Connect with us

kerala

സംശയമുള്ളവര്‍ പറഞ്ഞു തരണം, നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും സി.പി. എം പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.

Published

on

ഖാദര്‍ പാലാഴി

തെരഞ്ഞെടുപ്പാന്‍ കാലത്ത് വര്‍ഗീയത കുത്തിയിളക്കിയാല്‍ വോട്ട് കുമിഞ്ഞുകൂടും എന്ന പരീക്ഷണം രാജ്യമാകെ വിജയിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നത് ബി.ജെ.പി ആണെങ്കിലും സി.പി. എം അക്കാര്യത്തില്‍ നിഷ്‌ക്കളങ്കരാണ് എന്ന് പിറകോട്ട് തിരിഞ്ഞു നോക്കുന്നവരാരും പറയില്ല. അത് പറയും മുമ്പ് ഒരു ഗുജറാത്ത് പരീക്ഷണത്തെക്കുറിച്ച് പറയാം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന് നരേന്ദ്ര മോദി പ്രചാരണ കാലത്ത് പറഞ്ഞു നടന്നിരുന്നു. അതിനായി മന്‍മോഹന്‍സിംഗ് പാക്കിസ്താന്‍ കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് കൂടി മോദി പറഞ്ഞതോടെ മിക്ക ബാലറ്റ് പെട്ടികളും തുറന്ന് നോക്കിയപ്പോള്‍ താമര മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ 2016 ല്‍ കുഞ്ഞാലിക്കുട്ടി – കുഞ്ഞുമാണി – കുഞ്ഞൂഞ്ഞ് എന്ന് പറഞ്ഞ് നടന്നിരുന്നത് പൂജനീയ ‘ഋഷിതുല്ല്യന്‍’ ആയിരുന്നില്ല. ലക്ഷ്യം ഹിന്ദു വോട്ട് സമാഹരണമായിരുന്നു.
എന്നാല്‍ 2021 ആയപ്പോഴേക്ക് കേരളത്തില്‍ ക്രിസ്ത്യന്‍ – മുസ്ലിം ബന്ധത്തില്‍ വിള്ളല്‍ വീണു. അപ്പോള്‍ പിന്നെ പ്രചാരണ മുദ്രാവാക്യം ഉടച്ചു വാര്‍ക്കണം. ഉടച്ചു വാര്‍ത്തു. ഡഉഎ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞു നടന്നിരുന്നത് പൂജനീയ വത്സന്‍ തില്ലങ്കേരി ആയിരുന്നില്ല. അദ്ദേഹത്തിന്റെ നാട്ടിലുള്ള മറ്റൊരാളായിരുന്നു. ഫലമോ ഒരു ചൂണ്ടയിട്ടപ്പോള്‍ രണ്ട് മീന്‍ കൊത്തി. ഹിന്ദു വോട്ടിനൊപ്പം ക്രിസ്ത്യന്‍ വോട്ടും കിട്ടി. സംശയമുള്ളവര്‍ പറഞ്ഞു തരണം നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് .
വര്‍ഗീയത ഇളക്കി മറിച്ച് വോട്ടാക്കുന്നതില്‍ സി.പി.എമ്മിന് പക്ഷേ ഒരു സെക്യൂലര്‍ സമീപനമുണ്ട്. തരാതരം എല്ലാ വര്‍ഗീയതയേയും അത് ഇളക്കി മറിക്കും.
കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് കുറച്ച് മുമ്പ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ കേരളമാകെ ഞെട്ടിത്തെറിച്ചു. ലക്ഷ്യം നടേ പറഞ്ഞത് തന്നെ. 1980 കളിലെ ശരീഅത്ത് വിവാദ കാലത്ത് പാര്‍ട്ടിക്ക് ഹൈന്ദവ വോട്ട് കിട്ടിയെങ്കില്‍ കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള ഏക സിവില്‍ കോഡ് വിവാദത്തില്‍ പാര്‍ട്ടി ലക്ഷ്യമാക്കുന്നത് മറ്റൊരു വോട്ടാണ്. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടി കളിക്കുന്ന കളികളില്‍ തിരിച്ച് പിടിക്കാനില്ലാത്ത വിധം ഹിന്ദു വോട്ടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു.
ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending