kerala
മന്ത്രിയാകാനൊരു സൂത്രപ്പണി – പ്രതിച്ഛായ
മന്ത്രിപ്പണിക്കായി ഗണേഷ് ഏതറ്റം വരെ പോകുമെന്നതിന്റെ കൃത്യമായ തെളിവുകൂടിയാണ്. നിരപരാധിയായ ഒരാള്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ഗുരുതരമായ ആരോപണം ഫോര്‍ജ് ചെയ്യുന്നത് കോടതിവഴി തന്നെ തിരിച്ചു കേസാക്കിയ വിദ്വാന്മാരെയൊക്കെ ജയിലില്‍ കയറ്റുകയാണ് വേണ്ടത്.

അങ്ങിനെ കേരളം നേരിട്ട ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരമാവുകയാണ്. സംസ്ഥാനത്തെ മുച്ചൂടും മുടിച്ച പിണറായി സര്‍ക്കാറില്‍ മന്ത്രിമാര്‍ മാറാന്‍ പോകുന്നു. പിറകിലെ ടയര്‍ മുന്നിലേക്കും മുന്നിലെ ടയര്‍ പിറകിലേക്കും തള്ളി മാറ്റി ക്യാന്‍സറിന് മഞ്ഞള്‍ ചികിത്സ പോലൊരു പ്രയോഗം. ഒറ്റക്ക് നിന്നാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ കെല്പില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികളൊക്കെ മന്ത്രിസ്ഥാനമെന്ന് കേട്ടതോടെ തലപൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളം കണ്ട കൊടും ചതിയുടെ അണിയറക്കാരനും സിനിമാതാരം കൂടിയായ കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുഖ്യധാരയില്‍നിന്നും കുറേക്കാലമായി പുറത്തായ ടിയാന് ഇടക്കിടക്ക് വാര്‍ത്തകളില്‍ സ്പേസ് തേടി സ്വന്തം മുന്നണിക്കെതിരെ നെടുങ്കന്‍ പ്രസ്താവനകള്‍ ഇറക്കും, പിന്നീട് കുറേ കാലം തന്ത്രപരമായ മൗനത്തിലും.
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് വിവാദ പരാതിക്കാരി എഴുതിയ കത്തില്‍ വരുത്തിയ മാന്ത്രികന്. ഗണേശന് ജനാധിപത്യത്തെ വ്യഭിചരിച്ചുവെന്നും പെണ്ണിനോടും പണത്തിനോടും ആര്‍ത്തിയെന്നും നാണമില്ലാതെ മന്ത്രിയാകാന്‍ നടക്കുന്നുവെന്നും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച കാശ് കിട്ടാത്ത ഈര്‍ക്കിലി പാര്‍ട്ടി നേതാവാണെന്നും പറഞ്ഞത് വെള്ളാപ്പള്ളി നടേശനാണെങ്കിലും സംഗതിയില്‍ ശ്ശി ഉണ്ടുതാനും. പക്ഷേ ഇതേ വെള്ളാപ്പള്ളി നടേശന്റെ മകന്റെ പാര്‍ട്ടിയും സമാന ഈര്‍ക്കില്‍ പാര്‍ട്ടിയാണെന്നതിനാല്‍ ഈ പ്രസംഗത്തില്‍ വലിയ കാര്യമൊന്നുമില്ല..
വിവാദ സോളാര്‍ നായികയും മുന്‍മന്ത്രിയും ഇപ്പോള്‍ മന്ത്രിയാവാന്‍ കൊണ്ടുപിടിച്ച് നടക്കുന്നയാളുമായ ഗണേഷ് കുമാറും സി.പി.എമ്മിന് ആവശ്യം വരുമ്പോഴെല്ലാം യഥാവിധി എടുത്ത് ഉപയോഗിക്കാന്‍ പാകത്തിലുള്ള വിവാദ ദല്ലാളും ശരണ്യ മനോജും ചേര്‍ന്ന് വ്യാജമായി നിര്‍മിച്ച ലൈംഗിക പീഡന പരാതി വെച്ചാണ് പിണറായി സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തേണ്ടിവന്നത് എന്ന് കോടതിയില്‍ അന്വേഷണം കഴിഞ്ഞ് സി.ബി.ഐതന്നെ പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. മന്ത്രിപ്പണിക്കായി ഗണേഷ് ഏതറ്റം വരെ പോകുമെന്നതിന്റെ കൃത്യമായ തെളിവുകൂടിയാണ്. നിരപരാധിയായ ഒരാള്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ഗുരുതരമായ ആരോപണം ഫോര്‍ജ് ചെയ്യുന്നത് കോടതിവഴി തന്നെ തിരിച്ചു കേസാക്കിയ വിദ്വാന്മാരെയൊക്കെ ജയിലില്‍ കയറ്റുകയാണ് വേണ്ടത്.
ഗണേഷ്കുമാര് സ്വയം തന്നെ താന്‍ സത്യവാനാണെന്നാണ് നിയമസഭയിലടക്കം പറഞ്ഞത്. ഇത് അക്ഷരം പ്രതി തെറ്റാണെന്ന്് പുള്ളിയുടെ ചെയ്തികളും പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണ പിള്ളയുടെ മൊഴികളും എന്നോ തെളിയിച്ചതാണ്. ഗണേഷ് കാരണം മാസം 25000 രൂപ വിവാദ സോളാര്‍ നായികക്ക് ജീവനാംശം പോലെ കൊടുക്കാറുണ്ടെന്നു ബാലകൃഷ്ണപിള്ളതന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വഴിയിലൂടെ പോകുന്നവര്‍ക്ക് ആരും ജീവനാംശം കൊടുക്കില്ലല്ലോ?. തൊഴില്‍ സിനിമാ അഭിനയമായതിനാല്‍ ഏത് റോളിലും അഭിനയിക്കാനറിയും. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നായതിനാല്‍ ഗണേഷിനെ കൈവിടാനും ആവില്ല. കാരണം ഇതേ ഗണേഷും സംഘവും നിര്‍മിച്ച സോളാര്‍ വിവാദമാണല്ലോ ഇടത് സംഘത്തിന് ഭരണം ഉറപ്പാക്കിയത്.
ഗണേഷ് ഒരു ഭാഗത്ത് മന്ത്രിസ്ഥാനത്തിനായി ചരട് വലിക്കുമ്പോള്‍ മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളും അടങ്ങിയിരിക്കാന്‍ റെഡിയല്ല. റഷ്യന്‍ വിപ്ലവം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ലെനിനിസവും ബോള്‍ഷവികുമൊക്കെയായി തുടരുന്ന ആര്.എസ്.പി (എല്‍) എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനും എന്‍.സി.പി എം.എല്‍.എ തോമസ് കെ. തോമസും എല്‍.ജെ.ഡിയും മന്ത്രിസ്ഥാനത്തിനായി അവകാശവാദവുമായി രംഗപ്രവേശനം ചെയ്തുകഴിഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരണവിരുദ്ധ വികാരവും മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും എതിരായ വിമര്‍ശനങ്ങളും സി.പി.എമ്മിലും ശക്തിപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ര പോരെന്ന് സി.പി.എം നേതൃയോഗങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ വകുപ്പുകളിലും അഴിച്ചുപണി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ മന്ത്രിസഭയിലെ ഏറ്റവും മോശം പെര്‍ഫോമന്‍സുള്ളവരെ മാത്രം മാറ്റിയാല്‍ മതിയെന്ന ധാരണയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ മാത്രം മാറ്റാനാണ് ആലോചിക്കുന്നത്. സഭയുടെ പിന്തുണയും സോളാറില്‍ മാധ്യമങ്ങളിലൂടെ ചെയ്ത സഹായവും മറന്ന് വീണയെ മാറ്റിയാല്‍ അത് ബൂമറാങാവുമോ എന്നും ചില നേതാക്കള്‍ സംശയിക്കുന്നുണ്ട്.
സി.ബി.ഐ കോടതിയില്‍ കൊടുത്ത സോളാര്‍ റിപ്പോര്‍ട്ടില്‍ അമ്പുകൊള്ളാത്തവരില്ല കളത്തില്‍ എന്നു പറഞ്ഞപോലെ സി.പി.എമ്മില്‍ ആരോപണമേല്‍ക്കാത്തവര്‍ കുറവാണ്. ഇതിനുപിന്നാലെ മൊയ്തീന്റെ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി പിടിമുറുക്കുമ്പോള്‍ ആരൊക്കെ ഇനി അകത്താകുമെന്നതും പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ എന്തൊക്കെ ആരോപണമുണ്ടെങ്കിലും ഗണേഷിനെ പിണക്കാതെ മന്ത്രിയാക്കി കൂടെനിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം.
Health
അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
കോഴിക്കോട് ജില്ലയില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരമാവധി ജാഗ്രതയിലാണ്.

കോഴിക്കോട് ജില്ലയില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരമാവധി ജാഗ്രതയിലാണ്. രോഗബാധിതയായ മൂന്ന് മാസം പ്രായമുള്ള ശിശു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. ആദ്യം ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കുഞ്ഞിന്റെ വീട്ടിലെ കിണറിന്റെ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബ കണ്ടെത്തിയതാണ് അധികാരികളെ കൂടുതല്‍ ആശങ്കയിലാക്കിയത്. പ്രാഥമിക അന്വേഷണത്തില്‍ കിണറുവെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് വ്യക്തമായി. ഇതിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ശുചീകരിക്കുകയും അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ചെയ്യാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അന്നശ്ശേരി സ്വദേശിയായ മറ്റൊരു യുവാവും രോഗബാധിതനായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടെ, താമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരി രോഗബാധിതയായി മരണമടഞ്ഞിരുന്നു. കുട്ടിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പരിശോധിക്കപ്പെടുകയാണ്. ജലത്തിലൂടെ പകരുകയും അതിവേഗം ജീവന് ഭീഷണിയാകുകയും ചെയ്യുന്ന ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളിലേക്കുള്ള ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കിണറുകള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കും സ്ഥിരമായി ക്ലോറിനേഷന് നടത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
kerala
സിപിഎമ്മിനെ പിടിച്ചുലച്ച് ബിനാമി വിവാദം; വ്യവസായി ഹര്‍ഷാദിന്റെ കത്ത് പുറത്ത്
സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു.

സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു. ചെന്നൈയിലെ വ്യവസായിയും മാഹി സ്വദേശിയുമായ ബി. മുഹമ്മദ് ഷര്‍ഷാദ് 2022 മാര്‍ച്ചില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്കിയ കത്തിലാണ് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ദുരൂഹ വ്യക്തിത്വമുള്ളവരുമായി ബന്ധം പാടില്ലെന്ന പാര്‍ട്ടി രേഖയുടെ നഗ്നമായ ലംഘനമാണ് ഈ സംഭവങ്ങളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയത്.
പഴയ എസ്.എഫ്.ഐ. നേതാവായ രാജേഷ് കൃഷ്ണ, വളരെ പെട്ടെന്നാണ് കേരളത്തിലെ സി.പി.എം. മന്ത്രിമാരുടേയും നേതാക്കളുടേയും വിശ്വസ്തനായി മാറിയത്. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത്, വകുപ്പിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പ്ലാസ്റ്റ് സേവ് എന്ന എന്‍.ജി.ഒ.യുമായി ചേര്‍ന്ന് ചില പരിപാടികള്‍ നടത്തുമെന്ന് പറഞ്ഞ് രാജേഷ് 50 ലക്ഷം രൂപ ഇന്ത്യയിലേക്ക് കടത്തിയതായി ഷര്‍ഷാദ് പരാതിയില്‍ ആരോപിക്കുന്നു. ഒരു കടലാസ് കമ്പനി ഉണ്ടാക്കിയാണ് ഈ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും പറയുന്നു. സി.പി.എം. നേതാക്കളുമായുള്ള സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്ന ഒരു ഒന്നാംതരം ‘പവര്‍ ബ്രോക്കറാ’ണ് രാജേഷ് കൃഷ്ണയെന്നാണ് ഗുരുതരമായ മറ്റൊരു ആരോപണം. ബ്രിട്ടനിലെത്തുന്ന നേതാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ആരോപണമുണ്ട്. മുന്‍ സ്പീക്കര്‍മാരായ പി. ശ്രീരാമകൃഷ്ണനും എം.ബി. രാജേഷും ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ രാജേഷിന്റെ ആതിഥേയത്വം സ്വീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
kerala
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ ഇടിച്ചു; തെറിച്ച് വീണ കൂട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം
സ്കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

സ്കൂട്ടറില്‍ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഉണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. സ്കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്കൂളില്‍ പോകുന്നതിനിടെയാണ് അപകടം.
സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala3 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF3 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket3 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india3 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു