ്പൂര്‍ ഡി.എഫ്.ഒ ഡോ. ആദലര്‍ഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് എം.എല്‍.എയെ സഹായിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending