Connect with us

kerala

കെ.വി. തോമസിന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതില്‍ മറുപടി പറയാതെ കേരളഹൗസ്

വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കേരള ഹൗസ് കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല.

Published

on

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസിന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കിയത് സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒളിച്ചു കളി തുടരുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കേരള ഹൗസ് കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല.

2023 ജനുവരിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ വി തോമസിന് പ്രതിമാസം നല്‍കുന്ന ഓണറേറിയം ഒരുലക്ഷം രൂപയാണ്. കഴിഞ്ഞ ജൂലൈ വരെ ഓണറേറിയമായി കെ വി തോമസ്് കൈപ്പറ്റിയത് 17,38,710 രൂപ. പേഴ്‌സണല്‍ സ്റ്റാഫിന്റെ വേതനമായി കൈപ്പറ്റിയത് 22,17,594 രൂപയും വിമാനയാത്രക്കൂലി ഇനത്തില്‍ 71,8460 രൂപയും വാഹനത്തില്‍ ഇന്ധനം നിറച്ച വകയില്‍ 90,414 രൂപയുമടക്കം ആകെ 47,66,178 രൂപ ജൂലൈ മാസം വരെ ചെലവായിട്ടുള്ളതാണ്.

കേരളാ ഹൗസ് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ക്കാണ് ഈ മറുപടികള്‍ കിട്ടിയത്. കെ വി തോമസിന്റെ പ്രതിമാസ ഓണറേറിയം സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെബ്രുവരി വരെയുള്ള കണക്കുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ വിനീത് തോമസ് പുതിയ അപേക്ഷ നല്‍കിയത്.

കെ വി തോമസിന്റെ സേവനം ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നും യാത്രാബത്ത സംബന്ധിച്ചുള്ള കണക്കുകളെ വ്യക്തമാക്കാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. സേവനം ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നു എന്നതിന് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നായിരുന്നു കേരളാഹൗസ് അധികൃതരുടെ മറുപടി.

വര്‍ഷത്തില്‍ എത്ര ഔദ്യോഗിക യാത്രകള്‍ നടത്താന്‍ കെ.വി തോമസിന് അനുമതിയുണ്ട് എന്ന ചോദ്യത്തിനും മറുപടിയില്ല. യാത്രാബത്ത നല്‍കുന്നില്ലെന്നും ഒരു ലക്ഷം രൂപാ ഓണറേറിയത്തിനു പുറമേ ദില്ലിയിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് കേരള ഹൗസ് ആണ് വഹിക്കുന്നത് എന്നും മറുപടിയിലുണ്ട്. കെ വി തോമസിന്റെ സേവനം സംസ്ഥാന സര്‍ക്കാരിന് എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനും അറിയില്ല എന്നാണ് മറുപടി.

kerala

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍

​സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. ഇലന്തൂര്‍ ഇരട്ട നരബരി കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.

Continue Reading

crime

എം.ഡി.എം.എയുമായി യുവതിയും രണ്ട് യുവാക്കളും പൊലീസ് പിടിയില്‍

Published

on

പയ്യന്നൂര്‍: വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി. പ്രജിത (29), എടാട്ടെ കെ.പി. ഷിജിനാസ് (34), വിൽപനക്കായി എം.ഡി.എം.എ എത്തിച്ച പെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 2.45ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്. കാറും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ സ്വദേശി ഷഫീഖ് എന്നയാളില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

Continue Reading

kerala

കഞ്ചാവ് കേസ്; യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം.

Published

on

കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് എക്‌സൈസ്. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നിട്ടില്ല. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം. കേസില്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നു.സാക്ഷി മൊഴിയിലും അട്ടിമറി നടന്നു. കേസ് അന്വേഷിച്ച കുട്ടനാട് CI ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ CI മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

Trending