Connect with us

kerala

‘ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ അടച്ചിടേണ്ടി വരും’: ആരോഗ്യമന്ത്രി കെകെ ശൈലജ

‘മറ്റൊരു സംസ്ഥാനത്തെക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ട സംസ്ഥാനമാണ് കേരളം. ആ ഒരു ഗൗരവം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.’ മന്ത്രി പറഞ്ഞു. മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്ത് ഭീഷണിയാകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമായവരുടെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കേരളം.’ രാജ്യത്തു തന്നെ ജനസംഖ്യയില്‍ പ്രായമായവരുടെ ശതമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും ജനസംഖ്യയുടെ 15 ശതമാനം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ഇത് 18 ശതമാനം വരെയാണ്. മന്ത്രി ഓര്‍മിപ്പിച്ചു. ഇത് നല്ലകാര്യമാണ്. പക്ഷെ പകര്‍ച്ചവ്യാധിയുടെ കാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ പ്രായമായവരിലേയ്ക്ക് രോഗം കടന്നു ചെല്ലും.’

Published

on

തിരുവനന്തപുരം: ലോക്ഡൗണിനെക്കുറിച്ചും കോവിഡ് വ്യാപനത്തെ കുറിച്ചും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗമാണെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ ഇല്ലാതെ വരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

‘മറ്റൊരു സംസ്ഥാനത്തെക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ട സംസ്ഥാനമാണ് കേരളം. ആ ഒരു ഗൗരവം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.’ മന്ത്രി പറഞ്ഞു. മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്ത് ഭീഷണിയാകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമായവരുടെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കേരളം.’ രാജ്യത്തു തന്നെ ജനസംഖ്യയില്‍ പ്രായമായവരുടെ ശതമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും ജനസംഖ്യയുടെ 15 ശതമാനം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ഇത് 18 ശതമാനം വരെയാണ്. മന്ത്രി ഓര്‍മിപ്പിച്ചു. ഇത് നല്ലകാര്യമാണ്. പക്ഷെ പകര്‍ച്ചവ്യാധിയുടെ കാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ പ്രായമായവരിലേയ്ക്ക് രോഗം കടന്നു ചെല്ലും.’

കേരളത്തിന്റെ ജനസാന്ദ്രത ഉയര്‍ന്നതാണെന്നും ഇത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ചതുരശ്ര കിലോമീറ്ററില്‍ 860 പേരാണ് സംസ്ഥാനത്ത് അധിവസിക്കുന്നത്. കോമോര്‍ബിഡിറ്റി അഥവാ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവുമധികം ഉള്ളത് കേരളത്തിലാണെന്നും ഇത് മരണനിരക്ക് കൂടാന്‍ ഇടയാക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേയ്ക്ക് പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രി ആ സാഹചര്യം നമുക്ക് പാഠമാകണെന്ന് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും കൊവിഡ് വന്നു പൊയ്‌ക്കോട്ടെ എന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. ‘ഇസ്രയേല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഷട്ട് ഡൗണിലേയ്ക്ക് പോകാന്‍ തുടങ്ങിയിരിക്കുന്നു’. മന്ത്രി പറഞ്ഞു. ‘നിസ്സാരമായി തള്ളിക്കളയേണ്ടതല്ല, ഗൗരവത്തോടെ കാണേണ്ടതാണ് കൊവിഡ് 19.’ ആരോഗ്യമന്ത്രി വ്യക്തമാക്കി.

യുവാക്കള്‍ക്ക് കൊവിഡ് ബാധിക്കില്ലെന്ന ധാരണ തെറ്റാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 656 പേരാണ് കൊവിഡ് 19 ബാധിച്ചു മരിച്ചത്. ഇതില്‍ 72 ശതമാനം പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. എന്നാല്‍ മരിച്ചവരില്‍ 28 ശതമാനം പേര്‍ ചെറുപ്പക്കാരാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ‘അതുകൊണ്ട് ചെറുപ്പക്കാരെ കൊവിഡ് മരണം കീഴടക്കില്ല എന്ന ചിന്തയുണ്ടെങ്കില്‍ അത് തെറ്റാണ്.’ മന്ത്രി വ്യക്തമാക്കി. ഏറ്റവുമധികം രോഗം ബാധിച്ചത് 20 വയസ്സ് മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവരിലാണെന്നും ‘കൊവിഡ് ഏറ്റവുമധികം പരത്തുന്നത് ചെറുപ്പക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

kerala

‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

Published

on

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.

 

Continue Reading

Trending