Connect with us

kerala

വേഷം മാറി വന്ന ഡിസിപിയോട് വനിതാ പൊലീസ് ചെയ്തത്; തിരിച്ച് ഡിസിപി പണി കൊടുത്തത്; അനന്തരം ഡിസിപിക്ക് ആഭ്യന്തര വകുപ്പിന്റെ രൂക്ഷ വിമര്‍ശനം

ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ പെരുമാറ്റം അതിരു കടന്നു പോയെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി

Published

on

കൊച്ചി: മഫ്തിയില്‍ പൊലീസ് സ്റ്റേഷനിലേക്കു വന്ന ഡിസിപിയെ തടഞ്ഞ പാറാവുകാരനെ സ്ഥലം മാറ്റിയതില്‍ ആഭ്യന്തര വകുപ്പിന്റെ വിമര്‍ശനം. ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ പെരുമാറ്റം അതിരു കടന്നു പോയെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനിലേക്ക് മഫ്തിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്നതായിരുന്നു ഡിസിപി ഐശ്വര്യ ഡോങ്‌റെ. സ്റ്റേഷനില്‍ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥക്ക് ഈ വന്നതാരാണെന്ന് മനസിലായില്ല. അവര്‍ ഡിസിപിയെ തടഞ്ഞു നിര്‍ത്തി അകത്തേക്കു കയറുന്നതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലുകള്‍ നടത്തി. യൂണിഫോമില്‍ അല്ലാത്തതിനാല്‍ അവര്‍ക്ക് ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥയാണെന്ന് മനസിലായതേയില്ല. മാത്രവുമല്ല, പുതുതായി ചുമതലയേറ്റ ഡിസിപിയായതിനാല്‍ മുഖപരിചയവും ഇല്ലായിരുന്നു. പിന്നാലെയാണ് ഡിസിപിയെയാണ് താന്‍ തടഞ്ഞതെന്ന് വനിതാ പൊലീസിന് മനസിലായത്.

ഇതോടെ സംഭവത്തില്‍ ഡിസിപി വനിതാ പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് വിശദീകരണം തേടി. ഇത് തൃപ്തികരമല്ലാതിരുന്നതിനാല്‍ അവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റി. രണ്ടു ദിവസത്തേക്കാണ് സ്ഥലം മാറ്റം. യൂണിഫോമില്‍ ആയിരുന്നില്ലെങ്കിലും താന്‍ ഔദ്യോഗിക വാഹനത്തില്‍ വന്നത് ശ്രദ്ധിച്ചില്ല എന്നായിരുന്നു ഡിസിപിയുടെ ന്യായം.

കഴിഞ്ഞദിവസമായിരുന്ന വിവാദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഐശ്വര്യ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്. ഈ സംഭവത്തിലാണ് ആഭ്യന്തര വകുപ്പിന്റെ താക്കീത്. തിരക്കേറിയ കൊച്ചി നഗര പരിധിയിലെ സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് ഐശ്വര്യക്ക് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പു നല്‍കി.

ഡിസിപിയുടെ നടപടിക്കെതിരെ പൊലീസുകാര്‍ക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂണിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് പൊലീസുകാര്‍ ചോദിക്കുന്നു. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോള്‍ സ്റ്റേഷനിലേക്ക് വരുന്നയാളെ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി കാണില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി ഡിസിപിയായി ഐശ്വര്യ ചുമതലയേറ്റത്.

 

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending