Connect with us

Culture

മിച്ചഭൂമി വിവാദം: എല്‍.ഡി.എഫില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

Published

on

 

റവന്യൂ വകുപ്പിനെതിരെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട മിച്ചഭൂമി വിവദവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. വിവാദത്തിലുള്‍പ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറിയെയും റവന്യൂ വകുപ്പിനെയും പരസ്യമായി വിമര്‍ശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ രംഗത്തെത്തിയത് വയനാട്ടില്‍ നേരത്തേ പുകഞ്ഞുതുടങ്ങിയ സി.പി.എം, സി.പി.ഐ പോര് പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാര്‍ത്തക്ക് പിന്നിലും സി.പി.എം നേതാക്കളുടെ പിന്തുണയുണ്ടെന്ന നിഗമനത്തിലാണ് സി.പി.ഐ. കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയില്‍ നടന്ന ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞൈടുപ്പില്‍ സി.പി.ഐയെ പൂര്‍ണ്ണമായും അവഗണിച്ചതും ഈ പോരിന്റെ ഭാഗമായിരുന്നു.

തോമസ് ചാണ്ടി, കെ.എം. മാണി വിഷയങ്ങളില്‍ സി.പി.എമ്മിനും സര്‍ക്കാരിനും തലവേദനയുണ്ടാക്കുന്ന തരത്തില്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന സി.പി.ഐക്കെതിരെ കിട്ടുന്ന അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം. ഇന്നലെ നിയമസഭയില്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും വിശദീകരങ്ങളിലെ വൈരുധ്യം ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. സംഭവം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ വാര്‍ത്ത ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ വിശദീകരണം. സംഭവത്തില്‍ വയനാട് ജല്ലാ സെക്രട്ടറിയെ പരോക്ഷമായി സംരക്ഷിക്കുന്ന നിലപാടിലും മന്ത്രി ഉറച്ചുനിന്നു. അതേസമയം സി.പി.ഐക്കും റവന്യൂ വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നത് സി.പി.ഐ ഞെട്ടിച്ചിരിക്കുകയാണ്. ഭൂമി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നായിരുന്നു ഗഗാറിന്റെ പ്രതികരണം. വയനാട്ടില്‍ മിച്ചഭൂമി കയ്യേറ്റം വ്യാപകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിജയന്‍ ചെറുകരക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു ഈ പോസ്‌റ്റെന്നാണ് സി.പി.ഐ കരുതുന്നത്. മുന്നണി മര്യാദപോലും പാലിക്കാതെ സി.പി.ഐയെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സി.പി.ഐ വിശ്വസിക്കുന്നു.

ജില്ലയില്‍ സി.പി.എം, സി.പി.ഐ പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം മാനന്തവാടിയില്‍ സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഒരു എസ്.ഐക്കും 7 സി.പി.ഐ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. കേസില്‍ 12 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലുമായി. ഇതിന് ശേഷം മാനന്തവാടിയില്‍ സി.പി.ഐ മന്ത്രിമാരുടെ പരിപാടിയില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കാറില്ല. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ നിന്ന് സി.പി.ഐയും വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് സി.പി.ഐ കല്‍പ്പറ്റ ലോക്കല്‍ കമ്മിറ്റി ഐക്യകണ്‌ഠേന ആവശ്യപ്പെട്ടിട്ടും ഒരു സ്റ്റാന്റിംഗ് കമ്മിറ്റി പോലും നല്‍കാന്‍ സി.പി.എം. തയ്യാറായിരുന്നില്ല. കല്‍പ്പറ്റ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് രണ്ട് സീറ്റ് നല്‍കിയപ്പോഴും സി.പി.ഐയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു സി.പി.എം. ഇതില്‍ പ്രതിഷേധിച്ച് അന്ന് സി.പി.ഐയിലെ വി.ജി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിനെതിരെ മത്സരരംഗത്തെത്തുകയും ചെയ്തിരുന്നു.

പുതിയ വിവാദത്തില്‍ സി.പി.ഐക്കെതിരെ പരസ്യ നിലപാടെടുക്കുക വഴി, സി.പി.ഐയെ പ്രതിരോധത്തിലാക്കാനാണ് സി.പി.എം. ശ്രമം. അതുവഴി കെ.എം മാണിയുടെ മുന്നണിപ്രവേശനത്തിനെതിരെയുള്ള സി.പി.ഐ വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കഴിയും എന്നും സി.പി.എം വിശ്വസിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending