Connect with us

kerala

റെയിലിന് പുറമെ ആകാശത്തും തിരിച്ചടി; പിണറായി സര്‍ക്കാരിന്റെ റോഡ്ക്യാമറ അഴിമതിയും പിടികൂടുന്ന വിധി

റോഡ് ക്യാമറ പദ്ധതിയുമായി സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാലത്ത് രംഗത്തുവന്നതുതന്നെ അഴിമതി മണത്തിരുന്നു. ഏതായാലും അനാവശ്യമായ ജനത്തെ പിഴിഞ്ഞ് വിദേശടൂറുകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കുമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

റോഡ് ക്യാമറ അഴിമതി പ്രതിപക്ഷം വ്യാപകമായി തെളിവുകളുടെ സഹായത്തോടെ പൊതുജനസമക്ഷം അവതരിപ്പിച്ചപ്പോഴെല്ലാം അത് തങ്ങള്‍ക്കറിയില്ലെന്നും സുതാര്യമാണെന്നുമൊക്കെയായിരുന്നു സര്‍ക്കാരിന്റെ മറുപടികള്‍. വികസനപദ്ധതികളെ പ്രതിപക്ഷം തകര്‍ക്കുകയാണെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മറുപടി. എന്നാല്‍ ഹൈക്കോടതി ഇതിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ ഇന്ന് പുറപ്പെടുവിച്ച വിധി കെ.റെയിലിന്റെ കാര്യത്തിലെന്ന പോലെ എ.ഐ ക്യാമറ വിഷയത്തിലും സര്‍ക്കാരിന്റെ കോഴക്കഥ പിടികൂടും.
236വ കോടി രൂപ ചെലവഴിച്ച് റോഡരികില്‍ 756 എ.ഐ ക്യാമറ വെക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ ട്രോണിനെ കരാര്‍ ഏല്‍പിച്ചെങ്കിലും അതിനുള്ള സാങ്കേതിക ജ്ഞാനമോ പ്രവൃത്തി പരിചയമോ സ്ഥാപനത്തിനില്ലായിരുന്നിട്ടും കെ.ഫോണ്‍ ചുമതലയുള്ള എസ്.ആര്‍.ഐ.ടിയെ ഉപകരാര്‍ ഏല്‍പിക്കുകയായിരുന്നു. ചൈനയുടെ വിലകുറഞ്ഞ കേബിളുകള്‍ കെ.ഫോണിനായി വാങ്ങി വന്‍ അഴിമതി നടത്തിയ ഈ കമ്പനിയെ വീണ്ടും കെ.റോഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ ഏല്‍പിക്കുക വഴി സര്‍ക്കാരിലെയും സി.പി.എമ്മിലെയും ഉന്നതരുടെ നോട്ടം കോടികളുടെ കള്ളപ്പണവും കമ്മീഷനും അടിച്ചുമാറ്റുകയായിരുന്നു. അഴിമതിയോട് സന്ധിയില്ലെന്ന് ആണയിട്ട് അധികാരത്തിലെത്തിയവരാണ് ഇത്തരത്തില്‍ ശതകോടികള്‍ രണ്ട് പദ്ധതികളിലായി അടിച്ചുമാറ്റിയത്. കെ.റെയില്‍ പദ്ധതിക്കായി മഞ്ഞക്കുറ്റി ഇട്ടതിലും വലിയ അഴിമതി ആരോപണം ഉയരുകയും കോടതി കുറ്റിയിടീല്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
കെല്‍ട്രോണിനെ കരാര്‍ ഏല്‍പിച്ചെന്നും അവരെന്തുചെയ്‌തെന്ന് തങ്ങള്‍ക്കറിയേണ്ടതില്ലെന്നുമുള്ള ന്യായമാണ് കോടതി വിധിയോടെ പൊളിഞ്ഞിരിക്കുന്നത്. ഇതുവഴി ഖജനാവിന് ലാഭമാണോ നഷ്ടമാണോ എന്ന് കണ്ടെത്താനും ഇനി പണം കൊടുത്തുപോകരുതെന്നുമാണ് ജസ്റ്റിസുമാര്‍ കല്‍പിച്ചിരിക്കുന്നത്.
അഴിമതി കള്‍ മറയ്ക്കാനായി എസ്.എഫ്.ഐക്കാരുടെ കള്ളക്കളികളിന്മേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വിഷയം തിരിച്ചുവിടുകയും ചെയ്ത സര്‍ക്കാരിനും സി.പി.എമ്മിനുമേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഏതായാലും ഇതിലൂടെ സര്‍ക്കാരിനെ കയ്യോടെ പിടികൂടാനുള്ള അവസരമാണ് പ്രതിപക്ഷത്തിനും ജനത്തിനും വന്നുചേര്‍ന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും മാത്രമല്ല, പ്രതിപക്ഷത്തിനാകെയും ജനത്തിനും ഈ പോരാട്ടത്തില്‍ അഭിമാനിക്കാം. തമിഴ്‌നാട്ടിലോ മറ്റ് പലസംസ്ഥാനങ്ങളിലോ ഇതുവരെയും നടപ്പാക്കാത്ത റോഡ് ക്യാമറ പദ്ധതിയുമായി സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാലത്ത് രംഗത്തുവന്നതുതന്നെ അഴിമതി മണത്തിരുന്നു. ഏതായാലും അനാവശ്യമായ ജനത്തെ പിഴിഞ്ഞ് വിദേശടൂറുകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കുമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. 

Published

on

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്.

തൊട്ടടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

kerala

ചന്ദ്രിക എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

on

ചന്ദ്രിക വിദ്യാഭ്യാസ പ്രദർശന പരിപാടിയായ എജ്യൂ – എക്‌സൽ 2024ന് ഇന്ന് കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും യു ജി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി മാറുന്ന എജ്യു എക്‌സൽ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, വിവിധ കരിയർ, മോട്ടിവേഷൻ സ്പീക്കർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരുമായി സംവദിക്കാൻ അവസരം, വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ച വേദി ഉൾപ്പടെ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ നിരവധി സെഷനുകളുണ്ടാകും.

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കും. ചന്ദ്രിക വിജയമുദ്ര A+ എന്ന പേരിൽ സംഘടിപ്പിക്കുന്ന എ പ്ലസ് കാരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://chandrikanavathi.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 മെയ് 14, 15 മെജസ്റ്റിക്ക് ഓഡിറ്റോറിയം കോഴിക്കോട്, പതിനെട്ടിന് മഞ്ചേരി വി പി ഹാൾ, ഇരുപതിന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഹാൾ, ഇരുത്തി രണ്ടിനു കണ്ണൂർ സാധു ഓഡിറ്റോറിയം, ഇരുപത്തി അഞ്ചിന് വയനാട് , ഇരുപത്തി ഏഴ് പട്ടാമ്പി, മുപ്പതിനു കൊല്ലം എന്നീ പരിപാടികൾക്ക് ശേഷം ജൂൺ ഒന്നിന് ആലുവയിൽ നടക്കുന്ന പരിപാടിയോട് കൂടി സമാപിക്കുമെന്നു ചന്ദ്രിക ഡെപ്യുട്ടി ജനറൽ മാനേജർ എസ്. മുഹമ്മദ് നജീബ് അറിയിച്ചു.

Continue Reading

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

Trending