Connect with us

kerala

സി.പി.എം.- സി.പി.ഐ കലഹം: പ്രശ്‌നം തീര്‍ക്കാന്‍ കണ്‍വീനറില്ലാതെ അനാഥമായി ഇടതുമുന്നണി

മുമ്പ് സി.പി.ഐയും മുസ്‌ലിംലീഗുമായും ചേര്‍ന്ന് ഭരണം നടത്തിയകാര്യം സി.പി.ഐ നേതാവ് കാനം മറക്കുകയാണ്. അന്ന് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതുപോലും മുസ്‌ലിംലീഗ് നേതാവ് ബാഫഖി തങ്ങളുടെ രാഷ്ട്രീയതന്ത്രജ്ഞത ഒന്നുകൊണ്ടായിരുന്നു.

Published

on

കെ.പി ജലീല്‍

ഇടതുമുന്നണി പൊട്ടിത്തെറിയിലേക്ക് നീങ്ങവേ , മുന്നണിയിലെ ഘടകകക്ഷികളെ നിയന്ത്രിക്കേണ്ട കണ്‍വീനറുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പലവിഷയങ്ങളിലും ഉടക്കിലാണ്. ക്രമസമാധാനത്തകര്‍ച്ച, പൊലീസ് രാജ്, വിഴിഞ്ഞം പ്രക്ഷോഭം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. സി.പി.എമ്മിനെതിരായാണ് ഇതൊക്കെയെങ്കില്‍ സി.പി.ഐ ഭരിക്കുന്ന കാര്‍ഷികമേഖലയില്‍ കാര്യക്ഷമമായി യാതൊന്നും നടക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ പരാതി. ഇവകൂടാതെ കഴിഞ്ഞദിവസങ്ങളില്‍ മുസ്‌ലിംലീഗിനെച്ചൊല്ലിയാണ് തര്‍ക്കം രൂപപ്പെട്ടിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ മതേതരപാര്‍ട്ടിയായി വിശേഷിപ്പിച്ചതാണ് മുന്നണിയില്‍ അസ്വാരസ്യം ഉണ്ടാക്കിയത്. ലീഗിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട കാര്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കില്‍ താന്‍ യു.ഡി.എഫിലെ തര്‍ക്കം മുതലെടുക്കുകയായിരുന്നുവെന്നാണ് ഗോവിന്ദന്റെ ന്യായീകരണം. ഇതോടെ കാര്യങ്ങളില്‍ തീര്‍പ്പിലെത്തിക്കേണ്ട ഉത്തരവാദിത്തമുള്ള മുന്നണി കണ്‍വീനറെ വരുത്തേണ്ട അവസ്ഥയിലാണ ്മുന്നണി, എന്നാല്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി മുന്നണി കണ്‍വീനറുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതാണ് സ്ഥിതി.
ദിവസവും നാഴികക്ക് നാല്‍പത് വട്ടം രാഷ്ട്രീയം പറയുന്ന ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുമായി പി.ബി.അംഗത്വത്തെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുകയാണ്. എ.കെ .ജി സെന്ററില്‍ പടക്കം പൊട്ടിയതുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിനെ പിടിച്ചില്ലല്ലോ എന്ന്‌ന്യായീകരിച്ച് തിരുവനന്തപുരം വിട്ടയാളാണ് ജയരാജന്‍. പിന്നീട് അദ്ദേഹത്തെ ജനം കാണുന്നത് ഫുട്‌ബോള്‍താരം മെസ്സിലെ മെഴ്‌സി പറഞ്ഞായിരുന്നു. അതിനെതിരെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതിന്റെ ഗുട്ടന്‍സ് ജനത്തിന് മനസ്സിലായി.

ഇവിടെ പക്ഷേ പ്രശ്‌നം അതിലും രൂക്ഷമാണ്. സി.പി.ഐക്ക് മുസ്‌ലിം ലീഗിനെ കണിപോലും കണ്ടുകൂടാത്തതിന് കാരണം അവര്‍ക്ക് ഇടതുമുന്നണിയില്‍ ഇടംകൊടുത്താല്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെടുമെന്നതാണ്. താരതമ്യേനം തീര്‍ത്തുംചെറുതായ സി.പി.ഐക്ക് രാഷ്ട്രീയത്തില്‍ ഇടംകിട്ടിയിരിക്കുന്നത് തന്നെ സി.പി.എമ്മിന്റെ കനിവിലാണ്. അത് പോയാല്‍ പിന്നെ പാര്‍ട്ടിനേതാക്കള്‍ക്ക് ബംഗാളിന്റെ അവസ്ഥ വരും. അതുകൊണ്ടാണ ്ബി.ജെ.പിയെ ചൂണ്ടിക്കാട്ടി ലീഗിനെ എതിര്‍ക്കുന്നത്. കഴിഞ്ഞ ഏപിലില് ഇ.പി ജയരാജന്‍ മുസ്‌ലിംലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചപ്പോഴും സി.പി.ഐ രൂക്ഷമായഭാഷയില്‍ രംഗത്തുവന്നിരുന്നു. മുന്നണി വിപുലീകരണം മുന്നണിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു കാനത്തിന്റെ വിശദീകരണം.

മുമ്പ് സി.പി.ഐയും മുസ്‌ലിംലീഗുമായും ചേര്‍ന്ന് ഭരണം നടത്തിയകാര്യം സി.പി.ഐ നേതാവ് കാനം മറക്കുകയാണ്. അന്ന് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതുപോലും മുസ്‌ലിംലീഗ് നേതാവ് ബാഫഖി തങ്ങളുടെ രാഷ്ട്രീയതന്ത്രജ്ഞത ഒന്നുകൊണ്ടായിരുന്നു. ഇ.എം.എസ് രാജിവെച്ച സമയത്തായിരുന്നു അത്. അച്യുതമേനോന് ഏഴുവര്‍ഷക്കാലം തുടര്‍ച്ചയായി വലിയ അസ്വാരസ്യങ്ങളില്ലാതെ ഭരിക്കാനും കഴിഞ്ഞു. അതിനെല്ലാം മേനോന്‍ ലീഗിനോട് ഒട്ടേറെ തവണ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ.എം.എസ് സര്‍ക്കാര്‍ വീണസമയത്ത് പിന്നീടാര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് അത് നിങ്ങള്‍ ബാഫഖി തങ്ങളോട് ചോദിക്കൂ എന്നാണ് അച്യുതമേനോന്‍ പത്രക്കാര്‍ക്ക് മറുപടി നല്‍കിയത്.

ഈ ചരിത്രമൊന്നും അറിയാതെയാണോ കാനം മുസ്‌ലിം ലീഗിനും സി.പി.എമ്മിനുമെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ ്ജനം ചോദിക്കുന്നത്. ഏതായാലും വിഷയത്തില്‍ ഇ.പി ജയരാജന്റെ അഭിപ്രായം തേടാന്‍ പോലും അദ്ദേഹത്തെ കിട്ടുന്നില്ല. ഇത് സി.പി.എമ്മിനകത്തും വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ബി.ജി.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ശക്തിയായി എതിര്‍ക്കുന്ന ഇടതുമുന്നണി അതേ നാണയത്തിലാണോ മുസ്‌ലിംലീഗിന്റെ ന്യൂനപക്ഷപിന്നാക്ക ാധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുന്നത്? കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന് വരുത്തി വെടക്കാക്കി തനിക്കാക്കാനുള്ള വിദ്യയാണ് എം.വി ഗോവിന്ദന്റേതെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനും സാമാന്യജനത്തിനും കഴിയുമെന്നിരിക്കെ എന്തിനാണ ്ബി.ജെ.പിയെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് വിശദീകരിക്കേണ്ട ബാധ്യത കാനം രാജേന്ദ്രനുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending