Connect with us

kerala

ഖാലിദ് ഗുരുക്കളുടെ കോല്‍ക്കളി ജീവിതത്തിന് അഞ്ചു പതിറ്റാണ്ട്

പാരമ്പര്യമായി കൈമുതലായി കിട്ടിയ കോല്‍ക്കളി കൊയിലാണ്ടി ബീച്ച് റോഡില്‍ കോപ്ര പാണ്ടിക ശാലയില്‍ താമസിക്കുന്ന അറുപത്തി രണ്ടുകാരനായ കെ വി ഖാലിദ് ഗുരുക്കള്‍ക്ക് ജീവനാണ്.

Published

on

കോഴിക്കോട്: പാരമ്പര്യമായി കൈമുതലായി കിട്ടിയ കോല്‍ക്കളി കൊയിലാണ്ടി ബീച്ച് റോഡില്‍ കോപ്ര പാണ്ടിക ശാലയില്‍ താമസിക്കുന്ന അറുപത്തി രണ്ടുകാരനായ കെ വി ഖാലിദ് ഗുരുക്കള്‍ക്ക് ജീവനാണ്. പിതാവിന്റെ ജേഷ്ടന്‍ ഖാദര്‍ ഗുരുക്കളുടെ പ്രേരണയിലാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍ മമ്മു ഗുരുക്കളില്‍ നിന്ന് കോല്‍ക്കളി പഠിച്ചത്. മാപ്പിള സ്‌കൂളിലെ അഞ്ചാം തരം പഠനം പാതി വഴി നിര്‍ത്തി വീട്ടില്‍ പട്ടിണി കാരണം പതിമൂന്നാം വയസ്സു മുതല്‍ കടലില്‍ പോവലായിരുന്നു. പലപ്പോഴും ജോലിക്ക് പോകാതെ തറവവാട്ടില്‍ മൂത്താപ്പയുടെ കീഴിലുള്ള കോല്‍ക്കളി പരിശീലനം നോക്കിയിരുന്നു കമ്പം തോന്നുകയായിരുന്നു. പിതാവിന് ജോലിക്ക് പോവതെ കോല്‍ക്കളി പരിശിലനം നടത്തുന്നതിനോട് വിയോജിപ്പായിരുന്നു. ഇടക്കിട ജോലിയും കോല്‍ക്കളി പരിശീലനവുമായി വര്‍ഷങ്ങള്‍ കടന്നു. 16 മാത്തെ വയസ്സില്‍ ഈ കലാരൂപം പൂര്‍ണമായും സ്വയത്തമാക്കുകയും ചെയ്തു. മുത്താപ്പയുടെ ശിഷ്യനായ മമ്മു ഗുരുക്കളുടെ കൂടെ വിവിധ സ്ഥലങ്ങളിലെ വിവാഹം,സമ്മേളനങ്ങള്‍, സ്‌കൂള്‍, കോളജ്, മദ്രസ വാര്‍ഷികം, നബിദിനം എന്നി പരിപാടികളില്‍ കോല്‍ക്കളി അവതരിപ്പിക്കാനും കഴിഞ്ഞു.

1989 ല്‍ പ്രിയ ഗുരുനാഥന്‍ മമ്മു ഗുരുക്കളുടെ വിയോഗത്തോടെ കൊയിലാണ്ടി താലൂക്കിലെ ഉള്ളിയേരി പറമ്പിന്റെ മുകളില്‍ അദ്ദേഹം പരിശീലിപ്പിച്ച 20 പേര്‍ അടങ്ങുന്ന സംഘത്തിന് പഠന പൂര്‍ത്തിയാക്കി അരങ്ങില്‍ എത്തിച്ചാണ് കോല്‍ക്കളിയുടെ ഗുരുവായി മാറുന്നത്. 1990ലാണ് ആദ്യമായി കൊയിലാണ്ടി മാപ്പിള സ്‌കൂളില്‍ കലോത്സവത്തിന് 14 പേരെ രണ്ട് മാസത്തെ കഠിന പ്രയത്‌നത്തിലൂടെ പഠിപ്പിച്ചത്. ഇവരെ സബ് ജില്ലാ വരെ എത്തിക്കാനും സാധിച്ചു. 1995 ലെ സ്‌കൂള്‍ കലോത്സവത്തില്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്‌കൂളിന് ജില്ലയില്‍ എ ഗ്രേഡും, 1998ല്‍ കുറ്റിപ്പുറത്ത് നടന്ന സംസ്ഥാന ഹയര്‍സെക്കണ്ടറി കലോത്സവത്തില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്‌കൂളിന് എ ഗ്രേഡും തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ മാനന്തവാടി ദ്വാരക സ്‌കൂളിനും എ ഗ്രേഡും ഖാലിദ് പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കണ് ലഭിച്ചത്.

2003 മുതല്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശിനം നല്‍കുന്നത്. 2007 മുതല്‍ 15 കൊല്ലമായി കോഴിക്കോട് ജില്ലയില്‍ നിന്ന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറിക്ക് സംസ്ഥനാ തലത്തില്‍ എ ഗ്രേഡ് ലഭിക്കുന്നു. ഇത്തവണ തിരുവങ്ങൂര്‍ സ്‌കൂളിനും, കണ്ണൂര്‍ സി എച്ച് എം സ്‌കൂളിനും എഗ്രേഡ് ലഭിച്ചു. കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റികളിലെ വിവിധ കോളജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനം നല്‍കി ഫെസ്റ്റുകളില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

കോല്‍ക്കളി എന്ന് കല രൂപത്തെ നില നിര്‍ത്താനായി കെ ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘം എന്ന് പേരില്‍ പരിശീലനം കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ആയിര കണക്കിന് പേര്‍ക്ക് കോല്‍ക്കളി പരിശീലനം നല്‍കാന്‍ സാധിച്ചു. വടകരയില്‍ നിന്ന് കൊയിലാണ്ടില്‍ വിവാഹം ചെയ്ത പൈതല്‍ മരക്കാരാണ് മൂത്താപ്പയായ ഖാദര്‍ ഗുരുക്കള്‍ക്ക് കോല്‍ക്കളി പഠിപ്പിച്ചത്. ഈ കല കൊയിലാണ്ടിയില്‍ അന്യം നിന്ന് പോകാതിരിക്കാന്‍ മക്കളായ മുഹമ്മദ് ആഷിഖ്, മുഹമ്മദ് അന്‍ഷിഫ്, മുഹമ്മദ് റാഫി എന്നീ മൂന്ന് പേരും ഇതിനകം അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

kerala

താനൂര്‍ കസ്റ്റഡികൊലപാതകം: പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published

on

മലപ്പുറം: തനൂര്‍ കസ്സഡികൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ അല്‍ബിന്‍ അഗസറ്റിന്‍, മൂന്നാം പ്രതി വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍ സാഫ് സംഘത്തിലെ ഉദ്യേഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ണ് മരണ മെന്നായിരുന്നു ആരോപണം.

Continue Reading

kerala

ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; പൗരത്വ കേസുമായി വലഞ്ഞ് കെഎസ് ഹംസ

കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്

Published

on

കേരളത്തിലെ ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല. പൗരത്വ കേസുമായി വലഞ്ഞ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് കെ.എസ് ഹംസക്ക് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും വാക്കായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഈ വാഗാദനം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പൗരത്വ സമര കാലത്ത് ധര്‍ണ നടത്തിയതിന് വരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുകയാണ് കേരള പോലീസ്. മതസംഘടനകളില്‍ പെട്ടവരും രാഷ്ട്രീയ നേതാക്കളും ഈ കേസുകള്‍ കൊണ്ട് വലഞ്ഞിരിക്കുകയാണ്.

Continue Reading

kerala

ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്

Published

on

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് വേനൽ മഴ പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending