Connect with us

kerala

ലാവ്‌ലിന്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാന്‍ ശ്രമം

ലാവ്‌ലിന്‍ കേസില്‍ നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ ലാവ്‌ലിന്‍ ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്.

Published

on

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലുകളില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കാനിരിക്കെ കെ.ടി ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കവുമായി പിണറായി. കെ.ടി ജലീലിനെതിരെ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഇതിന് പിന്നാലെ ലാവ്‌ലിന്‍ കേസില്‍ കോടതിയില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും വിരുദ്ധ പരാമര്‍ശങ്ങളുണ്ടായാല്‍ പിണറായിയുടെ രാഷ്ട്രീയ ഭാവിയില്‍ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇത് മുന്‍കൂട്ടി കണ്ടാണ് ജലീലിനെ രാജിവെപ്പിക്കാന്‍ നീക്കമാരംഭിച്ചത്. ഇതിലൂടെ വിഷയം വഴിതിരിച്ചുവിട്ട് മുഖം രക്ഷിക്കാനാണ് പിണറായിയുടെ നീക്കം.

ജലീലിനെതിരെ സിപിഎമ്മിനുള്ളിലും ഇടത് മുന്നണിയിലും കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രിയുമായി ജലീലിന്റെ അടുത്ത ബന്ധമാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. എന്നാല്‍ പിണറായി തന്നെ ലാവ്‌ലിന്‍ കേസില്‍ വീണ്ടും പ്രതിസന്ധിയിലായതോടെയാണ് ജലീലിനെ കൈവിട്ടത്. സിപിഐ നേതൃത്വവും ജലീലിനെതിരെ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനിടെ ജലീലിനെതിരെ പ്രതിപക്ഷം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മാത്രമാണ് ജലീലിനെ പ്രതിരോധിച്ചത്.

ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീലും, വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകളിലുമാണ് കോടതി വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് തിങ്കളാഴ്ച ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാറിനെയും ബിജെപി നേതൃത്വത്തെയും പരമാവധി സുഖിപ്പിച്ച് കേസ് വഴിതിരിച്ചുവിടാന്‍ പിണറായി ശ്രമിച്ചിരുന്നെങ്കിലും കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ അത് തനിക്ക് തിരിച്ചടിയാവുമെന്ന ഭയം പിണറായിക്കുണ്ട്. നേരത്തെ 18 തവണയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കോവിഡിന്റെയും മഹാപ്രളയങ്ങളുടെയും മറവില്‍ സഹമന്ത്രിമാരെയും പാര്‍ട്ടി നേതാക്കളേയും നിശബ്ദരാക്കി ഒറ്റക്ക് മുന്നോട്ടു പോവുന്ന പിണറായിക്ക് ലാവ്ലിന്‍ ഹര്‍ജി ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുകയാണ്. കേസില്‍ കോടതിയില്‍ നിന്ന് എന്തെങ്കിലും എതിരായ പരാമര്‍ശമുണ്ടായാല്‍ തനിക്കെതിരെ ആദ്യം എതിര്‍പ്പുയരുന്നത് പാര്‍ട്ടിക്കകത്ത് നിന്നായിരിക്കും എന്ന ബോധ്യം പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ജികള്‍ പരിഗണിക്കുന്നത് പരമാവധി നീട്ടാന്‍ പിണറായി നീക്കം നടത്തിയിരുന്നു.

തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനെതിരെയും സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കെഎസ്ഇബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ശിവദാസന്റെ അഭിഭാഷകനാണ് അപേക്ഷ നല്‍കിയത്. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ ഒരു വ്യക്തിയുടെ അഭിഭാഷക നല്‍കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലാവ്ലിന്‍ അപ്പീലുകള്‍ ഉള്‍പ്പെടുത്തിയത്. ഇത് തങ്ങളുടെ അറിവോടെയല്ലെന്നും കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിച്ച ശേഷം തുറന്ന കോടതിയില്‍ വിശദമായി വാദം കേള്‍ക്കണമെന്നുമാണ് ശിവദാസന്റെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇതോടെയാണ് പിണറായി കുരുക്കിലായത്.

സിപിഐ നേതൃത്വത്തിനും പിണറായിയുടെ ഏകാധിപത്യ പ്രവണതയില്‍ അമര്‍ഷമുണ്ട്. എന്നാല്‍ ഇതുവരെ അത് തുറന്നുപറയാന്‍ അവസരം ലഭിച്ചിട്ടില്ല. ലാവ്‌ലിന്‍ കേസില്‍ നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ ലാവ്‌ലിന്‍ ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്. ഇതെല്ലാം മറികടക്കാന്‍ ജലീലിനെ രാജിവെപ്പിച്ച് വിഷയം വഴിതിരിച്ചുവിടാമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍. ഇതിനായുള്ള ആലോചനകളാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്.

 

kerala

ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌

പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Published

on

ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

Trending