Connect with us

More

ല കോന്‍വിവെന്‍സിയ – യൂത്ത്‌ലീഗ് ക്യാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം

Published

on

തിരുനാവായ : മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ല കോന്‍വിവെന്‍സിയ ക്യാമ്പയിന് നിളാതീരത്ത് പ്രൗഢോജ്വല തുടക്കം. സാങ്കേതിക വിദ്യ ലോകത്തിലെ മനുനുഷ്യരെ അടുപ്പിക്കുമ്പോള്‍ മനുഷ്യ ബന്ധത്തില്‍ വരള്‍ച്ച അനുഭവപ്പെടുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ല കോന്‍വിവെന്‍സിയ മുസ്‌ലിം യൂത്ത്‌ലീഗ് ക്യാമ്പയിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളുമായി അടുത്ത് ജീവിക്കാന്‍ മനുഷ്യര്‍ മനസ്സു കാട്ടണം. വൈജാത്യങ്ങളെ അംഗീകരിച്ച മതമാണ് ഇസ്‌ലാം. അതിനെതിരായി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മുസ്‌ലിംകളും തയ്യാറാവണം.

ആധുനിക വിദ്യ മനുഷ്യനെ അടുപ്പിക്കുമ്പോള്‍ ലോകവും സമൂഹവും അകലുന്നതാണ് കാണുന്നത്.വാണിജ്യ താല്‍പ്പര്യം പ്രയോജനപ്പെടുത്തി സാങ്കേതിക വിദ്യ ജനങ്ങളെ അടുപ്പിക്കുമ്പോള്‍ മനുഷ്യര്‍ അകലുന്നു.ശാസ്ത്രം വളരുമ്പോള്‍ അതിലെ ഉപജ്ഞാതാക്കളായ മനുഷ്യര്‍ വളരുന്നില്ല. പ്രകൃതി വരളുന്നത് ഒരു കാലഘട്ടത്തിലാണെങ്കില്‍ കാലഭേദമില്ലാതെ മനുഷ്യര്‍ വരണ്ട് ഉണങ്ങുകയാണ്. മനുഷ്യമനസ്സിന്റെ പരാജയമാണിത്. വെള്ളം ഒഴുകുന്നത് പോലെ മനസ്സുകള്‍ ഊര്‍ജ്ജസ്വലതകാണിക്കണം. ഹൃദയങ്ങളെ വെള്ളം പോലെ ശുദ്ധമാക്കണം. യൂത്ത് ലീഗിന്റെ ജലസമ്മേളനം അതിന് കരുത്ത് പകരും. ദാഹിക്കുന്ന ഹൃദയങ്ങളെ ശമിപ്പിക്കാന്‍ കഴിയേണ്ടതുണ്ട് അതിന് കഴിയാതെ വരുമ്പോഴാണ് മനുഷ്യരില്‍ വരള്‍ച്ചയുണ്ടാകുന്നത്. ജലാലുദ്ദീന്‍ റുമിയുടെ ജലത്തെയും ചന്ദ്രനെയും ഉപമിച്ചുള്ള വാക്കുകള്‍ നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്. കരിമ്പില്‍ പാടങ്ങള്‍ നല്‍കുന്ന മധുരത്തെക്കാള്‍ ഇരട്ടിയാണ് അത് നല്‍കിയ സൃഷ്ടാവിന്റെ ശക്തി. സകലമാന സൗകര്യങ്ങളുടെയും സൃഷ്ടാവിനെ മനുഷ്യര്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. നദികള്‍ക്ക് ഒഴുകാന്‍ കഴിയണം. നദിയുടെ ഒഴുക്ക് നിര്‍ത്തിയാല്‍ മനുഷ്യ ജിവിതത്തിന്റെ താളം തെറ്റും. മണലൂറ്റലിലൂടെ നദികളുടെ ചക്രമാണ് വെട്ടിമാറ്റുന്നത്. വരാനിരിക്കുന്ന പോരാട്ടം സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ളതല്ല നിലനില്‍പ്പിന് വേണ്ടിയുള്ള യുദ്ധമായിരിക്കുമെന്നും അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
അറബ് നാടുകളില്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ എണ്ണ ഊറ്റിക്കുടിച്ചു. ഇനി അവരുടെ നോട്ടം അവിടുത്തെ വെള്ളത്തിലാണ്. വെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. അതിനാല്‍ ജലസംരക്ഷണത്തിനുള്ള യൂത്ത് ലീഗിന്റെ ആഹ്വാനം സമൂഹം ഏറ്റെടുക്കണം. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ല കോന്‍വിവെന്‍സിയ ക്യാമ്പയിന്റെ വിഷയാവതരണം അഡ്വ. ബാബു മോഹനകുറുപ്പ് നടത്തി, ജല സമ്മേളനം മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. യൂത്ത് ഫോര്‍ എര്‍ത്ത് ക്യാമ്പയിന്റെ വിശയാവരതണം അഡ്വ. ഹരീഷ് വാസുദേവ് നിര്‍വ്വഹിച്ചു. വാട്ടര്‍ മാനിഫെസ്റ്റോ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍, സി.പി ബാവഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എം അബ്ദുള്‍ ഗഫൂര്‍ പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു. യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രക്തദാനവും ബോധവത്കരണവും വിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍ യൂത്ത് ഫോര്‍ എര്‍ത്ത് ആമുഖ പ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ ഫൈസല്‍ ബാബു പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending