Connect with us

More

കോടഞ്ചേരിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടം

Published

on

കോഴിക്കോട്: ചൊവ്വാഴ്ച വൈകിട്ട് കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറ, നാരങ്ങാത്തോട്, നൂറാംതോട് എന്നിവിടങ്ങളിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിലും വനമേഖലയിലുണ്ടായ ഉരുള്‍ പൊട്ടലിലും വന്‍ നാശനഷ്ടം.ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയി. മണ്ണിടിച്ചിലില്‍ എട്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൂരോട്ടുപാറ പുളിയിലക്കാട്ടുപടിയിലെ ഗതാഗതവും സ്തംഭിച്ചു. പ്രദേശത്തെ വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വളവനാനി സെബാസ്റ്റ്യന്‍റെ കൃഷിയിടവും നശിച്ചു.
ജീരകപ്പാറ എഴുപത്തിയെട്ട് വനമേഖലയുടെ ചെരിവിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കൂരോട്ടുപാറ മല്ലിപ്പാറയിലും നാശനഷ്ടമുണ്ടായി. ആനത്താരക്കല്‍ ബാബുവിന്‍റെ അറുപത് സെന്‍റ് സ്ഥലത്തെ മാവ്, തെങ്ങ്, കൊക്കോ, കാപ്പി, വാഴ തുടങ്ങിയ കൃഷികള്‍ നശിച്ചു. ശക്തമായ മലവെള്ള പാച്ചിലില്‍ ചെളി വന്ന് കിണര്‍ മൂടി. മല്ലിപ്പാറ കൊച്ചുപാറക്കല്‍ സുനിലിന്‍റെ വീടിന് മുറ്റത്തുകൂടെയാണ് ഉരുള്‍പൊട്ടി ഒഴുകിയത്.ഇതിനെ തുടര്‍ന്ന് വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.
മല്ലിപ്പാറ ഇലവുങ്കല്‍ തോമസിന്‍റെ അരയേക്കര്‍ സ്ഥലത്തെ കൃഷി ഒലിച്ചു പോയി.
ജാതി, കൊക്കോ, തെങ്ങ്, ക മുക്, മറ്റ് മരങ്ങള്‍ തുടങ്ങിയവയാണ് ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഒലിച്ചുപോയത്. മണ്ണോറത്ത് സണ്ണിയുടെ കൃഷികളും നശിച്ചു. പ്രദേശത്തെ ഏഴ് വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും.
പ്രദേശത്തെ പത്തിലധികം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തുഷാരഗിരി – ചിപ്പിലിത്തോട് റോഡില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മേക്കല്‍ ജോസിന്‍റെ വീട് അപകടാവസ്ഥയിലായി.
കാട്ടിപ്പൊയില്‍ എലിവാലുങ്കല്‍ ജെറീഷ് കുര്യന്‍റെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടാവസ്ഥയിലായി. തുഷാരഗിരി ചിപ്പിലിത്തോട് റോഡില്‍ ഉഴുന്നാലില്‍ ബെന്നിയുടെ വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായി.
ചെമ്പുകടവ് വട്ടചുവട് കിന്നരിത്തോടിന് സമീപത്ത് മണ്ണിടിച്ചിലില്‍ ഉന്നത്തിങ്കല്‍ ബേബിയുടെ രണ്ടേക്കറോളം കൃഷി നശിച്ചു.
ചൂരപുഴയില്‍ ജോണ്‍സന്‍,നെല്ലിശേരി റൂഫസ് എന്നിവരുടെ കൃഷികള്‍ നശിച്ചു. ഒരപൂഴിക്കല്‍ സജിയുടെ വീടിന്‍റെ പിന്‍ഭാഗത്തെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി.
ഉന്നത്തിങ്കല്‍ ബേബിയുടെ വീട് ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായി. പ്രദേശത്ത് ആറ് വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.
പാത്തിപ്പാറ എഴുപത്തിയെട്ട് റോഡില്‍ വനത്തിലുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. നെല്ലിക്കുന്നേല്‍ ജോണ്‍സന്‍, പുത്തന്‍ പുരയില്‍ തോമസ്‌, കവുങ്ങിന്‍തോട്ടത്തില്‍ മാത്യു, മരോട്ടിക്കല്‍ തോമസ് എന്നിവരുടെ കൃഷികള്‍ നശിച്ചു. കുറ്റിപ്പൂവത്തിങ്കല്‍ സണ്ണിയുടെ പുതിയതായി പണിയുന്ന വീടിന്‍റെ തറ ഒലിച്ചുപോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending