Connect with us

More

അറിഞ്ഞിരിക്കാം പ്രതിരോധിക്കാം സ്‌ട്രോക്കിനെ

Published

on

തലച്ചോറിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ തന്നെ അടിയന്തിര വൈദ്യസഹായം വേഗത്തിൽ ലഭിക്കുന്നത് മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും കുറയ്ക്കാനും സഹായിക്കും.
പ്രധാനമായും മൂന്ന് തരത്തിലാണ് സ്ട്രോക്കിനെ തരം തിരികാറുള്ളത്.

1. ബ്ലോക്കേജ് (ഇസ്‌കെമിക് സ്‌ട്രോക്ക്):
മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് ഇസ്കെമിക് സ്ട്രോക്ക്. ഇത് മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയുകയും മസ്തിഷ്ക കോശങ്ങൾ മിനിറ്റുകൾക്കുള്ളിൽ നശിക്കാനും കാരണമാകുന്നു.
2.രക്തസ്രാവം (ഹെമറാജിക് സ്ട്രോക്ക്)
മസ്തിഷ്കത്തിലെ രക്തക്കുഴലുകളിൽ നേർത്ത ചോർച്ചയോ പൊട്ടിലോ മൂലം തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രക്തം മസ്തിഷ്ക കോശങ്ങളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
3.ക്ഷണികമായ ഇസ്കെമിക് അറ്റാക്ക് (TIA അല്ലെങ്കിൽ “മിനി-സ്ട്രോക്ക്”) 24 മണിക്കൂറിനുള്ളിൽ സ്വാഭാവികമായി പരിഹരിക്കപ്പെടുന്ന താൽക്കാലിക തടസ്സമാണ് ഇത്.

 

സ്‌ട്രോക്കിൻ്റെ പ്രധാന ലക്ഷണങ്ങൾ:

മുഖത്തോ കൈയിലോ കാലിലോ പെട്ടെന്നുള്ള ബലഹീനത അല്ലെങ്കിൽ മരവിപ്പ്,പെട്ടെന്നുള്ള ആശയക്കുഴപ്പം, സംസാരിക്കുന്നതിനോ സംസാരം മനസ്സിലാക്കുന്നതിനോ ബുദ്ധിമുട്ട്. കാണാനുള്ള ബുദ്ധിമുട്ട്,
പെട്ടെന്നുള്ള കഠിനമായ തലവേദന.തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിൽ അടിയന്തിര മെഡിക്കൽ സഹായം ലഭ്യമാക്കണം. ഓർക്കുക നേരത്തെയുള്ള തിരിച്ചറിയലും ചികിത്സയും സ്ട്രോക്ക് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലും ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്. ഇതിന് വേണ്ടി സ്ട്രോക്കിൻ്റെ കോഡ് നമുക്ക് ഓർത്തുവെക്കാം.

ആക്ട് F.A.S.T.
1.(F- Face) വ്യക്തിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. അവരുടെ മുഖത്തിൻ്റെ ഒരു വശങ്ങളിലുണ്ടാവുന്ന മാറ്റം ശ്രദ്ധിക്കുക
2. കൈ: രണ്ട് കൈകളും ഉയർത്താൻ വ്യക്തിയോട് ആവശ്യപ്പെടുക. ബാലൻസ് നഷ്ടപ്പെട്ട് കൈ താഴേക്ക് നീങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
3. (S- Speech) ലളിതമായ വാചകം ആവർത്തിക്കാൻ വ്യക്തിയോട് ആവശ്യപ്പെടുക. അവരുടെ സംസാരം മങ്ങിയതാണോ അതോ മനസ്സിലാക്കാൻ പ്രയാസമാണോ എന്ന് അറിയാൻ വേണ്ടിയാണിത്.
4. (T- Time) മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ സമയമാണ് പ്രധാനം. അടിയന്തര മെഡിക്കൽ സേവനങ്ങൾ ഉടൻ ലഭ്യമാക്കണം.

സ്ട്രോക്കിന് കാരണമാവുന്ന ഘടകങ്ങൾ:

ഉയർന്ന രക്തസമ്മർദ്ദം,
ഉയർന്ന കൊളസ്ട്രോൾ,
പ്രമേഹം,പുകവലി,
പൊണ്ണത്തടി,ശാരീരിക നിഷ്ക്രിയത്വം അഥവാ ജീവിത ശൈലി തുടങ്ങിയ ഘടകങ്ങൾ സ്‌ട്രോക്കിന് കാരണമാകുന്നുണ്ട്.

ചികിത്സ

എമർജൻസി മെഡിക്കൽ സർവീസുകളെ (ഇഎംഎസ്) ഉടൻ ബന്ധപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു വേണ്ടി രോഗ ലക്ഷണം കണ്ടാൽ ഏറ്റവും ചുരുങ്ങിയത് സി ടി സ്കാൻ സൗകര്യമെങ്കിലുംമുള്ള ആശുപത്രികളിൽ രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുകയാണ് വേണ്ടത് . മരുന്ന്, ശസ്ത്രക്രിയ അല്ലെങ്കിൽ എൻഡോവാസ്കുലർ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള പരിചരണങ്ങളും ശാരീരികവും തൊഴിൽപരവും സ്പീച്ച് തെറാപ്പിയും ഉൾപ്പെടെയുള്ള പുനരധിവാസവും ചികിത്സയിൽ ഉൾപ്പെടുന്നു.

പ്രതിരോധ മാർഗങ്ങൾ

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ നിയന്ത്രിക്കുക.
പതിവായി വ്യായാമം ചെയ്യുക.ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക.പുകവലി ഒഴിവാക്കുക.മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.

തയ്യാറാക്കിയത്;
ഡോ.അബ്ദുറഹിമാൻ.കെ പി
ന്യൂറോളജി വിഭാഗം മേധാവി&
സീനിയർ കൺസൾട്ടൻ്റ്
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ
കോഴിക്കോട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

Published

on

കൊച്ചി:  സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന (സിംഗിൾ യൂസ്) പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് മേഖലകളിലാണ് നിരോധനം.

പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

റെയില്‍വെയ്‌ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

Continue Reading

kerala

പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

Published

on

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം.

എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Published

on

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Reading

Trending