Connect with us

Culture

മലയാളികളെ അറിയാത്ത സിനിമാസംഘം: ദ കേരള സ്റ്റോറി കേരളത്തെ അറിയാത്തവരുടെ കഥ !

ലവ് ജിഹാദും മലപ്പുറത്തെ വര്‍ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്‌റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !

Published

on

കെ.പി ജലീല്‍

കേരളത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള ഏതാനും പേര്‍ ചേര്‍ന്ന് നിര്‍മിച്ചെടുത്ത സിനിമയാണ് ദ കേരള സ്റ്റോറി. ഇതിലെ കഥാകൃത്തുക്കള്‍ മുതല്‍ സംവിധായകനും നിര്‍മാതാവും അഭിനേതാക്കളുമൊന്നും മലയാളികളോ കേരളത്തെ ശരിക്കും മനസ്സിലാക്കിയവരോ അല്ല. ഏതോ നാഗ്പൂരിലെ വര്‍ഗീയ പരീക്ഷണശാലയില്‍ നിര്‍മിച്ചെടുത്ത കെട്ടുകഥകളുടെ ആകത്തുകയാണ് ഈ സിനിമ.
മെയ് അഞ്ചിന് തീയേറ്ററുകളിലെത്തിക്കുന്ന സിനിമ പ്രധാനമായും ഉന്നം വെക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയം തന്നെ. കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ ഐ.എസിലേക്ക് തട്ടിക്കൊണ്ടുപോയി ഇസ്്‌ലാമിലേക്ക് മതം മാറ്റിയെന്ന് സിനിമയില്‍ പറയുന്നതുതന്നെയാണ് സിനിമയുടെ വര്‍ഗീയരാഷ്ട്രീയം വ്യക്തമാക്കുന്നത്. കഥയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാനാകാത്ത വിധം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കാനും മുന്‍മുഖ്യമന്ത്രിയുടെ അടക്കം പ്രസംഗങ്ങള്‍ കൊടുക്കാനും തയ്യാറായതിലൂടെ ഇതിന്റെ ഡോക്യുമെന്ററി ശൈലി പുറത്തുവരുന്നു.
മുമ്പ് കശ്മീര്‍ ഫയല്‍സ് എന്ന പേരില്‍ ഇറക്കിയ സിനിമ ലക്ഷ്യം വെച്ചതും കശ്മീരിലെ പണ്ഡിറ്റുകളുടെ ദൈന്യതയുടെ പേരില്‍ പടച്ചുവിട്ട വര്‍ഗീയഅജണ്ടതന്നെയാണിതിനും.
ദ കേരള സ്റ്റോറിയുടെ കഥയെഴുതിയത് മൂന്നുപേര്‍ ചേര്‍ന്നാണെന്നാണ് പറയുന്നത്. സെന്നും ഷായും സൂര്യപാല്‍ സിംഗും. സംവിധായകന്‍ സുദീപ്‌തോ സെന്‍. നിര്‍മാതാവ് വിപുല്‍അമൃത്‌ലാല്‍ ഷാ. ആദാ ശര്‍മ, യോഗിത ബിഹാനി, സോണിയാ ബലാനി, സിദ്ദി ഇദ്‌നാനി എന്നിവരാണ് നടിമാര്‍. ഇവരാണ് കേരളീയരായ മതംമാറ്റപ്പെട്ടവരായി വേഷമിട്ടിരിക്കുന്നത്. ഇതേ സംവിധായകന്‍ മുമ്പ് സ്‌നേഹത്തിന്റെ പേരില്‍ എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിരുന്നു. അതില്‍ 33000 ഹിന്ദുക്കളായ കേരളീയ വനിതകളെ ഐ.എസ്സിലേക്ക് തീവ്രവാദത്തിനായി കൊണ്ടുപോയെന്ന് പറഞ്ഞിരുന്നു. സിനിമയിലെത്തിയപ്പോള്‍ അത് 32000 ആയെന്ന വ്യത്യാസം മാത്രം. നാല് ഹിന്ദുസ്ത്രീകള്‍ മതംമാറിയതും അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷപ്പെട്ട് വന്ന് സംസാരിക്കുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരിലൊരാളാണ് 32000 സ്ത്രീകളെ മതംമാറ്റിയെന്ന് പറയുന്നത്. ഇതിന് തക്ക യാതൊരു തെളിവും പുറത്തോ സിനിമക്കകത്തോ പറയുന്നില്ല എന്നതാണ് കൗതുകകരം. ഇത് വിശ്വസിച്ച് ഇസ്്‌ലാമോഫോബിയ പ്രചരിപ്പിക്കല്‍ മാത്രമാണ് സിനിമക്കുപിന്നിലുള്ളവരുടെ ലക്ഷ്യമെന്ന ്‌വ്യക്തം. 32000 ഇല്ലെങ്കിലും അതില്‍ കുറച്ചെങ്കിലുമുണ്ടാകില്ലേ എന്ന് വരുത്തലാണ് ഗൂഢാലോചനക്കാര്‍. ജോസഫ് മാഷിന്റെ കൈവെട്ടിമാറ്റിയ തീവ്രവാദികളുടെ ഒറ്റപ്പെട്ട സംഭവം ഒരുസ്വകാര്യചാനലിലൂടെ ഇപ്പോള്‍ ഇസ്്‌ലാമോഫോബിയപോലെ പ്രചരിപ്പിക്കുകയാണ്. ഇതിനെല്ലാം പിന്നിലെ അജണ്ടയാണ് ചോദ്യംചെയ്യപ്പെടുന്നത.്പക്ഷേ കാര്യമായ പ്രതിഷേധം മുസ്്‌ലിം പക്ഷത്തുനിന്നല്ലാതെ മതേതരപക്ഷത്തുനിന്നോ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നോ ഉയര്‍ന്നുവരുന്നില്ലെന്നതാണ് ഖേദകരം. ലവ് ജിഹാദും മലപ്പുറത്തെ വര്‍ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്‌റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !

അതേസമയം സിനിമ നിരോധിക്കപ്പെട്ടില്ലെങ്കില്‍ അത് കാണുന്ന മലയാളികള്‍ തങ്ങള്‍ കേട്ടിട്ടില്ലാത്ത മതംമാറ്റ ഭീകരവാദ കഥ കണ്ട് ഊറിച്ചിരിക്കും. പക്ഷേ ഇത് കേരളത്തെ പുറംലോകത്ത് ബോധപൂര്‍വം ഇകഴ്ത്തിക്കാട്ടുമെന്ന വസ്തുതയാണ് മറക്കാനാകാത്തത്.

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Trending