Connect with us

Culture

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കേരള സര്‍വകലാശാലയിലെ അധ്യാപികയോട് ചെയ്തത്

Published

on

“ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.”
“ഈ 200 പേർ ഇരിക്കുമ്പോൾ എ സി പോലും വർക്ക് ചെയ്തിരുന്നില്ല. മൊത്തം sweat ചെയ്ത് ശരീരമാകെ നനഞ്ഞ് കുളിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഓരോ മുടിയായിട്ട് ഇടക്കിടക്ക് ഇങ്ങനെ പിടിച്ച് വലിക്കുകയാ.പേന വച്ച് എന്റെ മുതുകിൽ ഇങ്ങനെ കുത്തകയായിരുന്നു. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഉറക്കെ ചെവിയിൽ ചീത്ത വിളിക്കുക; എയർ ഡ്രം പൊട്ടുന്ന പോലെ ചീത്ത വിളിക്കുക “,

ഇത് കേരള സർവ്വകലാശാലയിലെ സ്റ്റുഡന്റ് സർവീസസ് ഡയറക്ടറായിരുന്ന ഡോ.ടി.വിജയലക്ഷ്മിയുടെ വാക്കുകളാണ്. 2017 മാർച്ച് 30ന് ഒരു സി പി എം സിന്റിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ, സർവ്വകലാശാലയിലെ പിവിസിയുടെ മുറയിൽ വച്ച് 200 ഓളം എസ് എഫ് ഐ പ്രവർത്തകരിൽ നിന്നേറ്റ 3 മണിക്കൂർ നീണ്ട അതിക്രൂരമായ മാനസിക-ശാരീരിക പീഢനത്തിന്റെ കാഠിന്യം ഓർത്തെടുക്കുകയായിരുന്ന ഡോ.ടി വിജയലക്ഷ്മി.

ആ സിന്റിക്കേറ്റ് അംഗം പറഞ്ഞത് ഇങ്ങെന ആയിരുന്നു എന്ന് ഡോ.വിജയലക്ഷ്മി ഓർക്കുന്നു:
” ഡയറക്ടർ ആരാണ് എന്നാണ് വിചാരിക്കുന്നത്? നിങ്ങൾ വെറും ഒരു ശിപായി മാത്രമാണ്.( അനേകം തവണ ഇങ്ങനെ പറഞ്ഞു ).നിങ്ങൾ ഒരു സ്ത്രീയായി പോയി. അല്ലെങ്കിൽ കൊന്ന് കളയുമായിരുന്നു. ഇന്ന് ഈ ബില്ലും ചെക്കും ഒപ്പിട്ട് തന്നില്ലെങ്കിൽ ഇവിടെ നിന്നും ജീവനോടെ പുറത്ത് പോവില്ല”.

തന്നെ പിടിച്ചിരുത്തി മറ്റു പെൺകുട്ടികളെ അണിനിരത്തി അവരെ കൊണ്ട് തന്റെ ചെവിയിൽ കേട്ടാലറക്കുന്ന തെറി വിളിപ്പിക്കുകയായിരുന്നു, ഡോ.വിജയലക്ഷ്മി പറയുന്നു. ഞാനും വിസിയും തമ്മിൽ അവിഹിതം ഉണ്ടെന്ന് വരെ പെൺകുട്ടികൾ പറഞ്ഞു. സിനിമാപ്പാട്ട് പാടിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു, അവർ തുടർന്നു.
ഇതെല്ലാം പ്രോത്സാഹിപ്പിച്ച് മുന്നിൽ നിന്നത് സിന്റിക്കേറ്റ് അംഗമായിരുന്നു. ഇതിനിടെ മുറിക്ക് പുറത്ത് വന്ന പോലീസിനെ ഈ സിന്റിക്കേറ്റ് അംഗം വിരട്ടി ഓടിച്ചു.

ആരാണ് ആ സിന്റിക്കേറ്റ് അംഗം എന്നറിയണ്ടേ?

അദ്ദേഹമാണ് ഡി വൈ എഫ് ഐ യുടെ പുതിയ സംസ്ഥാന സെക്രട്ടറി എ എ റഹീം !!!

കേരളത്തിന്റെ ഏറ്റവും വലിയ യുവജന സംഘടനയുടെ അമരക്കാരനായ എ എ റഹീം !!!

ലിംഗനീതി,സ്ത്രീ സമത്വം, സ്ത്രീ സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന വനിതാ മതിലിന്റെ മുഖ്യ സംഘാടകനായ എ എ റഹീം !!

ചാനലുകളിൽ ഇരുന്ന് എതിരാളികൾക്കെതിരെ ഗർജ്ജിക്കുന്ന എ എ റഹീം !!!

നിരാലംബയായ ഒരു വനിതയെ,
അതും ഒരു മുതിർന്ന അദ്ധ്യാപികയെ,

മണിക്കൂറുകളോളം 200 ഓളം പേരുടെ നടുവിലിട്ട് മാനസികമായും ശാരീരികമായും പീഢിപ്പിക്കുക,
അവരെ കേട്ടറക്കുന്ന തെറി പെൺകുട്ടികളെക്കൊണ്ട് വിളിപ്പിക്കുക,
ആ അദ്ധ്യാപികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക,

ഇതൊക്കെ ചെയ്യുകയും ചെയ്യിക്കുകയും ചെയ്തയാളാണ് എ എ റഹിം !!

ഐപിസിയിലെ 351,503,506 എന്നീ വകുപ്പുകൾ പ്രകാരം തടവ് ശിക്ഷ ലഭിക്കേണ്ട ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്ത ഈ റഹീം ആണ്,

സ്ത്രീ സുരക്ഷയെ കുറിച്ചും, ലിംഗനീതിയെ കുറിച്ചും, സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും നാട് നീളെ പ്രസംഗിച്ച് നടക്കുന്നത് !!!

പക്ഷേ പിണറായി സർക്കാർ ഭരണത്തിലിരിക്കുമ്പോൾ റഹീമിന് ഒട്ടും ഭയക്കേണ്ടതില്ല.

ഡോ.വിജയലക്ഷ്മി നൽകിയ കേസ് പിൻവലിക്കാൻ സർക്കാർ ശക്തമായ നീക്കം നടത്തുകയാണ് !!

വനിതാ മതിൽ നീണാൾ വാഴട്ടെ !!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending