Connect with us

india

കാലുകൾക്കല്ലേ പരിമിതി; കലകൾക്കെന്ത് അതിർത്തി ?

ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം

Published

on

ജാസിം ചുള്ളിമാനൂർ

ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം. അടുത്തേക്ക് വരുന്ന ഓരോ കലാസ്നേഹികളെയും അവൾ പുഞ്ചിരിച്ചു കൊണ്ടാണ് വരവേൽക്കുന്നത്. നടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിലെല്ലാം അവളുടെ കരവിരുതുകൾ ചെന്നെത്തുന്നുണ്ട്. കാലുകൾക്കല്ലേ നടന്നുചെല്ലാൻ അതിർത്തിയുള്ളു. ചിത്രങ്ങൾക്ക് എവിടെയും കയറിച്ചെല്ലാമല്ലേ..
കലയും കായികവും സിനിമയും രാഷ്ട്രീയവും എല്ലാം അവളുടെ വരയിൽ സംസാരിക്കുന്നുണ്ട്. എത്ര മനോഹരമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പിണറായി വിജയനെയുമൊക്കെ വരച്ചു വെച്ചിരിക്കുന്നത്. സച്ചിനും മെസിയും കപ്പടിച്ച സന്തോഷത്തോടെയാണ് നോക്കി നിൽക്കുന്നത്.

ദിയാ ഫാത്തിമ മുക്കം ആനയംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ്.എസ് സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയാണ്. പക്ഷേ ദിയയുടെ വരകൾ ഒരിക്കലും ഏഴാം ക്ലാസ് വിദ്യാർഥിനിയുടേതാണെന്ന് പറയില്ല. അത്രയും മനോഹരം. ഏതു കലാ സ്നേഹിതയും ഒരു നിമിഷം നോക്കി നിർത്തും.

ചെറുപ്പം മുതലേ വരയുടെ ലോകത്തവൾ കയ്യൊപ്പ് പതിപ്പിക്കുന്നുണ്ട്. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത് രണ്ടു വർഷക്കാലം വീട്ടിനുള്ളിലാക്കിയ കൊറോണ സമയത്തായിരുന്നു. കലകളെ എങ്ങനെ തളച്ചിടാനാണ്? കൂടുതൽ ചിത്രങ്ങൾ കടലാസിൽ നിറഞ്ഞു തുടങ്ങി. മെസിയും മോഹൻലാലും മന്ത്രിമാരും വരയിൽ ഇടം നേടി. എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന ചോദ്യത്തിൽ പുഞ്ചിരിയോടെ എണ്ണാൻ കഴിഞ്ഞിട്ടില്ലെന്ന മറുപടിയായിരുന്നു.

അഞ്ച് മുതൽ ലിജു ടീച്ചർ തിരിച്ചറിഞ്ഞു.
…………
ദിയ ഫാത്തിമ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലിജു ടിച്ചർ മോളുടെ കഴിവ് തിരിച്ചറിയുന്നത്. പരിസ്ഥിതി ദിനത്തിന് ചിത്രം വരച്ചു കൊണ്ടുവന്നതിൽ ഏറ്റവും മികച്ചത് ദിയയുടെ ചിത്രമായിരുന്നു. അന്നു മുതൽ നൽകി തുടങ്ങിയ പിന്തുണയും സ്നേഹവും ഇന്ന് കലോത്സവ നഗരിയിലെ പ്രദർശന വേദി വരെ എത്തിനിൽക്കുന്നു.

ദിയയെ കുറിച്ച് പിന്നെയും പറഞ്ഞു. എല്ലാവരോടും നല്ല സ്നേഹമാണ്. നല്ലത് പോലെ മൈലാഞ്ചി വരയ്ക്കും. മാപ്പിളപ്പാട്ടും പാടും. സ്കൂൾ കലോത്സവത്തിൽ കഴിയുന്ന പരിപാടികളിലെല്ലാം പങ്കെടുക്കും. വീട്ടുകാരും നൽകുന്ന പിന്തുണ വളരെ വലുതാണ്. രാവിലെ ഉമ്മയാണ് സ്കൂളിൽ കൊണ്ടു വിടുന്നത്. വൈകുന്നേരം മോളെ കൂട്ടാൻ സ്കൂൾ വിടുമ്പോഴേക്കും പുറത്ത് കാത്ത് നിൽക്കുന്നുണ്ടാകും. ഉപ്പ നാട്ടിൽ ചെറിയ കച്ചവടമാണ്. ഉപ്പയും ഉമ്മയും അനിയനും ഇത്തയും അടങ്ങുന്ന ചെറിയ കുടുംബത്തിലെ വലിയ സ്വപ്നമാണ് ദിയ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending