Connect with us

kerala

ലൈഫ് പദ്ധതി; ധാര്‍മികതയുണ്ടെങ്കില്‍ തെളിവ് നശിപ്പിക്കാതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.പി.എ മജീദ്

ലൈഫ് പദ്ധതിക്കു ലഭിച്ച സഹായത്തില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന്‍ കൈപറ്റി എന്ന സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍.ഐ.എക്കു മുമ്പില്‍ സമ്മതിച്ചത്തിനു പിന്നാലെയാണ് കൈരളി ചാനലിലൂടെ മന്ത്രി തോമസ് ഐസക് നാലര കോടി രൂപയുടെ അനധികൃത ഇടപാട് ശരിവെച്ചത്.

Published

on

കോഴിക്കോട്: മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം തുടങ്ങിയത് കണക്കിലെടുത്തു ധാര്‍മികതയുണ്ടെങ്കില്‍ തെളിവ് നശിപ്പിക്കാതെ പിണറായി വിജയന്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. അഴിമതി പുറത്തായതോടെ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച ലൈഫ് യോഗ മിനുട്‌സ് പോലും മുങ്ങുന്നത് ഗൗരവം അര്‍ഹിക്കുന്നതാണ്. രേഖമൂലം ആവശ്യപ്പെട്ടിട്ടും ലൈഫ് പദ്ധതി ഉന്നതധികാര സമിതി അങ്കമായ പ്രതിപക്ഷ നേതാവിന് പോലും രേഖ നല്‍കാതെ ഒളിച്ചു കളിക്കുന്നത് ദുരൂഹത വര്‍ത്തിപ്പിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് സിപിഎം ചാനലിലൂടെ വെളുപ്പെടുത്തുകയും ധന മന്ത്രി തോമസ് ഐസക് തത്സമയം ശരിവെക്കുകയും ചെയ്ത ഗുരുതര ആരോപണതെ കുറിച്ചാണ് സിബിഐ അന്വേഷണം.

ലൈഫ് പദ്ധതിക്കു ലഭിച്ച സഹായത്തില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന്‍ കൈപറ്റി എന്ന സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍.ഐ.എക്കു മുമ്പില്‍ സമ്മതിച്ചത്തിനു പിന്നാലെയാണ് കൈരളി ചാനലിലൂടെ മന്ത്രി തോമസ് ഐസക് നാലര കോടി രൂപയുടെ അനധികൃത ഇടപാട് ശരിവെച്ചത്. മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ, ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് കാറിടിച്ചു കൊലപെടുത്തിയ ദിവസം വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരതു വെച്ചാണ് പണം കൈമാറിയത് എന്ന് സ്വന്തം മാധ്യമ ഉപദേഷ്ടാവ് തന്നെ തുറന്നു പറഞ്ഞു ആഴ്ചകാളായിട്ടും ഒരു അന്വേഷണത്തിനും മുഖ്യമന്ത്രി തയ്യാറല്ലായിരുന്നു. ഇപ്പോള്‍ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്നാരോപിക്കുന്നത് പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ്.

കേന്ദ്രത്തിനു മുഖ്യമന്ത്രി കത്തെഴുതി എന്‍.ഐ.എ വന്നു മന്ത്രി ജലീലിനെ ചോദ്യം ചെയ്യുമ്പോള്‍ ലീഗ് വേട്ടയാടുന്നു എന്ന് ദുരരോപണം ഉന്നയിക്കുന്ന സിപിഎം സിബിഐ കൂടി എത്തിയതോടെ തീര്‍ത്തും അങ്കലാപ്പിലാണ്. പപ്പടം മുതല്‍ പാര്‍പ്പിടം വരെയും പ്രളയം മുതല്‍ കോവിഡ് വരെയും അഴിമതിക്കു മറയാക്കിയ സിപിഎമ്മും പിണറായി സര്‍ക്കാരും എത്ര വര്‍ഗീയത പയറ്റിയാലും രക്ഷപ്പെടില്ല. ലൈഫ് അന്വേഷണം ശരിയായി മുന്നോട്ടു പോയാല്‍ കമ്മ്യൂസത്തിന്റെ അവസാന ഇരിക്കക്കൂരയായ കേരളത്തിലും സിപിഎം അന്ത്യശ്വാസം വലിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Published

on

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

Published

on

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

Continue Reading

Trending