Connect with us

kerala

കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ്ങ് കേസ്; പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറിയിരിക്കുന്നു; പി കെ നവാസ്

എസ്എഫ്‌ഐയുടെ നഴ്‌സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്.

Published

on

കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിലെ പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എസ്എഫ്‌ഐയുടെ നഴ്‌സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന രാഹുല്‍ രാജ് ഉള്‍പ്പെടെ അഞ്ച് പ്രതികളും എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്എഫ്‌ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല. വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവിച്ചത് പോലെ പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു.

പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നും സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന ബയോ എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ലെന്നും നവാസ് ചൂണ്ടിക്കാട്ടി. ഇത്തരം ക്രൂരമായ മനസുള്ളവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൂരമായ റാഗിംഗിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ ക്രൂര റാഗിംഗ് കൊലപാതകം നമ്മള്‍ മറന്ന് പോയിട്ടില്ല, അതിലെ പ്രതികള്‍ മുഴുവന്‍ എസ്.എഫ്.ഐ നേതാക്കളായിരുന്നു.
ഇപ്പൊ പുറത്ത് വരുന്ന കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിംഗിന് പിറകിലും sfi യുടെ നഴ്സിങ് സംഘടനയായ KGSNA യുടെ സ്റ്റേറ്റ് സെക്രട്ടറിയും sfi വണ്ടൂര്‍ ലോക്കല്‍ കമ്മറ്റി ഭാരവാഹിയുമായ രാഹുല്‍ രാജ് ഉള്‍പ്പെടെ 5 പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്.
അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല
സിദ്ധാര്‍ത്ഥ് കൊലപാതകത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചത് പോലുള്ള നീക്കം ഈ വിഷയത്തില്‍ സി.പി.എം ,എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ sfi തയ്യാറാകണം .
സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന bio എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല.
ഇത്തരം ക്രൂര മനസ്സുകാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല, നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണം. ഭരണകൂടം ഈ മൃഗീയ പ്രവര്‍ത്തിക്ക് കുട്ട് നില്‍ക്കരുത്.
ക്യാമ്പസുകളില്‍ തളം കെട്ടി നില്‍ക്കുന്ന ഇത്തരം ഭയങ്ങളെ കീഴ്‌പ്പെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കേണ്ടത്. ഭയരഹിത കലാലയങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഒന്നിക്കണം.
വയനാട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വിട്ടയക്കാനുള്ള ഇളവുകള്‍ ഉണ്ടായത് ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണ്. അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു.
_പികെ നവാസ്_

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു

ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.

40 ഓളം സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തര്‍ദേശീയ ശ്രദ്ധനേടിയ സിനിമകള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകന്‍, ഛായാഗ്രഹകന്‍ അടക്കം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതിനിടെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

തുഷാര കൊലക്കേസ്: ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ

Published

on

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി.

പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസാണിത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 21ന് രാത്രി മകള്‍ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തി മൃതദേഹം കണ്ടപ്പോള്‍ ദയനീയമായ ശോഷിച്ച രൂപമായിരുന്നു. അവര്‍ പൂയപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Continue Reading

Trending